Friday, 5 December 2014

നാരദഭക്തി സൂത്രം day 33

നാരദഭക്തി സൂത്രം day 33 

ഭഗവദ്‌പാദര്‌ പറയുന്നു..

"കാലക്രീടതി ഗച്ഛത്യായുഃ തദപി ന മുഞ്ചത്യാശാവായുംഃ"
കാലമങ്ങനെ ഓടിക്കളിക്കുന്നു എന്നാലും ആഗ്രഹങ്ങള്‍ നമ്മള്‌ ഉപേക്ഷിക്കുന്നില്ല.
ഭഗവദ്‌പാദരുടെ വിഷമവും അതാണ്‌. 
ബാലസ്‌താവദ്‌ - കുട്ടിയെ നോക്കുമ്പോള്‍ അവന്‌ കളി. 
യുവാവിനെ നോക്കുമ്പോള്‍ അതിലേ ഇതിലേ ഓടി നടക്കുന്നു,
വൃദ്ധന്മാരെ നോക്കുമ്പോള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നു. 
ബ്രഹ്മത്തിനായിട്ട്‌ ആരും ശ്രമിക്കുന്നില്ല.
ഏത്‌ നേരവും ബ്രഹ്മം ബ്രഹ്മം എന്നു പറഞ്ഞിരിക്കുന്നവനെയല്ല, 
ആനന്ദത്തോടുകൂടിയിട്ട്‌ തൃപ്‌തനായിട്ട്‌ ഒരുത്തനുമില്ല എന്നാണ്‌. 
അല്ലാതെ നമ്മള്‌ തെറ്റിദ്ധരിച്ചേക്കരുത്‌. 
ആശ്രമങ്ങളില്‍ പോയി നോക്കുമ്പോള്‍ ചെറുപ്പക്കാരെയും കാണാനില്ല, 
വൃദ്ധന്മാരെയും കാണാനില്ല എന്നല്ല.
ഒരു ആത്മതൃപ്‌തി ഉള്ളവനെ കണ്ടെത്താന്‍ സാധിക്കുന്നില്ല ,
എല്ലാവര്‍ക്കും ഒരു നിരാശ. 
അത്‌ യുവത്വത്തിലുമുണ്ട്‌, ബാല്യത്തിലുമുണ്ട്‌, വാര്‍ദ്ധക്യത്തിലുമുണ്ട്‌. അതിന്റെ ഒരു വിലാപമാണ്‌ ഭജഗോവിന്ദത്തില്‍ പറയുന്നത്‌.
ശരീരത്തിന്‌ പ്രാണവായുവിനെപ്പോലെ ആത്മാവിനുവേണ്ടുന്ന പ്രാണനാണ്‌ ഭക്തി. 
അതാണ്‌ ദേവര്‍ഷി നാരദന്‍ ഭക്തി സൂത്രത്തിലൂടെ നമ്മെ ബോധിപ്പിച്ചുകൊണ്ടിരിക്കുന്നത്‌.
(തുടരും...)

No comments:

Post a Comment