Friday, 26 December 2014

നാരദഭക്തിസൂത്രം Day 53 അമ്പത്തിമൂന്നാം ദിവസം

നാരദഭക്തിസൂത്രം Day 53  അമ്പത്തിമൂന്നാം ദിവസം
43. "ദുസ്സംഗഃ സര്‍വ്വഥൈവ ത്യാജ്യഃ"
ദുര്‍ജ്ജനങ്ങളുമായുള്ള ചേര്‍ച്ച എല്ലാ വിധത്തിലും വര്‍ജ്ജിക്കേണ്ടതാണ്‌.
ദുസ്സംഗഃ - ദുഷ്‌ടരുമായിട്ടുള്ള സംഗം 
"സര്‍വ്വധാ ഏവ" - എല്ലാ പ്രകാരത്തിലും, 
ത്യാജ്യഃ - ഉപേക്ഷിക്കേണ്ടതാണ്‌. 
നമ്മുടെ സ്വരൂപത്തില്‍ നിന്ന്‌ നമ്മെ അകറ്റാന്‍ സഹായിക്കുന്നത്‌ ദുഃസംഗം. 
ഇവിടെ സത്സംഗമാണല്ലോ, 
അങ്ങനെയാണല്ലോ പേരു പറയുന്നത്‌. 
ആറു മുതല്‍ 7.30 വരെയാണ്‌ സത്സംഗം പക്ഷേ 5.30 ന്‌ എത്തും എന്നിട്ടൊരരമണിക്കൂറുകൊണ്ട്‌ എന്ത്‌ സത്സംഗമാണ്‌ നമുക്കുണ്ടാകുന്നത്‌.?
എല്ലാ വിധത്തിലും ദുസ്സംഗഃ ത്യാജ്യഃ ഉപേക്ഷിക്കേണ്ടതാണ്‌. 
സ്വരൂപത്തില്‍ നിന്ന്‌ നമ്മളെ അകറ്റുന്ന ഒരു കാര്യത്തിലും നമ്മള്‌ സമയം കളയരുത്‌. ലോകത്തില്‍ ജീവിക്കുമ്പോള്‍ നമുക്ക്‌ നമ്മളെക്കുറിച്ച്‌ അച്ഛനെക്കുറിച്ച്‌ അമ്മയെക്കുറിച്ച്‌ ഭര്‍ത്താവിനെക്കുറിച്ച്‌ ഭാര്യയെക്കുറിച്ച്‌ ഗുരുവിനെക്കുറിച്ച്‌ ഒക്കെ പലതും കേള്‍ക്കേണ്ടിവരും. ഇങ്ങനെ കേള്‍ക്കേണ്ടതിനോട്‌ നമ്മള്‌ പുലര്‍ത്തുന്ന സമീപനത്തെയാണ്‌ ദുസ്സംഗം എന്നു പറയുന്നത്‌. 
ദുസ്സംഗം ചെയ്യുന്നത്‌ മറ്റുള്ളവരല്ല. 
നമ്മള്‌ തന്നെയാണ്‌. 
നിങ്ങളനുവദിക്കാതെ ഒരാള്‍ക്കും നിങ്ങളുടെ ഉള്ളിലേക്കു കടന്നു വരാന്‍ സാധിക്കില്ല. അല്ലാന്നേ അയാള്‍ പറഞ്ഞു. 
അതെ പറയുന്നവന്‍ ആരെന്ന്‌ ഒരു വിഷയമേ അല്ല. 
കേള്‍ക്കുന്നതാരാണ്‌. ?
അതുകൊണ്ട്‌ സര്‍വ്വഥാ ഉപേക്ഷിക്കേണ്ടതാണ്‌. 
നമ്മുടെ അടുത്തവരെക്കുറിച്ച്‌ ആരെങ്കിലും എന്തെങ്കിലും പറയുക സ്വാഭാവികമാണ്‌. 
ശ്രീരാമന്‍ കാട്ടിലേക്കു പോകാനുള്ള സാഹചര്യം അറിയാമല്ലോ അത്‌ വലിയ ഒരു ദുസ്സംഗത്തിന്റെ ഫലമാണ്‌. 
പക്ഷേ ആ ദുസ്സംഗത്തിന്‌ പാത്രീഭൂതമാകുന്നവര്‌ ഒരിടത്ത്‌ സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞാല്‍ അത്‌ ലോകാനുഗ്രഹമായിട്ടു മാറും. 
അവിടെയാണ്‌ നമ്മുടെയൊക്കെ വിജയം എന്നു പറയുന്നത്‌. 
നമ്മളൊരിക്കലും അവരുടെ താല്‌പര്യങ്ങള്‍ക്കനുസരിച്ച്‌ പോകാന്‍ പാടില്ല. 
നമുക്കൊരു ലക്ഷ്യം ഉണ്ടായിരിക്കണം. 
അങ്ങനെയാണെങ്കില്‍ ലോകം മുഴുവന്‍ നിനക്കെതിരാണെങ്കില്‍ ലോകം നിന്നെ തിരിച്ചറിയുമെന്നാണ്‌. 
ലോകം മുഴുവന്‍ എതിരായാലും നീ നിനക്ക്‌ എതിരാവാന്‍ പാടില്ല. 
നീ നിനക്കെതിരായിക്കഴിഞ്ഞാല്‍ പിന്നെ ലോകം മുഴുവന്‍ നിനക്കനുകൂലമായിക്കഴിഞ്ഞാലും നിനക്ക്‌ ഒന്നും ചെയ്യാന്‍ പറ്റില്ല. 
അതാണ്‌ ദുസ്സംഗത്തെക്കുറിച്ചുള്ള നമ്മുടെ പഠനം. 
"ദുസ്സംഗഃ സര്‍വ്വഥാ ഏവ ത്യാജ്യഃ" - 
വളരെ വിശേഷപ്പെട്ട ഒരു പ്രസ്‌താവന സ്‌മൃതിയില്‍ പറയുന്നുണ്ട്‌. 
കുതിരയില്‍ നിന്നാണെങ്കില്‍ ഇത്ര അടി വിട്ടു നടക്കണം.
ആനയില്‍ നിന്നാണെങ്കില്‍ കുറെക്കൂടി കൂടുതല്‍ അടി മാറി നടക്കണം. 
എന്നാല്‍ ഒരു ദുസ്സംഗനില്‍ നിന്നാണെങ്കില്‍ എത്രയോ അടി മാറി നടന്നോളാന്‍ പറയുന്നുണ്ട്‌. ഈ ദുസ്സംഗം ചെയ്യുന്ന അവരൊക്കെ ചാരുഹസ്സന്മാരായിരിക്കും എന്നാണ്‌. 
വളരെ സന്തോഷമായിട്ട്‌ ചിരിച്ചുകൊണ്ട്‌ ആ മര്‍മ്മത്തില്‍ പറയാനവര്‍ക്ക്‌ സാധിക്കും. ഇങ്ങനെയാണല്ലോ പലകുടുംബത്തില്‍ പ്രശ്‌നങ്ങള്‍ മുഴുവന്‍ ഉണ്ടാകുന്നത്‌. ചിലര്‌ വീട്ടില്‍ വിരുന്നു വന്നു പോയിക്കഴിഞ്ഞാല്‍ പിന്നെ ഒരാഴ്‌ചയ്‌ക്കുളളില്‍ തുടങ്ങും.
ആ മരുന്നിട്ടിട്ടാണ്‌ പോവുക. 
അതുകൊണ്ട്‌ ചിലര്‍ വീട്ടില്‍ വരുന്നു എന്നു പറഞ്ഞാല്‍ പേടിയാണ്‌. 
അതുകൊണ്ട്‌" ദുസ്സംഗഃ സര്‍വ്വധാ ത്യാജ്യഃ "- ഈ ദുസ്സംഗത്തിന്‌ അവസരം കൊടുത്താല്‍ പിന്നെ എന്തൊക്കെ സംഭവിക്കും അത്‌ പറയുന്നു........
(തുടരും...)

No comments:

Post a Comment