നാരദഭക്തിസൂത്രം Day 42 നാല്‍പ്പത്തിരണ്ടാം ദിവസം
36. "അവ്യാവൃത്തഭജനാത്"
ഇടതടവില്ലാത്ത (അനുസ്യൂതമായ) ഭഗവത്‌സേവകൊണ്ട്.
അവ്യാവൃതം - തുടര്‍ച്ചയായ, നിരന്തരമായ, അഖണ്‌ഡമായ
"ഭജനാത്". ഭജ് സേവയാം.
"കര്‍മ്മാണി കുര്‍വന്‍ ഏവ ജിജീവിഷേത് ശതം സമാഃ "ഈശാവാസ്യോപനിഷത് പറയുന്നു. കര്‍മ്മങ്ങള്‍ ചെയ്‌തുകൊണ്ട് തന്നെ ജീവിക്കാന്‍,
37. "ലോകേ�പി ഭഗവദ്‌ഗുണശ്രവണകീര്‍ത്തനാത്."
ഭഗവാന്റെ മഹിമകളെ ലോകവ്യാപാരങ്ങളില്‍ മുഴുകി ഇരിക്കുമ്പോഴുംകൂടി ശ്രവിക്കുകയും ഗാനം ചെയ്യുകയും ചെയ്യുന്നത് കൊണ്ടും.
നാരദര് വളരെ ശ്രദ്ധാപൂര്‍വ്വമാണ് നമ്മളെ കൊണ്ടു പോകുന്നത്. കാരണം ഇത് വലിയ പ്രയത്‌നമാണ്.
കാരണം നമ്മള് വീഴാന്‍ പാടില്ല.
ലോകേ?പി - ഈ ലോകത്തില്‍, വ്യാവഹാരിക മണ്‌ഡലത്തില്‍ ഭാര്യയായി, ഭര്‍ത്താവായി, കുട്ടികളായി അവരുടെയൊക്കെ ബഹളത്തിന്റെ ഇടയില്‍. അതില്‍ അങ്ങേയറ്റം വ്യാപൃതനായി ഇരിക്കുമ്പോഴും ഭഗവദ്‌ഗുണശ്രവണകീര്‍ത്തനാത് - ഭഗവദ്‌ഗുണശ്രവണവും അതിന്റെ കീര്‍ത്തനവും ഉണ്ടെങ്കിലോ നിന്നില്‍ ത്യാഗം അനായാസേന സംഭവിക്കും. അതിനാണ് ഇതിന്റെ ശ്രവണവും കീര്‍ത്തനവും. ഭഗവാന്റെ കഥ പറയുമ്പോള്‍ നമ്മുടെ എല്ലാ ദുഃഖവും പോയിക്കിട്ടില്ലേ? പോയിക്കിട്ടും, കിട്ടണം. ഭഗവാന്റെ ഗുണശ്രവണവും കീര്‍ത്തനവും നമ്മളെ നിരന്തരം ഭക്തിയില്‍ പ്രേമത്തില്‍ നിലനിര്‍ത്തും എന്ന് ദേവര്‍ഷി നാരദന്‍ പറയുന്നു.
ഭഗവദ്‌ഗീതയില്‍ ഭഗവാന്‍ കൃഷ്‌ണന്‍ അര്‍ജ്ജുനനോട് ആവശ്യപ്പെടുന്നത് സംഗമില്ലാതെ ഇരിക്കാനാണ്. ഭഗവദ്‌ഗീതയുടെ ഭാഷയില് സംഗമാണത്രേ ഹിംസ. എന്തുകൊണ്ടെന്നാണെങ്കില്‍ നമുക്ക് എന്തിനോടെങ്കിലും സംഗമുണ്ടെങ്കില്‍ അത് ഏതിനോടോ ആവട്ടെ അതിന്റെ എതിര്‍ഭാഗത്ത് വെറുപ്പും ഉണ്ടാവുമെന്നാണ്. അവിടുന്നാണത്രെ യുദ്ധം ആരംഭിക്കുന്നത്. അപ്പോള്‍ ഭഗവാന്‍ അര്‍ജ്ജുനനോട് പറയുന്നത് നിസ്സംഗനായി നിലകൊള്ളാനാണ്. ശാസ്‌ത്രത്തിന്റെ വെളിച്ചത്തില്‍ നമുക്കതിനെ ഹിംസ എന്നു പറയാം. അതുകൊണ്ട് ഹിംസ ഒഴിവാക്കാന്‍ നമുക്ക് നിസംഗതയില്‍ നിലകൊള്ളാം. ശാസ്‌ത്രത്തിന്റെ മര്‍മ്മം തന്നെ അതാണ്. സംഗത്തിന്റെ പരിത്യാഗം ഇതാണ് നാം ചര്‍ച്ച ചെയ്യുന്നത്.
പൂര്‍ണ്ണതയിലേക്ക് ഒരുവനെ ഉയര്‍ത്തണമെങ്കില്‍ അവന് ഈ പ്രപഞ്ചവുമായിട്ട് താതാത്മ്യം പ്രാപിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് വിവേകാനന്ദ സ്വാമികള് നമ്മളെ എപ്പോഴും ഓര്‍മ്മിപ്പിക്കുന്നത്,
നാം കേവലം ഒരു ശരീരമാണെന്ന് വിചാരിക്കുമ്പോള്‍ നാമീവിശ്വത്തില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നു......
ഇടതടവില്ലാത്ത (അനുസ്യൂതമായ) ഭഗവത്‌സേവകൊണ്ട്.
അവ്യാവൃതം - തുടര്‍ച്ചയായ, നിരന്തരമായ, അഖണ്‌ഡമായ
"ഭജനാത്". ഭജ് സേവയാം.
"കര്‍മ്മാണി കുര്‍വന്‍ ഏവ ജിജീവിഷേത് ശതം സമാഃ "ഈശാവാസ്യോപനിഷത് പറയുന്നു. കര്‍മ്മങ്ങള്‍ ചെയ്‌തുകൊണ്ട് തന്നെ ജീവിക്കാന്‍,
37. "ലോകേ�പി ഭഗവദ്‌ഗുണശ്രവണകീര്‍ത്തനാത്."
ഭഗവാന്റെ മഹിമകളെ ലോകവ്യാപാരങ്ങളില്‍ മുഴുകി ഇരിക്കുമ്പോഴുംകൂടി ശ്രവിക്കുകയും ഗാനം ചെയ്യുകയും ചെയ്യുന്നത് കൊണ്ടും.
നാരദര് വളരെ ശ്രദ്ധാപൂര്‍വ്വമാണ് നമ്മളെ കൊണ്ടു പോകുന്നത്. കാരണം ഇത് വലിയ പ്രയത്‌നമാണ്.
കാരണം നമ്മള് വീഴാന്‍ പാടില്ല.
ലോകേ?പി - ഈ ലോകത്തില്‍, വ്യാവഹാരിക മണ്‌ഡലത്തില്‍ ഭാര്യയായി, ഭര്‍ത്താവായി, കുട്ടികളായി അവരുടെയൊക്കെ ബഹളത്തിന്റെ ഇടയില്‍. അതില്‍ അങ്ങേയറ്റം വ്യാപൃതനായി ഇരിക്കുമ്പോഴും ഭഗവദ്‌ഗുണശ്രവണകീര്‍ത്തനാത് - ഭഗവദ്‌ഗുണശ്രവണവും അതിന്റെ കീര്‍ത്തനവും ഉണ്ടെങ്കിലോ നിന്നില്‍ ത്യാഗം അനായാസേന സംഭവിക്കും. അതിനാണ് ഇതിന്റെ ശ്രവണവും കീര്‍ത്തനവും. ഭഗവാന്റെ കഥ പറയുമ്പോള്‍ നമ്മുടെ എല്ലാ ദുഃഖവും പോയിക്കിട്ടില്ലേ? പോയിക്കിട്ടും, കിട്ടണം. ഭഗവാന്റെ ഗുണശ്രവണവും കീര്‍ത്തനവും നമ്മളെ നിരന്തരം ഭക്തിയില്‍ പ്രേമത്തില്‍ നിലനിര്‍ത്തും എന്ന് ദേവര്‍ഷി നാരദന്‍ പറയുന്നു.
ഭഗവദ്‌ഗീതയില്‍ ഭഗവാന്‍ കൃഷ്‌ണന്‍ അര്‍ജ്ജുനനോട് ആവശ്യപ്പെടുന്നത് സംഗമില്ലാതെ ഇരിക്കാനാണ്. ഭഗവദ്‌ഗീതയുടെ ഭാഷയില് സംഗമാണത്രേ ഹിംസ. എന്തുകൊണ്ടെന്നാണെങ്കില്‍ നമുക്ക് എന്തിനോടെങ്കിലും സംഗമുണ്ടെങ്കില്‍ അത് ഏതിനോടോ ആവട്ടെ അതിന്റെ എതിര്‍ഭാഗത്ത് വെറുപ്പും ഉണ്ടാവുമെന്നാണ്. അവിടുന്നാണത്രെ യുദ്ധം ആരംഭിക്കുന്നത്. അപ്പോള്‍ ഭഗവാന്‍ അര്‍ജ്ജുനനോട് പറയുന്നത് നിസ്സംഗനായി നിലകൊള്ളാനാണ്. ശാസ്‌ത്രത്തിന്റെ വെളിച്ചത്തില്‍ നമുക്കതിനെ ഹിംസ എന്നു പറയാം. അതുകൊണ്ട് ഹിംസ ഒഴിവാക്കാന്‍ നമുക്ക് നിസംഗതയില്‍ നിലകൊള്ളാം. ശാസ്‌ത്രത്തിന്റെ മര്‍മ്മം തന്നെ അതാണ്. സംഗത്തിന്റെ പരിത്യാഗം ഇതാണ് നാം ചര്‍ച്ച ചെയ്യുന്നത്.
പൂര്‍ണ്ണതയിലേക്ക് ഒരുവനെ ഉയര്‍ത്തണമെങ്കില്‍ അവന് ഈ പ്രപഞ്ചവുമായിട്ട് താതാത്മ്യം പ്രാപിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് വിവേകാനന്ദ സ്വാമികള് നമ്മളെ എപ്പോഴും ഓര്‍മ്മിപ്പിക്കുന്നത്,
നാം കേവലം ഒരു ശരീരമാണെന്ന് വിചാരിക്കുമ്പോള്‍ നാമീവിശ്വത്തില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നു......
(തുടരും...)
No comments:
Post a Comment