Tuesday, 30 December 2014

നാരദഭക്തിസൂത്രം Day 58 അമ്പത്തിഎട്ടാം ദിവസം

നാരദഭക്തിസൂത്രം Day 58 അമ്പത്തിഎട്ടാം ദിവസം
46. "കസ്‌തരതി കസ്‌തരതി മായാം?-ആരാണ്‌ മായയെ തരണം ചെയ്യുന്നത്‌? 
"യഃ സംഗം ത്യജ്യതി"-യാതൊരുവനാണോ സകല വിഷയാസക്തിയേയും പാടെ ത്യജിക്കുന്നത്‌
"യോ മഹാനുഭാവം സേവതേ"-യാതൊരുവനാണോ മഹാത്മാക്കളെ സേവിക്കുന്നത്‌ 
"നിര്‍മമോ ഭവതി"-സകല മമതാബന്ധങ്ങളില്‍ നിന്നും മുക്തനാകുന്നവന്‍ 
ആരാണ്‌ വാസ്‌തവത്തില്‍ മായയെ തരണം ചെയ്യുന്നത്‌? 
1) യാതൊരുവനാണോ സകല വിഷയാസക്തിയേയും പാടെ ത്യജിക്കുന്നത്‌ 
(2) യാതൊരുവനാണോ ഭക്തോത്തമന്മാരായ മഹാത്മാക്കളെ സേവിക്കുന്നത്‌ 
(3) തദ്വാരാ സകല മമതാബന്ധങ്ങളില്‍ നിന്നും മുക്തനാകുന്നവന്‍ - 
ഇവന്‍ തീര്‍ച്ചയായും മായയെ തരണം ചെയ്യുന്നു.
യാതൊന്നാണോ ഇല്ലാത്തത്‌ അതാണ്‌ മായ. 
ആര്‌ തരണം ചെയ്യുന്നു.?
യഃ -യാതൊരുവനാണോ. 
സംഗം ത്യജതി - ഈ അയഥാര്‍ത്ഥ്യവുമായുള്ള ബന്ധത്തെ വിച്ഛേദിക്കുന്നത്‌ 
ആരാണോ, ഈ അസ്ഥിരമായിട്ടുള്ള ഘടകങ്ങളില്‍ നിന്ന്‌ ആരാണോ വിട്ടു നില്‍ക്കുന്നത്‌. 
യഃ സംഗം ത്യജതി - ആളുകളെ കാണുമ്പോള്‍ ഓടണമെന്നൊന്നുമില്ല. 
പക്ഷേ നമ്മള്‌ സ്വിച്ച്‌ ഓഫ്‌ ചെയ്യുക. 
അല്ലെങ്കില്‍ സൈലന്‍സ്‌ മോഡിലിട്ടിരിക്കുക. 
നിങ്ങള്‍ സൈലന്‍സ്‌ മോഡിലാണെന്നറിഞ്ഞു കഴിഞ്ഞാല്‍ അവര്‌ നിര്‍ത്തും.
അവരിങ്ങനെ പറഞ്ഞു വരുമ്പോള്‍ ചൂടുകൊണ്ടു ശ്ശോ! 
എന്നൊക്കെ അഭിനയിച്ചാല്‍ മതി. 
അവര്‍ നിര്‍ത്തും അല്ലെങ്കില്‍ പെട്ടന്ന്‌ വേറെ വല്ലതും അങ്ങോട്ട്‌ പറയുക. 
ചിലര്‍ക്ക്‌ പെട്ടന്ന്‌ ഇറിറ്റേഷന്‍ വരുമ്പോള്‍ അപ്പോഴും ഉറച്ചു നില്‍ക്കണം. 
"യഃ സംഗംത്യജതി "- ആരാണോ ഈ സംഗത്തെ ത്യജിക്കുന്നത്‌ 
സംഗത്യാഗത്തിനുള്ള ഊര്‍ജ്ജം എനിക്കാരാ പ്രദാനം ചെയ്യുക.?
"യഃ മഹാനുഭാവം സേവതേ "- യാതൊരുവനാണ്‌ മഹാനുഭാവനെ സേവിക്കുന്നത്‌, 
"നിര്‍മ്മമഃ ഭവതി "- അവന്‍ നിര്‍മ്മമനായി തീരുന്നു. 
മമത്വം എന്നു പറഞ്ഞാല്‍ ഞാന്‍ എന്റേത്‌ ഇതിനെയാണ്‌ ഉപേക്ഷിക്കേണ്ടത്‌. 
അത്‌ ഒരു ഊര്‍ജ്ജമാണ്‌. 
ആത്മാവിനെ അറിയുന്ന ഒരു പ്രക്രിയ അതിലേക്ക്‌ വന്നു കഴിഞ്ഞാല്‍ 
ഏത്‌ കീറാമുട്ടിയായിട്ടുള്ള കാര്യങ്ങളും ഒഴിഞ്ഞുപോകും. 
ഒരിക്കലൊരു വീടിന്‌ തീ പിടിച്ച കഥ കേട്ടിട്ടുണ്ട്‌.
വീട്ടില്‍ തളര്‍വാദം പിടിച്ച ഒരാള്‌ കിടപ്പുണ്ടായിരുന്നു. 
മറ്റുള്ളവരൊക്കെ രാവിലെ ആയപ്പോള്‍ ജോലിക്ക്‌ പോയിട്ടുണ്ട്‌. 
ഇദ്ദേഹത്തിന്‌ ഉച്ചയ്‌ക്ക്‌ ഊണുകൊടുക്കാന്‍ സമയമാവുമ്പോള്‍ ഒരാള്‍ വന്ന്‌ ഊണൊക്കെ കൊടുത്ത്‌ മുഖമൊക്കെ തുടപ്പിച്ച്‌ പാത്രമൊക്കെ കഴുകി വച്ച്‌ വാതില്‌ ചാരി വച്ചിട്ട്‌ അവര്‌ പോകും,
പക്ഷേ വീടിന്‌ തീ പിടിക്കുന്ന സമയത്ത്‌ വീട്ടില്‍ ആളുകളുണ്ടായിരുന്നു.
തീ പിടിച്ചപ്പോള്‍ അവര്‍ ആദ്യം ഇറങ്ങി ഓടി. 
പിന്നെയാണവര്‍ക്കു തോന്നിയത്‌ വീട്ടില്‍ അച്ഛനുണ്ടല്ലോ. 
അച്ഛനെ രക്ഷിക്കാന്‍ വാവിട്ടു നിലവിളിച്ചു. 
അച്ഛനുണ്ട്‌ ഓടി പുറത്തേക്ക്‌ വരുന്നു. 
അയാളോട്‌ ചോദിച്ചു,
നിങ്ങളെങ്ങനെ ഓടി വന്നു.? 
ഉടനെ അയാള്‌ കുഴഞ്ഞു വീണു. 
നിങ്ങളെങ്ങനെ ഓടി വന്നു എന്നു ചോദിച്ച നിമിഷം അദ്ദേഹം ശരീരം സ്വീകരിച്ചു. 
വീടിന്‌ തീപിടിച്ചപ്പോള്‍ അദ്ദേഹം ഒരു വാതരോഗിയാണെന്ന കാര്യം മറന്ന്‌ എഴുന്നേറ്റ്‌ ഓടി.
(തുടരും...)

No comments:

Post a Comment