Sunday, 21 December 2014

നാരദഭക്തിസൂത്രം Day 47 നാല്‍പ്പത്തിഏഴാം ദിവസം

നാരദഭക്തിസൂത്രം Day 47 നാല്‍പ്പത്തിഏഴാം ദിവസം
39. "മഹത്സംഗസ്‌തു ദുര്‍ല്ലഭോ�ഗമ്യോ�മോഘശ്ച"
മഹാപുരുഷന്മാരുമായുള്ള സത്സംഗം വളരെ ദുര്‍ല്ലഭവും പ്രയാസമേറിയതും ആണ്‌.
എങ്കിലും ഫലത്തില്‍ വ്യര്‍ത്ഥമല്ലാത്തതാണ്‌. 
മഹാത്മാക്കളുമായിട്ടുള്ള സത്സംഗം തന്നെ ദുര്‍ലഭമാണ്‌.
ഭാരതം ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്‌ ഇതിലാണ്‌. 
നമുക്കൊക്കെ ഒരു ഗുരു ഉണ്ടായിരിക്കണം ,
ഗുരു സങ്കല്‍പ്പത്തെക്കുറിച്ചൊക്കെ നന്നായിട്ടു മനസ്സിലാക്കി വയ്‌ക്കണം. 
ശരീര സംബന്ധമായിട്ടു മാത്രമല്ല,ഗുരുവെന്നു പറയുന്നത്‌ ജീവിതത്തില്‌ അത്‌ ആവശ്യമാണെന്നാണ്‌. 
ഭാരതത്തില്‍ പണ്ട്‌ ആരാണ്‌ ഗുരു എന്ന്‌ ചോദിക്കുമായിരുന്നു.
ഗുരു ആരാണ്‌ അതാണ്‌ പ്രധാനം. 
ഏത്‌ യൂണിവേഴ്‌സിറ്റിയിലാണ്‌ പഠിച്ചത്‌.?
ഓരോരോ പ്രധാനിയായിട്ടുളള ഗുരുക്കന്മാര്‌, അവരില്‍ ആരുടെ ശിക്ഷണമാണ്‌ കിട്ടിയിട്ടുള്ളത്‌.?
ഗുരു എന്നു പറയുന്നത്‌ ഒരു സാന്നിധ്യമാണ്‌ . 
ആ സാന്നിധ്യത്തില്‍ എന്നെ പൂര്‍ണ്ണമായി ഇറക്കി വയ്‌ക്കാന്‍ സാധിക്കണം.
ആ സാന്നിധ്യം എന്നെ അറിയുന്നതായിരിക്കണം. 
അല്ലാതെ ഗുരുവിനെ അന്വേഷിച്ചിങ്ങനെ നടക്കലല്ല. 
നമ്മളീ നടപ്പു തുടങ്ങിയിട്ട്‌ കുറെക്കാലമായി. 
ഇനിയും പലരും ഗുരുവിനെ കണ്ടെത്തിയിട്ടില്ല. 
ഗുരുവിന്റെയടുത്തു പോകുന്നതിനുമുമ്പ്‌ പലരും പറയും എങ്ങനെയുണ്ടെന്നു നോക്കാമെന്ന്‌. അങ്ങനെയൊരു മുന്‍വിധിയോട്‌ കൂടിയിട്ടാണ്‌ നാം പോകുന്നത്‌. 
ഇതൊക്കെ മനുഷ്യഗുരുവിനെ സംബന്ധിക്കുന്നതാണ്‌. 
അതുകൊണ്ട്‌ നമ്മള്‌ നിര്‍ദ്ദശിക്കുന്നത്‌,
സൂര്യന്‍, ഭഗവദ്‌ഗീത ഇതൊക്കെയാണ്‌. ഉപനിഷത്തിലെ ഏതെങ്കിലും ഒരു ഋഷിയെ ഭാവനയില്‍ കാണാം. ഉപനിഷത്തിന്റെ ഭാവനയില്‍ നമുക്കു നമ്മളെ ഇറക്കി വയ്‌ക്കാനും അതിലൂടെ ഒരുവന്‌ സംവാദത്തിലേര്‍പ്പെടാനും സാധിക്കണം. 
അങ്ങനെ മഹാത്മാക്കളൊക്കെയുണ്ട്‌. അവരുമായിട്ടുള്ള ഒരു സത്സംഗം. അങ്ങനെ ആരെങ്കിലുമുണ്ടെങ്കില്‍ അവരെ കണ്ടെത്തുക. 
അവരുമായി ഒന്നു സംസാരിക്കാന്‍ ശ്രമിക്കുക. 
ഇന്ന്‌ ആധുനിക ശാസ്‌ത്രത്തിന്റെ വളര്‍ച്ചകൊണ്ട്‌ പല സൗകര്യങ്ങളുണ്ട്‌. 
പലരും കണ്ടെത്തിയിട്ടില്ല.
ചിന്മയാനന്ദസ്വാമികളെ കാണാത്തവര്‍ക്ക്‌ അദ്ദേഹത്തിന്റെ വീഡിയോ കാസറ്റ്‌ ഉണ്ട്‌. ആ വീഡിയോ കാണുന്ന സമയത്ത്‌ ആ മഹാത്മാവുമായിട്ടുള്ള സത്സംഗം തന്നെയാണ്‌. ഒരു വീഡിയോ സീഡിയിട്ട്‌ കാണുന്ന സമയത്ത്‌ ഞാനാ ഋഷിയുമായിട്ട്‌ സത്സംഗത്തില്‍ തന്നെയാണ്‌. അന്ന്‌ ഇതുണ്ടായിരുന്നെങ്കില്‍ നാരദഭക്തി സൂത്രം നേരിട്ടു കേള്‍ക്കാമായിരുന്നു.
(തുടരും...)

No comments:

Post a Comment