Wednesday, 31 December 2014

നാരദഭക്തിസൂത്രം Day. 59 അമ്പത്തിഒമ്പതാം ദിവസം

നാരദഭക്തിസൂത്രം Day. 59 അമ്പത്തിഒമ്പതാം ദിവസം
സുനാമിയില്‌ നിങ്ങളൊരു കഥ കേട്ടിട്ടില്ലേ. 
നട്ടെല്ലിന്‌ ക്ഷതമേറ്റ്‌ കിടക്കുന്ന ആളാണ്‌. 
ഡോക്‌ടര്‍ പറഞ്ഞത്‌ 
ഇനി കുറച്ചു കാലത്തേക്ക്‌ എഴുന്നേറ്റ്‌ നടക്കുമോ എന്ന കാര്യം സംശയമാണ്‌.
പക്ഷേ സുനാമി വന്നപ്പോള്‍ ആള്‌ എഴുന്നേറ്റ്‌ ഓടി. 
തന്റെ പരിമിതികളെ പൂര്‍ണ്ണമായും മറന്നുകൊണ്ട്‌ ഏതോ ഒരു അനന്തമായ ശക്തിയെ താനാവാഹിക്കുകയാണ്‌. 
ആവാഹിക്കുക എന്നു പറഞ്ഞാല്‍, ഉള്ളിലുള്ളതാണ്‌. ഉള്ളിലുള്ളതിനെ ശരിക്കങ്ങോട്ട്‌ പ്രകടമാക്കുക. 
അപ്പോള്‍ മറ്റേതൊക്കെ കൊഴിഞ്ഞുപൊയ്‌ക്കൊള്ളും. 
ഇതുപോലെയുള്ള അനുഭവങ്ങള്‍ നമ്മുടെ ജീവിതത്തിലുമുണ്ടാകാറുണ്ട്‌. 
ആരാണ്‌ മായയെ തരണം ചെയ്യുന്നത്‌. 
കസ്‌തരതി കസ്‌തരതി മായാം. 
അതങ്ങോട്ട്‌ വിട്ടു കഴിഞ്ഞാല്‍ പിന്നെ നമ്മളില്‍ പ്രകടമാകുന്നത്‌ ശരിയായ സ്വഭാവമാണ്‌. യാതൊന്നിനാല്‍ പ്രഭാവിതമായ, 
വിശ്വം മുഴുവനുള്ള ശക്തി തനിക്കു കിട്ടുമെന്ന്‌ പറയുകയാണ്‌. 
അപ്പോഴാണ്‌ ഞാന്‍ അതുമായിട്ട്‌ താതാത്മ്യം പ്രാപിക്കുന്നത്‌. 
"നിര്‍മമഃ"-മറ്റൊന്നുമായിട്ടും യാതൊരു മമത്വവും വേണ്ട. 
"മഹാനുഭാവം സേവതേ "- മഹാനുഭാവനെ സേവിക്കുക എന്നു പറഞ്ഞാല്‍ ഏതെങ്കിലുമൊരു സംന്യാസി ശ്രേഷ്‌ഠന്‌ ഊണു കൊടുക്കുക.
അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ആശ്രമത്തില്‍ പോയി കഴിയുക എന്നുള്ളതു മാത്രമല്ല. ഇത്തരത്തിലുള്ള ഉപനിഷത്‌ ആശയങ്ങളെ,
വിവേകാനന്ദസ്വാമികള്‍ പറഞ്ഞതുപോലെ ആരാണോ സേവിക്കുന്നത്‌ അവന്‍ തന്റെ സ്വരൂപത്തെയാണ്‌ സേവിക്കുന്നത്‌. 
ആ പരമമായ ആനന്ദത്തെ ഞാനെന്ന അറിവില്‌ ആരാണ്‌ ശ്രമം നടത്തുന്നത്‌. 
അവനാണ്‌ മായയെ തരണം ചെയ്യുന്നത്‌. 
വേദാന്തം ഉദ്‌ഘോഷിക്കുന്ന,പെരുമ്പറ കൊട്ടിഘോഷിക്കുന്ന സത്യത്തെ സേവിക്കലാണ്‌ മഹാനുഭാവസേവനം.
ഇതൊക്കെ പറയുമ്പോള്‍ ചിലരു പറയും അയ്യോ ഞങ്ങള്‍ക്കിതിന്‌ അവസരമില്ല,
ഇവിടെയുളളവരെ തന്നെ സേവിച്ചിട്ടു മതിയായിട്ടില്ല. 
മാത്രമല്ല മഹാനുഭാവനെ സേവിച്ചു കഴിഞ്ഞാല്‍ ആളുകളെന്തു വിചാരിക്കും. 
അതുകൊണ്ട്‌ ഞാന്‍ സേവിക്കാനൊന്നുമില്ല. ...........
(തുടരും...)

No comments:

Post a Comment