Saturday, 27 December 2014

നാരദഭക്തിസൂത്രം Day 54 അമ്പത്തിനാലാം ദിവസം

നാരദഭക്തിസൂത്രം Day 54  അമ്പത്തിനാലാം ദിവസം
44. "കാമക്രോധമോഹസ്‌മൃതിഭ്രംശബുദ്ധിനാശസര്‍വ്വനാശകാരണത്വാത്‌."
എന്തുകൊണ്ടെന്നാല്‍ ദുഃസ്സംഗം കാമം, ക്രോധം, ഭ്രമം, സ്‌മരണ നഷ്‌ടപ്പെടുക, വിവേകനാശം, സര്‍വ്വനാശം ഇതിനെല്ലാം കാരണമായതിനാലാണ്‌.
ഒരുവന്‍ നശിക്കുന്നതിന്റെ വഴികള്‍ പറയുകയാണ്‌. 
ഭഗവദ്‌ഗീതയില്‍ പറയുന്നു. 
"ധ്യായതോവിഷയാന്‍ പുംസഃ സംഗസ്‌തേഷൂപജായതേ
സംഗാത്‌ സംജായതേ കാമഃ കാമാത്‌ ക്രോധോപിജായതേ
ക്രോധാദ്‌ഭവതി സമ്മോഹഃ സമ്മോഹാത്‌ സ്‌മൃതി വിഭ്രമഃ
സ്‌മൃതി ഭ്രംശാത്‌ ബുദ്ധിനാശഃ ബുദ്ധിനാശാത്‌ പ്രണശ്യതി"
മനുഷ്യന്‍ വിഷയങ്ങളെ ധ്യാനിക്കുന്നു. 
വിഷയങ്ങളെ ധ്യാനിക്കുന്ന അവന്‌ ആ വിഷയത്തില്‍ സംഗമുണ്ടാവുന്നു. 
പല പല കഥകള്‍ കേള്‍ക്കുന്ന സമയത്ത്‌ അങ്ങനെയുള്ള കഥകള്‍ക്കായിട്ട്‌ കാതോര്‍ത്തിരിക്കും. പിന്നെ അതുമായിട്ട്‌ നമ്മളങ്ങനെ പൊയ്‌ക്കോളും. 
പത്രം നിലനില്‍ക്കുന്നതതുകൊണ്ടല്ലേ. 
പത്രം സംഭവങ്ങളുടെ ഒരു തുടര്‍ച്ചയില്‍ നമ്മളെ കൊണ്ടുപോകും.
ഇവിടെ ധ്യാനിക്കാന്‍ രണ്ടു വിഷയങ്ങളെ ഉള്ളൂ .
ഒന്ന്‌ സ്വരൂപം മറ്റേത്‌ സ്വരൂപത്തില്‍ നിന്ന്‌ അന്യമായിട്ടുള്ളത്‌. 
വിഷയത്തെ ധ്യാനിക്കുന്നവന്‌ സംഗമുണ്ടാവുന്നു. 
സംഗത്തില്‍ നിന്ന്‌ കാമമുണ്ടാവുന്നു. 
കാമത്തില്‍ നിന്ന്‌ ക്രോധം. ക്രോധത്തില്‍ നിന്ന്‌ സമ്മോഹം. 
സമ്മോഹത്തില്‍ നിന്ന്‌ വിഭ്രമം. 
വിഭ്രമത്തില്‍ നിന്ന്‌ ബുദ്ധിനാശം. 
ബുദ്ധിനാശത്തില്‍ നിന്ന്‌ സര്‍വ്വനാശം.
ഇവിടെയും പറയുന്നത്‌ കാമക്രോധ മോഹ സ്‌മൃതി ഭ്രംശ ബുദ്ധിനാശ സര്‍വ്വനാശകാരണത്വാത്‌ - ഇത്‌ സര്‍വ്വ നാശത്തിനു കാരണമാണ്‌. 
ഈ സര്‍വ്വനാശം എന്നു പറയുന്നത്‌ നമ്മുടെ ധനം നഷ്‌ടപ്പെടുമെന്നോ, സൗന്ദര്യം നഷ്‌ടപ്പെടുമെന്നോ, കുട്ടികള്‍ക്കെന്തെങ്കിലും പറ്റുമോ വീട്‌ ജപ്‌തി ചെയ്യുമെന്നോ ഒന്നുമല്ല. ഇതൊക്കെ ചിലപ്പോള്‍ കൂടുതലുണ്ടായി എന്നു വരാം. സൗന്ദര്യത്തിന്‌ മാററു കൂടി എന്നു വരാം. പക്ഷേ സര്‍വ്വനാശം എന്നത്‌ അവനില്‌ ആ മുഷ്യത്വം. 
ഏതൊന്നാണോ ഈ പ്രപഞ്ചത്തില്‍ മനുഷ്യന്‍ എന്നു പറയുന്നത്‌, 
അവനെ അവനാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്ന, 
അല്ലെങ്കിലവന്റെയാ സ്വരൂപം അതില്‍നിന്ന്‌ അവനകലുന്നു . 
അത്‌ ഹേതുവായിട്ട്‌ തനിക്കുണ്ടാകുന്ന മാനസികമായ പ്രശ്‌നങ്ങള്‍,
ആ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമില്ലാതെ ഉറക്കമില്ലാതെ പിന്നെ അതിനുവേണ്ടി പെടാപ്പാട്‌.
പിന്നെ മറ്റുള്ളവരോട്‌ തോന്നുന്നത്‌. 
അവരുമായി അടിയായി വഴക്കായി. 
ഇതിനൊക്കെ കാരണമെന്താണ്‌?
ദുസ്സംഗഃ.
(തുടരും...)

No comments:

Post a Comment