ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 5
കര്‍മ സംന്യാസയോഗം:
ശ്ലോകങ്ങൾ തുടങ്ങുന്നതിനു മുമ്പായി ഒരെത്തിനോട്ടം
മനുഷ്യജീവിതം ഉപേക്ഷിക്കപ്പെടേണ്ടതാണോ അതോ അനുഭവിക്കാനുള്ളതാണോ എന്ന തര്‍ക്കം എന്നേക്കുമായി അവസാനിപ്പിക്കുകയാണ് ഈ അധ്യായത്തില്‍.
ബാഹ്യപ്രപഞ്ചം മായാവിരചിതവും അസത്യവുമാകയാല്‍ അതിനെ അപ്പാടെ തിരസ്‌കരിക്കുകയാണ് വേണ്ടതെന്ന് ഒരു കൂട്ടര്‍ അക്കാലത്തേ വാദിച്ചിരുന്നുവെന്നു നിശ്ചയം. അല്ല, ഈ കാണപ്പെട്ട വിശ്വം ക്ഷരമെങ്കിലും ബ്രഹ്മഭാവംതന്നെ എന്നും ഈശ്വരദത്തങ്ങളായ ശരീരവും മനോബുദ്ധികളുമൊക്കെ ശ്രേഷ്ഠങ്ങളും പാഴാക്കാന്‍ പാടില്ലാത്തവയുമാണെന്നും മറുപക്ഷവും വാദിച്ചു. പ്രപഞ്ചത്തെ അപ്പാടെ വാരിപ്പുണരലോ കൈയൊഴിയലോ അല്ല, ത്യാജ്യഗ്രാഹ്യബുദ്ധിയോടെ സമീപിക്കലാണ് ശരിയെന്നാണ് ഗീതാമതം.
പ്രപഞ്ചത്തെക്കുറിച്ചുള്ള ആത്യന്തികമായ അറിവ് സര്‍വപ്രധാനംതന്നെ എന്നതില്‍ തര്‍ക്കിക്കാന്‍ ഒരു കാലത്തും ഒരു വിധത്തിലും പഴുതില്ല. അതിനെക്കാള്‍ ശ്രേഷ്ഠമായി ഒന്നുംതന്നെ ഇല്ലെന്നു മാത്രമല്ല ആ അറിവുതന്നെയാണ് ഈശ്വരന്‍ എന്നുകൂടി പണ്ടേ സര്‍വസമ്മതവുമാണ്.
ഓരോ ബ്രഹ്മാണ്ഡത്തിലും അക്ഷരാതീതത്തില്‍നിന്ന് അക്ഷരവും ആ അക്ഷരത്തില്‍ അക്ഷരാതീതസ്പന്ദനത്തിന്റെ അനുരണനഫലമായി സ്‌പേസും തുടര്‍ന്ന് അതില്‍ ചെറിയ സ്പന്ദനങ്ങളുടെ സമുച്ചയങ്ങളായ ദ്രവ്യസംഘാതങ്ങളും അവയുടെ ചലനങ്ങളും അങ്ങനെ ക്ഷരപ്രപഞ്ചവുമുണ്ടായി ചാക്രികമായി ആവര്‍ത്തിക്കുന്നുവെന്നാണ് ഉപനിഷത്തിലെ പ്രപഞ്ചവിജ്ഞാനീയം. എന്നുവെച്ചാല്‍ അനുഭവപ്രപഞ്ചം നശ്വരമായ പ്രത്യക്ഷയാഥാര്‍ഥ്യം മാത്രമാണ്. അതിനേക്കാള്‍ ശാശ്വതവും അവ്യയവുമായത് അതിന്റെ ഉറവിടമായ അക്ഷരം എന്ന മാധ്യമമാണ്. പക്ഷേ, അക്ഷരത്തിന്റെയും പ്രഭവകേന്ദ്രമായ അക്ഷരാതീതമാണ് (ഈശ്വരനാണ്) പരമപ്രധാനവും നിത്യവും. അതുമായി താദാത്മ്യം പ്രാപിക്കലാണ് മനുഷ്യജീവിതലക്ഷ്യം. ജീവപരിണാമത്തിന്റെ പരമകാഷ്ഠ അതുതന്നെയാണ്.
സര്‍വവ്യാപിയായ അക്ഷരാതീത (ഈശ്വര) ചൈതന്യത്തില്‍ നാമും ഉണ്ടെന്നും നമ്മിലുള്ള ഉണ്‍മ അതാണെന്നും അത് അക്ഷരമെന്ന മാധ്യമത്തില്‍ വിരചിക്കുന്ന രൂപനിര്‍മാണക്ഷേത്രമാണ് നമ്മുടെ ജീവന്‍ എന്നും നിരൂപിക്കപ്പെട്ടു. പ്രാപഞ്ചിക ജീവിതത്തിലെ ഉപാധികളും സന്ദര്‍ഭങ്ങളും അവസരങ്ങളും ഉപയോഗിച്ചുതന്നെ ഈ ജീവന് അക്ഷരാതീതവുമായി താദാത്മ്യം പ്രാപിക്കാന്‍ സാധിക്കുമെന്നും കണ്ടു. ഈ താദാത്മ്യത്തിനുള്ള ത്വര എങ്ങനെ ഉടലെടുക്കുന്നുവെന്നൊരു തോന്നല്‍ വരാം. ഈ ത്വര ഒരു വ്യതിയാനമല്ല, പ്രപഞ്ചമെന്ന മാസ്റ്റര്‍പ്ലാനില്‍ത്തന്നെ ബീജരൂപത്തിലുള്ള സാധ്യതയാണ് എന്നറിഞ്ഞാല്‍ ഈ ഈഷല്‍തീരും. ഈ താദാത്മ്യത്തിലേക്ക് രണ്ട് വഴികള്‍ ഉണ്ട്. ഇന്ദ്രിയങ്ങളെ മനസ്സിനും മനസ്സിനെ ബുദ്ധിക്കും ബുദ്ധിയെ ജീവനും കീഴൊതുക്കി നിര്‍ത്തിയുള്ള ഉപാസനാജീവിതത്തിലൂടെ കര്‍മയോഗത്തിന്റെ വഴി. ജീവിതത്തെ തിരസ്‌കരിച്ച് ഉള്‍വലിഞ്ഞ് (ആത്മഹത്യയ്ക്ക് തുല്യമായ) ഭൗതികാസ്തിത്വനിഷേധത്തിലൂടെ സര്‍വസംഗപരിത്യാഗം എന്ന മറ്റൊരു വഴി. രണ്ടിനും മുന്‍നടക്കേണ്ടത് അടിസ്ഥാനപരവും ആത്യന്തികവുമായ ജ്ഞാനംതന്നെ. രണ്ടാമത്തെതിനെക്കാള്‍ സ്വീകാര്യവും ആദ്യത്തെതാണ് എന്നേ സാമാന്യബുദ്ധിയുള്ള ആര്‍ക്കും കാണാനാവൂ. കാരണം, രണ്ടാമത്തെത് സൃഷ്ടിയുടെ കാതലായ (യജ്ഞഭാവനയോടെയുള്ള കര്‍മാനുഷ്ഠാനം എന്ന) ഉദ്ദേശ്യത്തിനുതന്നെ എതിരാണല്ലോ. തര്‍ക്കങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് സുചിന്തിതമായ പ്രായോഗികപദ്ധതി ഈ അധ്യായത്തില്‍ അവതരിപ്പിക്കുന്നു. അതിന് അവസരമൊരുക്കാന്‍, തര്‍ക്കത്തിന്റെ ആണിക്കല്ലായ ചോദ്യത്തില്‍നിന്നുതന്നെ ചര്‍ച്ച തുടങ്ങുന്നു. പറഞ്ഞകാര്യം വേണ്ടത്ര ഗ്രഹിക്കാഞ്ഞാല്‍ ഉളവാകുന്ന സാമാന്യമായ സംശയമാണ് അര്‍ജുനന്‍ ഉന്നയിക്കുന്നത്. (അര്‍ജുനന്റെ മനസ്സിലെ മുന്‍വിധികള്‍ കാര്യഗ്രഹണത്തിന് തടസ്സമായി ഇപ്പോഴും നിലകൊള്ളുന്നു. നമുക്കും ഇങ്ങനെ സംഭവിക്കാറുണ്ടല്ലോ).
(തുടരും.......)
കര്‍മ സംന്യാസയോഗം:
ശ്ലോകങ്ങൾ തുടങ്ങുന്നതിനു മുമ്പായി ഒരെത്തിനോട്ടം
മനുഷ്യജീവിതം ഉപേക്ഷിക്കപ്പെടേണ്ടതാണോ അതോ അനുഭവിക്കാനുള്ളതാണോ എന്ന തര്‍ക്കം എന്നേക്കുമായി അവസാനിപ്പിക്കുകയാണ് ഈ അധ്യായത്തില്‍.
ബാഹ്യപ്രപഞ്ചം മായാവിരചിതവും അസത്യവുമാകയാല്‍ അതിനെ അപ്പാടെ തിരസ്‌കരിക്കുകയാണ് വേണ്ടതെന്ന് ഒരു കൂട്ടര്‍ അക്കാലത്തേ വാദിച്ചിരുന്നുവെന്നു നിശ്ചയം. അല്ല, ഈ കാണപ്പെട്ട വിശ്വം ക്ഷരമെങ്കിലും ബ്രഹ്മഭാവംതന്നെ എന്നും ഈശ്വരദത്തങ്ങളായ ശരീരവും മനോബുദ്ധികളുമൊക്കെ ശ്രേഷ്ഠങ്ങളും പാഴാക്കാന്‍ പാടില്ലാത്തവയുമാണെന്നും മറുപക്ഷവും വാദിച്ചു. പ്രപഞ്ചത്തെ അപ്പാടെ വാരിപ്പുണരലോ കൈയൊഴിയലോ അല്ല, ത്യാജ്യഗ്രാഹ്യബുദ്ധിയോടെ സമീപിക്കലാണ് ശരിയെന്നാണ് ഗീതാമതം.
പ്രപഞ്ചത്തെക്കുറിച്ചുള്ള ആത്യന്തികമായ അറിവ് സര്‍വപ്രധാനംതന്നെ എന്നതില്‍ തര്‍ക്കിക്കാന്‍ ഒരു കാലത്തും ഒരു വിധത്തിലും പഴുതില്ല. അതിനെക്കാള്‍ ശ്രേഷ്ഠമായി ഒന്നുംതന്നെ ഇല്ലെന്നു മാത്രമല്ല ആ അറിവുതന്നെയാണ് ഈശ്വരന്‍ എന്നുകൂടി പണ്ടേ സര്‍വസമ്മതവുമാണ്.
ഓരോ ബ്രഹ്മാണ്ഡത്തിലും അക്ഷരാതീതത്തില്‍നിന്ന് അക്ഷരവും ആ അക്ഷരത്തില്‍ അക്ഷരാതീതസ്പന്ദനത്തിന്റെ അനുരണനഫലമായി സ്‌പേസും തുടര്‍ന്ന് അതില്‍ ചെറിയ സ്പന്ദനങ്ങളുടെ സമുച്ചയങ്ങളായ ദ്രവ്യസംഘാതങ്ങളും അവയുടെ ചലനങ്ങളും അങ്ങനെ ക്ഷരപ്രപഞ്ചവുമുണ്ടായി ചാക്രികമായി ആവര്‍ത്തിക്കുന്നുവെന്നാണ് ഉപനിഷത്തിലെ പ്രപഞ്ചവിജ്ഞാനീയം. എന്നുവെച്ചാല്‍ അനുഭവപ്രപഞ്ചം നശ്വരമായ പ്രത്യക്ഷയാഥാര്‍ഥ്യം മാത്രമാണ്. അതിനേക്കാള്‍ ശാശ്വതവും അവ്യയവുമായത് അതിന്റെ ഉറവിടമായ അക്ഷരം എന്ന മാധ്യമമാണ്. പക്ഷേ, അക്ഷരത്തിന്റെയും പ്രഭവകേന്ദ്രമായ അക്ഷരാതീതമാണ് (ഈശ്വരനാണ്) പരമപ്രധാനവും നിത്യവും. അതുമായി താദാത്മ്യം പ്രാപിക്കലാണ് മനുഷ്യജീവിതലക്ഷ്യം. ജീവപരിണാമത്തിന്റെ പരമകാഷ്ഠ അതുതന്നെയാണ്.
സര്‍വവ്യാപിയായ അക്ഷരാതീത (ഈശ്വര) ചൈതന്യത്തില്‍ നാമും ഉണ്ടെന്നും നമ്മിലുള്ള ഉണ്‍മ അതാണെന്നും അത് അക്ഷരമെന്ന മാധ്യമത്തില്‍ വിരചിക്കുന്ന രൂപനിര്‍മാണക്ഷേത്രമാണ് നമ്മുടെ ജീവന്‍ എന്നും നിരൂപിക്കപ്പെട്ടു. പ്രാപഞ്ചിക ജീവിതത്തിലെ ഉപാധികളും സന്ദര്‍ഭങ്ങളും അവസരങ്ങളും ഉപയോഗിച്ചുതന്നെ ഈ ജീവന് അക്ഷരാതീതവുമായി താദാത്മ്യം പ്രാപിക്കാന്‍ സാധിക്കുമെന്നും കണ്ടു. ഈ താദാത്മ്യത്തിനുള്ള ത്വര എങ്ങനെ ഉടലെടുക്കുന്നുവെന്നൊരു തോന്നല്‍ വരാം. ഈ ത്വര ഒരു വ്യതിയാനമല്ല, പ്രപഞ്ചമെന്ന മാസ്റ്റര്‍പ്ലാനില്‍ത്തന്നെ ബീജരൂപത്തിലുള്ള സാധ്യതയാണ് എന്നറിഞ്ഞാല്‍ ഈ ഈഷല്‍തീരും. ഈ താദാത്മ്യത്തിലേക്ക് രണ്ട് വഴികള്‍ ഉണ്ട്. ഇന്ദ്രിയങ്ങളെ മനസ്സിനും മനസ്സിനെ ബുദ്ധിക്കും ബുദ്ധിയെ ജീവനും കീഴൊതുക്കി നിര്‍ത്തിയുള്ള ഉപാസനാജീവിതത്തിലൂടെ കര്‍മയോഗത്തിന്റെ വഴി. ജീവിതത്തെ തിരസ്‌കരിച്ച് ഉള്‍വലിഞ്ഞ് (ആത്മഹത്യയ്ക്ക് തുല്യമായ) ഭൗതികാസ്തിത്വനിഷേധത്തിലൂടെ സര്‍വസംഗപരിത്യാഗം എന്ന മറ്റൊരു വഴി. രണ്ടിനും മുന്‍നടക്കേണ്ടത് അടിസ്ഥാനപരവും ആത്യന്തികവുമായ ജ്ഞാനംതന്നെ. രണ്ടാമത്തെതിനെക്കാള്‍ സ്വീകാര്യവും ആദ്യത്തെതാണ് എന്നേ സാമാന്യബുദ്ധിയുള്ള ആര്‍ക്കും കാണാനാവൂ. കാരണം, രണ്ടാമത്തെത് സൃഷ്ടിയുടെ കാതലായ (യജ്ഞഭാവനയോടെയുള്ള കര്‍മാനുഷ്ഠാനം എന്ന) ഉദ്ദേശ്യത്തിനുതന്നെ എതിരാണല്ലോ. തര്‍ക്കങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് സുചിന്തിതമായ പ്രായോഗികപദ്ധതി ഈ അധ്യായത്തില്‍ അവതരിപ്പിക്കുന്നു. അതിന് അവസരമൊരുക്കാന്‍, തര്‍ക്കത്തിന്റെ ആണിക്കല്ലായ ചോദ്യത്തില്‍നിന്നുതന്നെ ചര്‍ച്ച തുടങ്ങുന്നു. പറഞ്ഞകാര്യം വേണ്ടത്ര ഗ്രഹിക്കാഞ്ഞാല്‍ ഉളവാകുന്ന സാമാന്യമായ സംശയമാണ് അര്‍ജുനന്‍ ഉന്നയിക്കുന്നത്. (അര്‍ജുനന്റെ മനസ്സിലെ മുന്‍വിധികള്‍ കാര്യഗ്രഹണത്തിന് തടസ്സമായി ഇപ്പോഴും നിലകൊള്ളുന്നു. നമുക്കും ഇങ്ങനെ സംഭവിക്കാറുണ്ടല്ലോ).
(തുടരും.......)
No comments:
Post a Comment