Wednesday, 6 August 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 5 ശ്ളോകം 5

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 5 ശ്ളോകം 5



യത് സാംഖ്യൈ പ്രാപ്യതേ സ്ഥാനം...
തദ്യോഗൈരപി ഗമ്യതേ
ഏകം സാംഖ്യം ച യോഗം ച
യഃ പശ്യതി സ പശ്യതി


ജ്ഞാനനിഷ്ഠന്മാരായ സന്യാസികള്‍ ഏതു സ്ഥാനമാണോ പ്രാപിക്കുന്നത് ആ സ്ഥാനം തന്നെയാണ് കര്‍മ്മയോഗികളും പ്രാപിക്കുന്നത്. (എന്നുവച്ചാല്‍ മോഷം). സാംഖ്യയോഗത്തേയും കര്‍മ്മയോഗത്തേയും ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നായി ആര്‍ കാണുന്നുവോ, അവനാണ് പരമാര്‍ത്ഥമായി കാണുന്നത്.

ഈ പദ്യം ഒരു മുന്‍പ്രസ്താവത്തിലെ അര്‍ഥശങ്ക നീക്കുന്നു. 'ഈ ലോകത്തില്‍ സാംഖ്യവും യോഗവുമെന്ന് രണ്ടു മാര്‍ഗങ്ങളു'ണ്ടെന്ന് പറഞ്ഞുകൊണ്ടാണ് മൂന്നാമധ്യായം തുടങ്ങുന്നത്. 'ഒരേ ഒരു മാര്‍ഗം ലൗകികപരിഗണനയില്‍ രണ്ടായി അറിയപ്പെടുന്നു' എന്നുതന്നെയാണ് അവിടെ അങ്ങനെ പറഞ്ഞതിന്റെ താത്പര്യമെന്ന് വിശദമാക്കുകയാണ്. ശരി ഒന്നേ ഉള്ളൂ. അതിനെ ഏത് പേരിലും വിളിക്കാം എന്ന അറിവാണ് ശരിയായ അറിവ്.

(തുടരും.......)

No comments:

Post a Comment