Tuesday, 16 December 2014

നാരദഭക്തിസൂത്രം Day 44 നാല്‍പ്പത്തിനാലാം ദിവസം

നാരദഭക്തിസൂത്രം Day 44 നാല്‍പ്പത്തിനാലാം ദിവസം
38. "മുഖ്യതസ്‌തു മഹത്‌ കൃപയൈവ ഭഗവത്‌കൃപാലേശാദ്‌ വാ"
പ്രേമഭക്തി മുഖ്യമായി മഹാത്മാക്കളുടെ അനുഗ്രഹം കൊണ്ടോ,
അല്ലെങ്കില്‍ ഭഗവത്‌കൃപകൊണ്ടു മാത്രമോ ലഭ്യമാകുന്നതാണ്‌.
"മുഖ്യതഃ തു മഹത്‌കൃപാ ഏവ ഭഗവദ്‌ കൃപാലേശാത്‌ വാ. മുഖ്യതഃ" മുഖ്യമായും, 
പ്രധാനമായും നമുക്കുണ്ടായിരിക്കേണ്ടത്‌ മഹത്‌ കൃപാ - മഹാത്മാക്കളുടെ ഒരു കൃപ, മഹാത്മാക്കളുടെ അനുഗ്രഹം കൊണ്ട്‌ എന്ന്‌ പറയുമ്പോള്‍ ആരാണ്‌ മഹാത്മാവ്‌.?
ഈ മഹാത്മാക്കള്‌ നമ്മളെ അനുഗ്രഹിക്കാന്‍ വേണ്ടി വരുമോ? 
മഹാത്മാവിനെ കണ്ടാല്‍ എങ്ങനെയാണ്‌ തിരിച്ചറിയുക? 
നമുക്ക്‌ മഹാത്മാവ്‌ എന്നു പറയുന്നത്‌ നമ്മുടെ ഗാന്ധിയാണ്‌. 
മഹാത്മാക്കളുടെ അനുഗ്രഹം എങ്ങനെയാ കിട്ടുക.?
മഹാത്മാക്കളിരിക്കുന്ന സ്ഥലങ്ങളില്‍ അവരെ അന്വേഷിച്ച്‌ ചെല്ലുക. 
മഹാത്മാവ്‌ ആണ്‌ എന്ന എങ്ങനെ അറിയാം.?
എന്തെങ്കിലും ലക്ഷണങ്ങള്‌ മഹാത്മാവിന്‌ ഉണ്ടാകുമോ.?
അദ്ദേഹത്തിന്റെ തലക്കു ചുറ്റും ഒരു പ്രഭാവലയം അല്ലെങ്കില്‍ പേരിന്റെ കൂടെ മഹാത്മാ എന്നുളളതുകൊണ്ട്‌ മഹാത്മാവാകുമോ എന്നൊക്കെ ചോദിച്ചാല്‍ അത്‌ അവിടിരിക്കട്ടെ.
ആദ്യം നമുക്ക്‌ നമ്മുടെ വീട്ടില്‍ നിന്നു തുടങ്ങാം. 
എന്നെ സംബന്ധിച്ച്‌, നമ്മളെ ഓരോരുത്തരെയും സംബന്ധിച്ച്‌ നമുക്ക്‌ ഈ ചുറ്റുപാടിനെ പരിചയപ്പെടുത്തിത്തന്ന എന്റെ അച്ഛന്‍, അമ്മ അവരുടെ അനുഗ്രഹം ആദ്യം എനിക്ക്‌ കിട്ടിയിട്ടുണ്ടോ ഇതാണ്‌ ആദ്യത്തെ നമ്മുടെ അന്വേഷണം. ഇതാണ്‌ ആദ്യം നേടേണ്ടത്‌. സ്വമാതാവിന്റെ സ്വപിതാവിന്റെ അനുഗ്രഹം അതെങ്ങനെ നേടണം. ഈ ഒരു പാരസ്‌പര്യം ഉണ്ടല്ലോ. അച്ഛനും അമ്മയും മകനും തമ്മിലുള്ള ബന്ധം അതിനെക്കുറിച്ചൊക്കെ സ്വാമി ഇന്ന്‌ പറയാന്‍ പോയാല്‍ നിങ്ങള്‌ കരയും. പറയുമ്പോള്‍ തന്നെ നിങ്ങള്‍ക്കു വല്ലാത്ത വിഷമം തോന്നും. നമുക്ക്‌ നമ്മുടെ മക്കളെ അനുഗ്രഹിക്കാനുള്ള ഒരു മാനസികവസ്ഥയിലേക്കു എത്തിയിട്ടുണ്ടോ ആലോചിച്ചു നോക്കുക. എപ്പോഴൊക്കെ എനിക്കു സാധിച്ചിട്ടുണ്ട്‌. അവനെക്കുറിച്ച്‌ എന്തൊക്കെ വികാരവിചാരങ്ങളാണ്‌ എന്നില്‍ സദാ സമയവും ഉണ്ടായിട്ടുള്ളത്‌. നമ്മള്‌ മനസ്സിലാക്കിയിരിക്കുന്നത്‌ അവരെ അനുഗ്രഹിക്കുക എന്നു പറഞ്ഞാല്‍ അവര്‍ക്ക്‌ വിദ്യാഭ്യാസം കൊടുക്കുക. കൂടിയ സ്‌കൂളില്‍ തന്നെ ചേര്‍ക്കുക എല്ലാ വിഷയങ്ങള്‍ക്കും ട്യൂഷന്‍ വയ്‌ക്കുക. കളിക്കോപ്പുകള്‍ ഏറ്റവും ബ്രാന്‍ഡടായിട്ടുള്ളത്‌ മേടിക്കുക. ടോയിയുടെ വില ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കറ്‌ അതില്‍ നിന്നെടുക്കാന്‍ സമ്മതിക്കില്ല. ഏറ്റവും മുന്തിയ സാധനങ്ങള്‍ വാങ്ങിച്ചു കൊടുത്ത്‌, ഏറ്റവും നല്ല സ്‌കൂളില്‌, കോളേജില്‌, എന്താണോ അവന്‌ വേണ്ടത്‌ അതൊക്കെ സമയാസമയത്ത്‌ കൊടുത്തുകൊണ്ടിരിക്കുന്നതാണോ അനുഗ്രഹം. അല്ലെങ്കില്‍ എന്റെ കുട്ടിക്ക്‌ അതൊക്കെ മേടിച്ചു കൊടുക്കാന്‍ സാധിക്കണം. ഇല്ലാത്തവര്‍ക്ക്‌, അത്‌ മേടിച്ചു കൊടുക്കാന്‍ പറ്റിയില്ലല്ലോ ഇത്‌ മേടിച്ചു കൊടുക്കാന്‍ പറ്റിയില്ലല്ലോ എന്നുള്ള ചിന്ത. അവന്റെ ആഗ്രഹങ്ങളെ പൂര്‍ത്തീകരിക്കാന്‍ പോന്ന ധനം ഭഗവാന്‍ തരുന്നില്ലല്ലോ. അതെങ്ങനെയുണ്ടാക്കാം. എന്നിട്ടവന്‍ വലിയ ആളായിട്ട്‌ അങ്ങനെ നടക്കുമ്പോള്‍ അവന്‍ എന്റെ മകനാണ്‌ എന്ന്‌ മറ്റുള്ളവരോട്‌ പറയാന്‍ സാധിക്കണം. അങ്ങനെയൊക്കെയുള്ള വികാരവിചാരങ്ങളല്ലേ സാമാന്യമായിട്ടുള്ളത്‌. അതിനപ്പുറത്ത്‌ ഒന്നുമില്ലാതെ, ഒരു പ്രതീക്ഷയുമില്ലാതെ ഒരനുഗ്രഹം. ഈ അനുഗ്രഹം എന്നു പറയുമ്പോള്‍ നിങ്ങല്‍ക്കതറിയുമോ എന്നറിയില്ല. ഒരു പ്രതീക്ഷയുമില്ലാതെ സ്‌നേഹം മാത്രമായി ഒരു കെട്ടിപ്പിടുത്തം. മകനേ നീയാണ്‌ ഞാന്‍.
(തുടരും...)

No comments:

Post a Comment