ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 5 ശ്ളോകം 27 & 28
സ്പര്‍ശാല്‍ കൃത്വാ ബഹിര്‍ബാഹ്യാന്‍
ചക്ഷുശ്ചൈവാന്ദരേ ബ്രുവോഃ
പ്രാണാപാനൗ സമൗ കൃത്വാ
നാസാഭ്യന്തരചാരിണൗ
യതേന്ദ്രിയ മനോബുദ്ധിഃ
മുനിര്‍മോഷ പരായണഃ
വിഗതേച്ഛാഭയക്രോധോ
യഃ സദാഃ മുക്ത ഏവ സഃ
ബാഹ്യമായ വിഷയങ്ങളെ പുറമേ തന്നെ ഒതുക്കിയിട്ട്, ദൃഷ്ടിയെ പുരികങ്ങളുടെ മധ്യത്തില്‍ത്തന്നെ നിര്‍ത്തി, ശ്വാസോച്ഛ്വാസത്തെ മൂക്കിനകത്ത് അടങ്ങുന്ന തരത്തില്‍ സമമാക്കി, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി ഇവയെ അടക്കി, ആര്‍ത്തി, ഭയം, ക്രോധം എന്നിവയെ ഉപേക്ഷിച്ച്, മോക്ഷത്തെ പരമലക്ഷ്യമായി വിചാരിച്ച് ഇരിക്കുന്ന മുനി (മനനശീലന്‍) ആരോ അയാള്‍ ഇപ്പോഴും എപ്പോഴും മുക്തന്‍തന്നെ.
ധ്യാനത്തിന്റെ ഏകദേശരൂപം വിവരിക്കുന്നു.
ആദ്യം ചെയ്യേണ്ടത് പുറത്തുനിന്നുള്ള ചോദനകളെ പുറത്തുതന്നെ നിര്‍ത്തി മനസ്സിന് സ്വച്ഛത കൈവരുത്തുകയാണ്. മൂക്കിലും വായിലും ചെവിയിലുമൊക്കെ പഞ്ഞി തിരുകിയും മറ്റുമല്ല, ചിന്താപരമായാണ് ഈ 'പുറത്താക്കല്‍' സാധിക്കേണ്ടത്. നോട്ടം പുരികമധ്യത്തിലേക്കുയര്‍ത്തേണ്ടത് ബലപ്രയോഗത്തിലൂടെ അല്ല, ആയാസരഹിതമായാണ്. ദൃഷ്ടി അവിടേക്കു പൊങ്ങുമ്പോള്‍ അത്, ഭൂനിരപ്പില്‍നിന്ന് ഏതാണ്ട് നാല്പത്തിയഞ്ച് ഡിഗ്രിയോളം ഉയര്‍ന്നാണിരിക്കുക. ദൃഷ്ടിയുടെ ആ മേല്‍ഗതിയും ഒരു ബിന്ദുവിലേക്കുള്ള കേന്ദ്രീകരണവും മനോവിതാനം ഉയരാനും ശ്രദ്ധ ഉറയ്ക്കാനും ഉതകുന്നു.
ശ്വാസതാളവും മനോനിലയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നത് ശാസ്ത്രസമ്മതമാണ്. (വികാരവിക്ഷോഭം സംഭവിക്കുമ്പോള്‍ ശ്വാസഗതി എങ്ങനെ ഇരിക്കുമെന്ന് അനുഭവിച്ചറിയാത്തവര്‍ ആരുമുണ്ടാവില്ലല്ലോ.) ശ്വാസത്തെ ചെറിയ അളവിലേക്കും നിയന്ത്രിതമായ താളത്തിലേക്കും ഒതുക്കിയാല്‍ മനസ്സ് അത്രയ്ക്കത്രയ്ക്ക് ശാന്തമാവും.
ഇന്ദ്രിയമനോബുദ്ധികളെ വരുതിയില്‍ നിര്‍ത്താന്‍ ശ്രദ്ധിക്കണം. ആര്‍ത്തി, പേടി, ദേഷ്യം എന്നിവയെ മനസ്സില്‍നിന്ന് വേര്‍പെടുത്തണം. (തമ്മില്‍ കെട്ടുപിണഞ്ഞുകിടക്കുന്നവയാണ് ഈ വികാരങ്ങളെന്ന് മനഃശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് നന്നായറിയാം. വ്യക്തിത്വവികസനത്തിലെ കാതലായ വെല്ലുവിളി ഇവയില്‍നിന്ന് സ്വത്വത്തെ രക്ഷപ്പെടുത്തുക എന്നതാണല്ലോ.) മോക്ഷത്തില്‍ മാത്രമായിരിക്കണം ശ്രദ്ധ. ഈ വിധമുള്ള പരിശ്രമം തുടങ്ങുന്ന ആള്‍ നിത്യമോചനത്തിന്റെ പാതയിലാണ്.
ധ്യാനവിഷയം എന്തായിരിക്കണം എന്നുകൂടി പറയുന്നു:
ശാരീരികമായ എല്ലാ സുഖാനുഭവങ്ങളോടും അങ്ങേയറ്റം വിരക്തി കൈവന്ന അവര്‍ എല്ലാ ഇന്ദ്രിയ വിഷയങ്ങളേയും അകറ്റിയിട്ട് മനസ്സിനെ അന്തര്‍മുഖവും ഏകാഗ്രഹവുമാക്കുന്നു. ഈ അവസ്ഥയില്‍ അവര്‍ അവരുടെദൃഷ്ടിയെ പുരികങ്ങളുടെ മധ്യത്തിലുള്ള ഇഡ, പിംഗള, സുഷുമ്ന എന്നീ മൂന്നു നാഡികള്‍ ബന്ധിക്കുന്ന ആജ്ഞാ ചക്രത്തിലേക്കു തിരിച്ച് ഉറപ്പിക്കുന്നു. അതിനുശേഷം പ്രാണവായുക്കളായ പ്രാണനേയും അപാനനേയും നാസാരന്ദ്രത്തില്‍ സമമായി അടക്കിക്കൊണ്ട്, അവയെ മനസ്സോടുചേര്‍ത്ത് ബ്രഹ്മരന്ദ്രത്തിലേക്ക് ഉയര്‍ത്തുന്നു. വിവിധ തലങ്ങളില്‍നിന്ന് ജലവും ശേഖരിച്ചുകൊണ്ട് സമുദ്രത്തിലേക്കൊഴുകുന്ന ഗംഗ സമുദ്രത്തോടുചേര്‍ന്നുകഴിഞ്ഞാല്‍ പിന്നെ അതിലെ ജലം വകതിരിക്കാന്‍ കഴിയാത്തതുപോലെ ഇവയെല്ലാം ഒന്നുചേര്‍ന്നാല്‍ പിന്നെ അവയെ വകതിരിക്കാന്‍ സാധ്യമല്ല. അതോടെ കാമത്തില്‍നിന്നുടലെടുക്കുന്ന താല്‍പ്പര്യങ്ങളും ഇതര വിചാരങ്ങളുമെല്ലാം സ്വാഭാവികമായി അപ്രത്യക്ഷമാകുന്നു. പ്രാപഞ്ചിക ജീവിതം പ്രതിഫലിപ്പിച്ചുകാണിക്കുന്ന മനസ്സാകുന്ന തിരശ്ശീല ഛിന്നഭിന്നമായി ചീന്തിയെറിയപ്പെടുന്നു. ജലാശയത്തില്‍ ജലമില്ലെങ്കില്‍ പ്രതിച്ഛായ ദര്‍ശിക്കാന്‍ കഴിയാത്തതുപോലെ, നിര്‍വ്വികല്പമായ മനസ്സില്‍ അഹന്തയ്ക്കോ തനതായ അസ്തിത്വത്തിനോ എവിടെയാണു സ്ഥാനം? ഇപ്രകാരം അവന്‍ ബ്രഹ്മത്വം അനുഭവിക്കുമ്പോള്‍, അതുമായി ഐക്യം പ്രാപിച്ച്, ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ സച്ചിദാനന്ദബ്രഹ്മമായിത്തീരുന്നു.
(തുടരും......)
സ്പര്‍ശാല്‍ കൃത്വാ ബഹിര്‍ബാഹ്യാന്‍
ചക്ഷുശ്ചൈവാന്ദരേ ബ്രുവോഃ
പ്രാണാപാനൗ സമൗ കൃത്വാ
നാസാഭ്യന്തരചാരിണൗ
യതേന്ദ്രിയ മനോബുദ്ധിഃ
മുനിര്‍മോഷ പരായണഃ
വിഗതേച്ഛാഭയക്രോധോ
യഃ സദാഃ മുക്ത ഏവ സഃ
ബാഹ്യമായ വിഷയങ്ങളെ പുറമേ തന്നെ ഒതുക്കിയിട്ട്, ദൃഷ്ടിയെ പുരികങ്ങളുടെ മധ്യത്തില്‍ത്തന്നെ നിര്‍ത്തി, ശ്വാസോച്ഛ്വാസത്തെ മൂക്കിനകത്ത് അടങ്ങുന്ന തരത്തില്‍ സമമാക്കി, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി ഇവയെ അടക്കി, ആര്‍ത്തി, ഭയം, ക്രോധം എന്നിവയെ ഉപേക്ഷിച്ച്, മോക്ഷത്തെ പരമലക്ഷ്യമായി വിചാരിച്ച് ഇരിക്കുന്ന മുനി (മനനശീലന്‍) ആരോ അയാള്‍ ഇപ്പോഴും എപ്പോഴും മുക്തന്‍തന്നെ.
ധ്യാനത്തിന്റെ ഏകദേശരൂപം വിവരിക്കുന്നു.
ആദ്യം ചെയ്യേണ്ടത് പുറത്തുനിന്നുള്ള ചോദനകളെ പുറത്തുതന്നെ നിര്‍ത്തി മനസ്സിന് സ്വച്ഛത കൈവരുത്തുകയാണ്. മൂക്കിലും വായിലും ചെവിയിലുമൊക്കെ പഞ്ഞി തിരുകിയും മറ്റുമല്ല, ചിന്താപരമായാണ് ഈ 'പുറത്താക്കല്‍' സാധിക്കേണ്ടത്. നോട്ടം പുരികമധ്യത്തിലേക്കുയര്‍ത്തേണ്ടത് ബലപ്രയോഗത്തിലൂടെ അല്ല, ആയാസരഹിതമായാണ്. ദൃഷ്ടി അവിടേക്കു പൊങ്ങുമ്പോള്‍ അത്, ഭൂനിരപ്പില്‍നിന്ന് ഏതാണ്ട് നാല്പത്തിയഞ്ച് ഡിഗ്രിയോളം ഉയര്‍ന്നാണിരിക്കുക. ദൃഷ്ടിയുടെ ആ മേല്‍ഗതിയും ഒരു ബിന്ദുവിലേക്കുള്ള കേന്ദ്രീകരണവും മനോവിതാനം ഉയരാനും ശ്രദ്ധ ഉറയ്ക്കാനും ഉതകുന്നു.
ശ്വാസതാളവും മനോനിലയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നത് ശാസ്ത്രസമ്മതമാണ്. (വികാരവിക്ഷോഭം സംഭവിക്കുമ്പോള്‍ ശ്വാസഗതി എങ്ങനെ ഇരിക്കുമെന്ന് അനുഭവിച്ചറിയാത്തവര്‍ ആരുമുണ്ടാവില്ലല്ലോ.) ശ്വാസത്തെ ചെറിയ അളവിലേക്കും നിയന്ത്രിതമായ താളത്തിലേക്കും ഒതുക്കിയാല്‍ മനസ്സ് അത്രയ്ക്കത്രയ്ക്ക് ശാന്തമാവും.
ഇന്ദ്രിയമനോബുദ്ധികളെ വരുതിയില്‍ നിര്‍ത്താന്‍ ശ്രദ്ധിക്കണം. ആര്‍ത്തി, പേടി, ദേഷ്യം എന്നിവയെ മനസ്സില്‍നിന്ന് വേര്‍പെടുത്തണം. (തമ്മില്‍ കെട്ടുപിണഞ്ഞുകിടക്കുന്നവയാണ് ഈ വികാരങ്ങളെന്ന് മനഃശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് നന്നായറിയാം. വ്യക്തിത്വവികസനത്തിലെ കാതലായ വെല്ലുവിളി ഇവയില്‍നിന്ന് സ്വത്വത്തെ രക്ഷപ്പെടുത്തുക എന്നതാണല്ലോ.) മോക്ഷത്തില്‍ മാത്രമായിരിക്കണം ശ്രദ്ധ. ഈ വിധമുള്ള പരിശ്രമം തുടങ്ങുന്ന ആള്‍ നിത്യമോചനത്തിന്റെ പാതയിലാണ്.
ധ്യാനവിഷയം എന്തായിരിക്കണം എന്നുകൂടി പറയുന്നു:
ശാരീരികമായ എല്ലാ സുഖാനുഭവങ്ങളോടും അങ്ങേയറ്റം വിരക്തി കൈവന്ന അവര്‍ എല്ലാ ഇന്ദ്രിയ വിഷയങ്ങളേയും അകറ്റിയിട്ട് മനസ്സിനെ അന്തര്‍മുഖവും ഏകാഗ്രഹവുമാക്കുന്നു. ഈ അവസ്ഥയില്‍ അവര്‍ അവരുടെദൃഷ്ടിയെ പുരികങ്ങളുടെ മധ്യത്തിലുള്ള ഇഡ, പിംഗള, സുഷുമ്ന എന്നീ മൂന്നു നാഡികള്‍ ബന്ധിക്കുന്ന ആജ്ഞാ ചക്രത്തിലേക്കു തിരിച്ച് ഉറപ്പിക്കുന്നു. അതിനുശേഷം പ്രാണവായുക്കളായ പ്രാണനേയും അപാനനേയും നാസാരന്ദ്രത്തില്‍ സമമായി അടക്കിക്കൊണ്ട്, അവയെ മനസ്സോടുചേര്‍ത്ത് ബ്രഹ്മരന്ദ്രത്തിലേക്ക് ഉയര്‍ത്തുന്നു. വിവിധ തലങ്ങളില്‍നിന്ന് ജലവും ശേഖരിച്ചുകൊണ്ട് സമുദ്രത്തിലേക്കൊഴുകുന്ന ഗംഗ സമുദ്രത്തോടുചേര്‍ന്നുകഴിഞ്ഞാല്‍ പിന്നെ അതിലെ ജലം വകതിരിക്കാന്‍ കഴിയാത്തതുപോലെ ഇവയെല്ലാം ഒന്നുചേര്‍ന്നാല്‍ പിന്നെ അവയെ വകതിരിക്കാന്‍ സാധ്യമല്ല. അതോടെ കാമത്തില്‍നിന്നുടലെടുക്കുന്ന താല്‍പ്പര്യങ്ങളും ഇതര വിചാരങ്ങളുമെല്ലാം സ്വാഭാവികമായി അപ്രത്യക്ഷമാകുന്നു. പ്രാപഞ്ചിക ജീവിതം പ്രതിഫലിപ്പിച്ചുകാണിക്കുന്ന മനസ്സാകുന്ന തിരശ്ശീല ഛിന്നഭിന്നമായി ചീന്തിയെറിയപ്പെടുന്നു. ജലാശയത്തില്‍ ജലമില്ലെങ്കില്‍ പ്രതിച്ഛായ ദര്‍ശിക്കാന്‍ കഴിയാത്തതുപോലെ, നിര്‍വ്വികല്പമായ മനസ്സില്‍ അഹന്തയ്ക്കോ തനതായ അസ്തിത്വത്തിനോ എവിടെയാണു സ്ഥാനം? ഇപ്രകാരം അവന്‍ ബ്രഹ്മത്വം അനുഭവിക്കുമ്പോള്‍, അതുമായി ഐക്യം പ്രാപിച്ച്, ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ സച്ചിദാനന്ദബ്രഹ്മമായിത്തീരുന്നു.
(തുടരും......)
No comments:
Post a Comment