Monday, 15 December 2014

നാരദഭക്തിസൂത്രം Day 43 നാല്‍പ്പത്തിമൂന്നാം ദിവസം

നാരദഭക്തിസൂത്രം Day 43 നാല്‍പ്പത്തിമൂന്നാം ദിവസം
സോക്രട്ടീസിനെ വിഷം കൊടുത്ത്‌ കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ 
തന്റെ ചുറ്റും നിന്നവരോട്‌ പറയുന്നു,
ശരീരത്തിന്റെ ഓരോ ഭാഗങ്ങളായി തളര്‍ന്നു കൊണ്ടിരിക്കുന്നു...
ഇതാ എന്റെ കാലുകള്‍ പൂര്‍ണ്ണമായി മരിച്ചിരിക്കുന്നു....
എന്റെ കാലുകളെ ഇപ്പോള്‍ ഛേദിച്ചുകഴിഞ്ഞാല്‍ ഞാന്‍ അറിയില്ല. 
കാരണം ഞാന്‍ കാലല്ല...
ഇങ്ങനെ ശരീരത്തിന്റെ ഓരോ ഭാഗത്തെക്കുറിച്ച്‌ ഇത്‌ ഞാനല്ല എന്നു പറയുന്നുണ്ട്‌. അതുകൊണ്ട്‌ സോക്രട്ടീസ്‌ ഒരിക്കലും ഇല്ലാതെയാകുന്നില്ല.....
ഏതൊരാളെയാണോ നിങ്ങള്‍ സോക്രട്ടീസ്‌ എന്നു കരുതി ഇല്ലായ്‌മ ചെയ്യാന്‍ ശ്രമിച്ചത്‌, അതാണ്‌ വലിയ മൂഢത്തരം......
നമ്മള്‌ ശരീരമാണെന്നു വിചാരിക്കുമ്പോള്‍ ശരീരത്തില്‍ നിന്നും ജാതമായ പുത്രകളത്ര സുഹൃത്ത്‌ തുടങ്ങി എല്ലാറ്റിലും സംഗമുണ്ടാവുന്നു.
അത്‌ നമ്മെ അകറ്റി നിര്‍ത്തുന്നു. 
അതില്‍ നിന്ന്‌ ദ്വേഷം ഉണ്ടാവുന്നു.
അതില്‍ നിന്നാണ്‌ യുദ്ധം ഉണ്ടാവുന്നത്‌.
മറിച്ച്‌ ജീവനാണെന്ന്‌ വിചാരിക്കുമ്പോള്‍ നിത്യാഗ്നിയുടെ ഒരു സ്‌ഫുലിംഗമാണ്‌.
അത്‌ കുറെക്കൂടി ഭേദപ്പെട്ട വിചാരമാണ്‌. 
നിങ്ങള്‍ ആത്‌മാവാണെന്ന്‌ വിചാരിക്കുമ്പോഴോ നിങ്ങള്‌ സര്‍വ്വസ്വമാണ്‌ എന്ന്‌ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. 
ആത്മാവാണെന്ന്‌ നാമറിയുന്ന സമയത്ത്‌ നാം സര്‍വ്വസ്വമാണ്‌. 
സര്‍വ്വസ്വമായി ഇരിക്കുന്ന എന്നില്‍ പിന്നെ സംഗമില്ല. 
എല്ലാമായിരിക്കുന്ന എനിക്ക്‌ പിന്നെ എന്തിനോട്‌ സംഗം . 
ഭക്തിയുടെ സാധനയില്‍ നമ്മളോട്‌ പറയുന്നത്‌ ഈ സംഗമില്ലായ്‌മ എന്നതിനെയാണ്‌.
അത്‌ അറിവ്‌ കൊണ്ട്‌ തന്നെയാണ്‌ നാം നേടേണ്ടത്‌. 
പരിത്യാഗം സംന്യാസം എന്നൊക്കെ പറഞ്ഞാലിതാണ്‌. 
അറിവുകൊണ്ട്‌ മുക്തനാവുക.
എന്താണറിവ്‌ ?
ഒന്നും എന്റേതല്ല എന്ന ലളിതമായ സത്യം. 
ഇത്‌ വളരെ ലളിതമാണ്‌. 
പരിത്യാഗം എന്നത്‌ ലളിതമായ സത്യത്തെ സാക്ഷാത്‌ക്കരിക്കലാണ്‌. 
എന്താണ്‌ ലളിതമെന്നു പറയുന്നത്‌.?
ഇതൊന്നും എന്റേതല്ല കാരണം ഞാന്‍ വരുന്നതിന്‌ മുമ്പും ഇതൊക്കെ ഉണ്ടായിരുന്നു. എനിക്കു ശേഷവും ഇതൊക്കെ ഉണ്ടാവും. പിന്നെ ഞാനിവിടെ കുറച്ചു കാലത്തേക്കു വന്നു കുറച്ചു കാലം കഴിഞ്ഞാല്‍ ഞാനിവിടുന്ന്‌ പോകും. നമുക്ക്‌ ലളിതമായി അറിയുന്ന കാര്യം തന്നെയാണ്‌. നമ്മളോട്‌ ആചാര്യന്മാര്‍ പറയുന്നത്‌. 
സംഗത്തിന്റെ ത്യാഗം അതാണ്‌ യുദ്ധം ഒഴിവാക്കാനുള്ള ഏകമാര്‍ഗ്ഗം അത്‌ വ്യക്തി മനസ്സിലാണെങ്കിലും സമൂഹമനസ്സിലാണെങ്കിലും ശരി. എവിടെയാണോ സംഗമുണ്ടാവുന്നത്‌ ആ സംഗമുണ്ടാവുന്ന സമയത്ത്‌ ദ്വേഷം ഉണ്ടാവുന്നു. 
"വിഷയത്യാഗാത്‌ സംഗത്യാഗാത്‌ ച."
(തുടരും...)

No comments:

Post a Comment