ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 5 ശ്ളോകം 22
യേ ഹി സംസ്പര്‍ശജാ ഭോഗാഃ
ദുഃഖയോനയ ഏവ തേ
ആദ്യന്തവന്തഃ കൗന്തേയ
ന തേഷു രമതേ ബുധഃ
അല്ലയോ കുന്തീപുത്ര, ഇന്ദ്രിയവിഷയബന്ധംകൊണ്ടുണ്ടാകുന്ന സുഖാനുഭവങ്ങളെല്ലാം ദുഃഖത്തിനു കാരണമായിത്തീരുന്നു. എന്തെന്നാല്‍ അവ ആരംഭവും അവസാനവും ഉള്ളവയാണ്. ആത്മാനന്ദം കണ്ടെത്തിയ വിവേകികള്‍ അവയില്‍ സുഖമുണ്ടെന്നു കാണുകയില്ല.
ഇന്ദ്രിയവിഷയങ്ങളുടെ വ്യാജമായ സുഖത്തിന് ഇരയാകുന്നവരെ പ്പറ്റി ആലോചിച്ചു നോക്കൂ. ശാശ്വതസ്വരൂപത്തിന്റെ ഉണ്മ എന്തെന്നറിഞ്ഞവരാണ് ഇന്ദ്രിയസുഖങ്ങളില്‍ വ്യാമോഹിക്കു
ന്നത്. വിശക്കുന്ന ഒരുവന്‍ ഉമിഭക്ഷിക്കുന്നതുപോലെയോ, കലമാന്‍ ശുദ്ധജലമെന്നുകരുതി കാനല്‍ജലത്തിന്റെ പിന്നാലെ കുതിക്കുന്നതു
പോലെയോ ആണ് ആത്മാനന്ദത്തിന്റെ മാധുര്യം അറിയാത്തവര്‍ ഇന്ദ്രിയവിഷയങ്ങള്‍ സുഖാവഹങ്ങളെന്നു കരുതി അതിന്റെ പിന്നാലെ പായുന്നത്.
യഥാര്‍ത്ഥ ആത്മസുഖം സാക്ഷാത്ക്കരിക്കാത്ത ഒരുവന്‍ ഇന്ദ്രിയസുഖങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. സുഖങ്ങളെ ഇന്ദ്രിയങ്ങളുമായി ബന്ധപ്പെടുത്തി പറയുന്നതുതന്നെ തികഞ്ഞ അബദ്ധമാണ്. എന്നിട്ടും ഇന്ദ്രിയവിഷയങ്ങളുടെ അനുഭവം സുഖദായകമാണെന്നുള്ള അഭിപ്രായം ആരെങ്കിലും വച്ചു
പുലര്‍ത്തുന്നുണ്ടെങ്കില്‍, ഒരു കൊള്ളിമീന്‍ ലോകത്തിന്റെ പ്രകാശാവശ്യം നിറവേറ്റാന്‍ പോരുമോ എന്നുഞാന്‍ അവരോടു ചോദിക്കും. ആകാശത്തിലുള്ള ഒരു ചെറിയ കാര്‍മേഘം കാറ്റിനും മഴയ്ക്കും ചൂടിനും എതിരായുള്ള സംരക്ഷണത്തിനു പോരുമെങ്കില്‍ പിന്നെ എന്തിനാണു മനുഷ്യന്‍ ബഹുനിലമന്ദിരങ്ങള്‍ നിര്‍മ്മിക്കുന്നത്?
ഇന്ദ്രിയവിഷയങ്ങള്‍ക്ക് സുഖം നല്‍കാന്‍ കഴിയുമെന്നുള്ളത് വൃഥാ ജല്പനമാണ്. അത് വിഷമുള്ള ഒരു കിഴങ്ങിനെ മധുരക്കിഴങ്ങ് എന്നുവിളിക്കുന്നതുപോലെയോ അശുഭകാരിയായ ചൊവ്വാഗ്രഹത്തെ മംഗള എന്നു പറയുന്നതുപോലെയോ, ജലമില്ലാത്ത കാനല്‍ ജലത്തെ വിഭ്രാന്തികൊണ്ടു ജലമെന്നു പറയുന്നതുപോലെയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഒരു സര്‍പ്പഫണത്തിന്റെ നിഴല്‍ എന്തു ശീതളസുഖമാണ് ഒരു മൂഷികനുനല്‍കുന്നതെന്നു പറയൂ. ചൂണ്ടയില്‍ കോര്‍ത്തിട്ടിരിക്കുന്ന മാംസളമായ ഇര വെട്ടിവിഴുങ്ങുന്നതുവരെ മാത്രമേ അതു മത്സ്യത്തിന് ആകര്‍ഷകമായിരിക്കുകയുള്ളൂ. അതുപോലെയാണ് ഇന്ദ്രിയവിഷയങ്ങളുമായുള്ള സംയോഗം കൊണ്ടുണ്ടാകുന്ന അവസ്ഥ. ഇതു സംശയാതീതമായ സത്യമാണെന്നറിഞ്ഞാലും.
വിവേകികളുടെ ദൃഷ്ടിയില്‍, പിത്തപാണ്ഡു പിടിച്ചുവീങ്ങി പാണ്ഡുരമായ സ്ഥൂലശരീരം പോലെയാണ് ഇന്ദ്രിയവിഷയങ്ങള്‍ കാണപ്പെടുന്നത്. ജഡികമായ ഭോഗസുഖങ്ങള്‍ ആരംഭംമുതല്‍ അവസാനംവരെ കേവലം ദുഃഖകരണങ്ങളാണെന്നറിയുക. എന്നാല്‍ അജ്ഞാനികള്‍ ഇതിന്റെ ആന്തരികമായ രഹസ്യം മനസ്സിലാക്കാത്ത തുകൊണ്ട് അത്യധികം ഉത്സാഹത്തോടെ ഇന്ദ്രിയസുഖങ്ങളില്‍ മുഴുകുന്നു. ചെളിയിലും ചലത്തിലും കിടക്കുന്ന കൃമികീടങ്ങള്‍ക്ക് അതില്‍ അസഹ്യത തോന്നാറുണ്ടോ? അവറ്റകള്‍ അതില്‍ ആനന്ദിക്കുകയാണ്. അതുപോലെ അവിവേകികളായ ആളുകള്‍ ഇന്ദ്രിയസുഖങ്ങള്‍ക്കുവേണ്ടി ആധി പിടിക്കുന്നു. അപ്രകാര മുള്ളവര്‍ ഇന്ദ്രിയവിഷയങ്ങളാകുന്ന ചെളിക്കുണ്ടില്‍ ജീവിക്കുന്ന തവളകളാണ്. ഇന്ദ്രിയ ഭോഗങ്ങളാകുന്ന മലിനജലത്തില്‍ നിന്നും കരകയറാന്‍ പറ്റും.
ഈ ഇന്ദ്രിയവിഷയങ്ങള്‍ ദുഃഖം തഴച്ചുവളരുന്ന വിളനിലങ്ങളാണ്. എന്നാല്‍ ഏല്ലാ ജീവജാലങ്ങളും ഇന്ദ്രിയവിഷയങ്ങളെ നിസംഗതയോടോ വെറുപ്പോടോ ആണു വീഷിക്കുന്നതെങ്കില്‍ ദുഃഖസമ്പൂര്‍ണ്ണമായ ജനനം യാതൊരുദ്ദേശവും ഇല്ലാതായി ത്തീരുകയില്ലേ? അപ്പോള്‍പ്പിന്നെ ആരാണു ഗര്‍ഭപാത്രത്തില്‍ സ്ഥിതിചെയ്യുന്ന കഷ്ടാവസ്ഥയിലേക്കോ, ജനനത്തിന്റെ ഈറ്റുനോവിലേക്കോ, മരണത്തിന്റെ ആധിയിലേക്കോ തെളിക്കുന്ന പന്ഥാവില്‍ക്കൂടി വിശ്രമരഹിതമായി ചരിക്കുന്നത്?
ഇന്ദ്രിയവിഷയങ്ങളുമായി ആത്മബന്ധം പുലര്‍ത്തയിരുന്ന വരെല്ലാം അത് ഉപേക്ഷിച്ചാല്‍പിന്നെ പാപകരങ്ങളായ ദൂക്ഷണങ്ങള്‍ക്ക് വസിക്കാനുള്ള ആസ്ഥാനം എവിടെയാണ്? അതോടെ സംസാരജീവിതം എന്ന സംങ്കേതം തന്നെ അര്‍ദ്ധശൂന്യമായി ഇല്ലാതാവുകയില്ലേ? ഇപ്രകാരമുള്ള കാരണങ്ങളാല്‍ ഇന്ദ്രിയവിഷയങ്ങളില്‍ നിന്നുള്ള ദുഃഖം സുഖമായികാണുന്നവര്‍, മായികമായ മതിഭ്രമത്തിന്റെ യാഥാര്‍ത്ഥ്യത്തെ സ്ഥിരീകരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് അല്ലയോ മഹാബോഹോ, ഈ ഇന്ദ്രിയവിഷയങ്ങളില്‍ നിന്നുള്ള ദുഃഖം സുഖമായികാണുന്നവര്‍, മായികമായ മതിഭ്രമത്തിന്റെ യാഥാര്‍ത്ഥ്യത്തെ സ്ഥിരീകരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് അല്ലയോമഹാബോഹോ, ഈ ഇന്ദ്രിയവിഷയങ്ങള്‍ തികച്ചും തിന്മ നിറഞ്ഞതാണെന്നു മനസ്സിലാക്കി അതിന്റെ പിന്നാലെ പായാതിരിക്കുക. വിവേകികള്‍ വിഷമെന്നപോലെ ഇന്ദ്രിയവിഷയങ്ങളെ വര്‍ജ്ജിക്കുന്നു. അകാമികളായ അവര്‍ വിഷയസുഖങ്ങളുടെ രൂപത്തില്‍ ദുഃഖത്തെ അനുഭവിക്കാന്‍ ആഗ്രഹിക്കുന്നില്ല.
ലൗകികസുഖങ്ങള്‍ക്ക് പരിമിതികളുണ്ട്. കിട്ടാഞ്ഞാല്‍ ദുഃഖം, ഇനിയും കിട്ടിയില്ലെങ്കിലോ എന്ന ആശങ്ക, കിട്ടിയത് നഷ്ടപ്പെടുമോ എന്ന പേടി, കിട്ടിയതു തീരുമ്പോള്‍ ദുഃഖം, ദുര്‍ലഭമായാല്‍ ദാരിദ്ര്യദുഃഖം, കിട്ടുന്തോറും പെരുകുന്ന ആസക്തി, അന്യനു കിട്ടുമ്പോള്‍ ദുഃഖം. സ്വന്തം സുഖത്തിന്റെ ലഭ്യതയ്ക്ക് തടസ്സം വരുമ്പോള്‍ ദേഷ്യം. അതിന്റെ ഭവിഷ്യത്തുകള്‍! വിവേകികള്‍ ഈ കെണിയില്‍ വീഴില്ല. കഴുതയ്ക്കു മുന്നില്‍ നീട്ടിത്തൂക്കിയ കാരറ്റിന്റെ കഥതന്നെ. നുണയാന്‍ കിട്ടിയ സുഖത്തിന്റെ രുചി സങ്കല്പത്തില്‍ ഉളവാക്കിയ മോഹത്തിനു പിറകെ തിരിക്കുന്ന യാത്ര മരീചികയിലേക്കുള്ള കുതിപ്പേ ആകുന്നുള്ളൂ. അഥവാ സുഖം വല്ലതും തരപ്പെട്ടാലോ, കുറഞ്ഞുവരുന്ന പ്രയോജനത്തിന്റെ നിയമം (law of diminishing utility) ഉടനെ പ്രാബല്ല്യത്തില്‍ വരും. (വിശക്കുന്നവന് കിട്ടുന്ന ആദ്യലഡുവിന്റെ രുചിയും അതേ ഇരിപ്പില്‍ അവനു കിട്ടുന്ന അഞ്ചാമത്തെ ലഡുവിന്റെ രുചിയും തമ്മിലുള്ള അന്തരം ഉദാഹരണം.) ജീവിതവിജയം ഇങ്ങനെയല്ല എന്ന് വിവേകികള്‍ തീര്‍ച്ചയായും തിരിച്ചറിയുന്നു.
ജീവിതസൗകര്യങ്ങളെയെല്ലാം ഉപേക്ഷിക്കണമെന്ന് ഇതിന്നര്‍ഥമില്ല. ഇന്ദ്രിയാനുഭൂതികളല്ല അവയോടുള്ള സമീപനത്തിന്റെ കാര്യമാണ് പ്രസക്തമെന്ന് വീണ്ടും എടുത്തുപറയുന്നു. മുന്‍പേ ആര്‍ജിച്ച വാസനകളില്‍നിന്ന് ആഗ്രഹങ്ങള്‍ മുളപൊട്ടിക്കൊണ്ടേയിരിക്കും. ആശാഭംഗം വരുമ്പോള്‍ കോപവും ജനിക്കും. തനിക്കും ലോകത്തിനും അഹിതകരങ്ങളായ വാസനകളുടെ മുളകളെല്ലാം അവ ഉണ്ടാകുന്ന മുറയ്ക്കു നുള്ളിക്കളയണം. അങ്ങനെ ഉടല്‍ വീഴും മുന്‍പ് വാസനകള്‍ അവസാനിക്കണം.
(തുടരും....)
യേ ഹി സംസ്പര്‍ശജാ ഭോഗാഃ
ദുഃഖയോനയ ഏവ തേ
ആദ്യന്തവന്തഃ കൗന്തേയ
ന തേഷു രമതേ ബുധഃ
അല്ലയോ കുന്തീപുത്ര, ഇന്ദ്രിയവിഷയബന്ധംകൊണ്ടുണ്ടാകുന്ന സുഖാനുഭവങ്ങളെല്ലാം ദുഃഖത്തിനു കാരണമായിത്തീരുന്നു. എന്തെന്നാല്‍ അവ ആരംഭവും അവസാനവും ഉള്ളവയാണ്. ആത്മാനന്ദം കണ്ടെത്തിയ വിവേകികള്‍ അവയില്‍ സുഖമുണ്ടെന്നു കാണുകയില്ല.
ഇന്ദ്രിയവിഷയങ്ങളുടെ വ്യാജമായ സുഖത്തിന് ഇരയാകുന്നവരെ പ്പറ്റി ആലോചിച്ചു നോക്കൂ. ശാശ്വതസ്വരൂപത്തിന്റെ ഉണ്മ എന്തെന്നറിഞ്ഞവരാണ് ഇന്ദ്രിയസുഖങ്ങളില്‍ വ്യാമോഹിക്കു
ന്നത്. വിശക്കുന്ന ഒരുവന്‍ ഉമിഭക്ഷിക്കുന്നതുപോലെയോ, കലമാന്‍ ശുദ്ധജലമെന്നുകരുതി കാനല്‍ജലത്തിന്റെ പിന്നാലെ കുതിക്കുന്നതു
പോലെയോ ആണ് ആത്മാനന്ദത്തിന്റെ മാധുര്യം അറിയാത്തവര്‍ ഇന്ദ്രിയവിഷയങ്ങള്‍ സുഖാവഹങ്ങളെന്നു കരുതി അതിന്റെ പിന്നാലെ പായുന്നത്.
യഥാര്‍ത്ഥ ആത്മസുഖം സാക്ഷാത്ക്കരിക്കാത്ത ഒരുവന്‍ ഇന്ദ്രിയസുഖങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. സുഖങ്ങളെ ഇന്ദ്രിയങ്ങളുമായി ബന്ധപ്പെടുത്തി പറയുന്നതുതന്നെ തികഞ്ഞ അബദ്ധമാണ്. എന്നിട്ടും ഇന്ദ്രിയവിഷയങ്ങളുടെ അനുഭവം സുഖദായകമാണെന്നുള്ള അഭിപ്രായം ആരെങ്കിലും വച്ചു
പുലര്‍ത്തുന്നുണ്ടെങ്കില്‍, ഒരു കൊള്ളിമീന്‍ ലോകത്തിന്റെ പ്രകാശാവശ്യം നിറവേറ്റാന്‍ പോരുമോ എന്നുഞാന്‍ അവരോടു ചോദിക്കും. ആകാശത്തിലുള്ള ഒരു ചെറിയ കാര്‍മേഘം കാറ്റിനും മഴയ്ക്കും ചൂടിനും എതിരായുള്ള സംരക്ഷണത്തിനു പോരുമെങ്കില്‍ പിന്നെ എന്തിനാണു മനുഷ്യന്‍ ബഹുനിലമന്ദിരങ്ങള്‍ നിര്‍മ്മിക്കുന്നത്?
ഇന്ദ്രിയവിഷയങ്ങള്‍ക്ക് സുഖം നല്‍കാന്‍ കഴിയുമെന്നുള്ളത് വൃഥാ ജല്പനമാണ്. അത് വിഷമുള്ള ഒരു കിഴങ്ങിനെ മധുരക്കിഴങ്ങ് എന്നുവിളിക്കുന്നതുപോലെയോ അശുഭകാരിയായ ചൊവ്വാഗ്രഹത്തെ മംഗള എന്നു പറയുന്നതുപോലെയോ, ജലമില്ലാത്ത കാനല്‍ ജലത്തെ വിഭ്രാന്തികൊണ്ടു ജലമെന്നു പറയുന്നതുപോലെയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഒരു സര്‍പ്പഫണത്തിന്റെ നിഴല്‍ എന്തു ശീതളസുഖമാണ് ഒരു മൂഷികനുനല്‍കുന്നതെന്നു പറയൂ. ചൂണ്ടയില്‍ കോര്‍ത്തിട്ടിരിക്കുന്ന മാംസളമായ ഇര വെട്ടിവിഴുങ്ങുന്നതുവരെ മാത്രമേ അതു മത്സ്യത്തിന് ആകര്‍ഷകമായിരിക്കുകയുള്ളൂ. അതുപോലെയാണ് ഇന്ദ്രിയവിഷയങ്ങളുമായുള്ള സംയോഗം കൊണ്ടുണ്ടാകുന്ന അവസ്ഥ. ഇതു സംശയാതീതമായ സത്യമാണെന്നറിഞ്ഞാലും.
വിവേകികളുടെ ദൃഷ്ടിയില്‍, പിത്തപാണ്ഡു പിടിച്ചുവീങ്ങി പാണ്ഡുരമായ സ്ഥൂലശരീരം പോലെയാണ് ഇന്ദ്രിയവിഷയങ്ങള്‍ കാണപ്പെടുന്നത്. ജഡികമായ ഭോഗസുഖങ്ങള്‍ ആരംഭംമുതല്‍ അവസാനംവരെ കേവലം ദുഃഖകരണങ്ങളാണെന്നറിയുക. എന്നാല്‍ അജ്ഞാനികള്‍ ഇതിന്റെ ആന്തരികമായ രഹസ്യം മനസ്സിലാക്കാത്ത തുകൊണ്ട് അത്യധികം ഉത്സാഹത്തോടെ ഇന്ദ്രിയസുഖങ്ങളില്‍ മുഴുകുന്നു. ചെളിയിലും ചലത്തിലും കിടക്കുന്ന കൃമികീടങ്ങള്‍ക്ക് അതില്‍ അസഹ്യത തോന്നാറുണ്ടോ? അവറ്റകള്‍ അതില്‍ ആനന്ദിക്കുകയാണ്. അതുപോലെ അവിവേകികളായ ആളുകള്‍ ഇന്ദ്രിയസുഖങ്ങള്‍ക്കുവേണ്ടി ആധി പിടിക്കുന്നു. അപ്രകാര മുള്ളവര്‍ ഇന്ദ്രിയവിഷയങ്ങളാകുന്ന ചെളിക്കുണ്ടില്‍ ജീവിക്കുന്ന തവളകളാണ്. ഇന്ദ്രിയ ഭോഗങ്ങളാകുന്ന മലിനജലത്തില്‍ നിന്നും കരകയറാന്‍ പറ്റും.
ഈ ഇന്ദ്രിയവിഷയങ്ങള്‍ ദുഃഖം തഴച്ചുവളരുന്ന വിളനിലങ്ങളാണ്. എന്നാല്‍ ഏല്ലാ ജീവജാലങ്ങളും ഇന്ദ്രിയവിഷയങ്ങളെ നിസംഗതയോടോ വെറുപ്പോടോ ആണു വീഷിക്കുന്നതെങ്കില്‍ ദുഃഖസമ്പൂര്‍ണ്ണമായ ജനനം യാതൊരുദ്ദേശവും ഇല്ലാതായി ത്തീരുകയില്ലേ? അപ്പോള്‍പ്പിന്നെ ആരാണു ഗര്‍ഭപാത്രത്തില്‍ സ്ഥിതിചെയ്യുന്ന കഷ്ടാവസ്ഥയിലേക്കോ, ജനനത്തിന്റെ ഈറ്റുനോവിലേക്കോ, മരണത്തിന്റെ ആധിയിലേക്കോ തെളിക്കുന്ന പന്ഥാവില്‍ക്കൂടി വിശ്രമരഹിതമായി ചരിക്കുന്നത്?
ഇന്ദ്രിയവിഷയങ്ങളുമായി ആത്മബന്ധം പുലര്‍ത്തയിരുന്ന വരെല്ലാം അത് ഉപേക്ഷിച്ചാല്‍പിന്നെ പാപകരങ്ങളായ ദൂക്ഷണങ്ങള്‍ക്ക് വസിക്കാനുള്ള ആസ്ഥാനം എവിടെയാണ്? അതോടെ സംസാരജീവിതം എന്ന സംങ്കേതം തന്നെ അര്‍ദ്ധശൂന്യമായി ഇല്ലാതാവുകയില്ലേ? ഇപ്രകാരമുള്ള കാരണങ്ങളാല്‍ ഇന്ദ്രിയവിഷയങ്ങളില്‍ നിന്നുള്ള ദുഃഖം സുഖമായികാണുന്നവര്‍, മായികമായ മതിഭ്രമത്തിന്റെ യാഥാര്‍ത്ഥ്യത്തെ സ്ഥിരീകരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് അല്ലയോ മഹാബോഹോ, ഈ ഇന്ദ്രിയവിഷയങ്ങളില്‍ നിന്നുള്ള ദുഃഖം സുഖമായികാണുന്നവര്‍, മായികമായ മതിഭ്രമത്തിന്റെ യാഥാര്‍ത്ഥ്യത്തെ സ്ഥിരീകരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് അല്ലയോമഹാബോഹോ, ഈ ഇന്ദ്രിയവിഷയങ്ങള്‍ തികച്ചും തിന്മ നിറഞ്ഞതാണെന്നു മനസ്സിലാക്കി അതിന്റെ പിന്നാലെ പായാതിരിക്കുക. വിവേകികള്‍ വിഷമെന്നപോലെ ഇന്ദ്രിയവിഷയങ്ങളെ വര്‍ജ്ജിക്കുന്നു. അകാമികളായ അവര്‍ വിഷയസുഖങ്ങളുടെ രൂപത്തില്‍ ദുഃഖത്തെ അനുഭവിക്കാന്‍ ആഗ്രഹിക്കുന്നില്ല.
ലൗകികസുഖങ്ങള്‍ക്ക് പരിമിതികളുണ്ട്. കിട്ടാഞ്ഞാല്‍ ദുഃഖം, ഇനിയും കിട്ടിയില്ലെങ്കിലോ എന്ന ആശങ്ക, കിട്ടിയത് നഷ്ടപ്പെടുമോ എന്ന പേടി, കിട്ടിയതു തീരുമ്പോള്‍ ദുഃഖം, ദുര്‍ലഭമായാല്‍ ദാരിദ്ര്യദുഃഖം, കിട്ടുന്തോറും പെരുകുന്ന ആസക്തി, അന്യനു കിട്ടുമ്പോള്‍ ദുഃഖം. സ്വന്തം സുഖത്തിന്റെ ലഭ്യതയ്ക്ക് തടസ്സം വരുമ്പോള്‍ ദേഷ്യം. അതിന്റെ ഭവിഷ്യത്തുകള്‍! വിവേകികള്‍ ഈ കെണിയില്‍ വീഴില്ല. കഴുതയ്ക്കു മുന്നില്‍ നീട്ടിത്തൂക്കിയ കാരറ്റിന്റെ കഥതന്നെ. നുണയാന്‍ കിട്ടിയ സുഖത്തിന്റെ രുചി സങ്കല്പത്തില്‍ ഉളവാക്കിയ മോഹത്തിനു പിറകെ തിരിക്കുന്ന യാത്ര മരീചികയിലേക്കുള്ള കുതിപ്പേ ആകുന്നുള്ളൂ. അഥവാ സുഖം വല്ലതും തരപ്പെട്ടാലോ, കുറഞ്ഞുവരുന്ന പ്രയോജനത്തിന്റെ നിയമം (law of diminishing utility) ഉടനെ പ്രാബല്ല്യത്തില്‍ വരും. (വിശക്കുന്നവന് കിട്ടുന്ന ആദ്യലഡുവിന്റെ രുചിയും അതേ ഇരിപ്പില്‍ അവനു കിട്ടുന്ന അഞ്ചാമത്തെ ലഡുവിന്റെ രുചിയും തമ്മിലുള്ള അന്തരം ഉദാഹരണം.) ജീവിതവിജയം ഇങ്ങനെയല്ല എന്ന് വിവേകികള്‍ തീര്‍ച്ചയായും തിരിച്ചറിയുന്നു.
ജീവിതസൗകര്യങ്ങളെയെല്ലാം ഉപേക്ഷിക്കണമെന്ന് ഇതിന്നര്‍ഥമില്ല. ഇന്ദ്രിയാനുഭൂതികളല്ല അവയോടുള്ള സമീപനത്തിന്റെ കാര്യമാണ് പ്രസക്തമെന്ന് വീണ്ടും എടുത്തുപറയുന്നു. മുന്‍പേ ആര്‍ജിച്ച വാസനകളില്‍നിന്ന് ആഗ്രഹങ്ങള്‍ മുളപൊട്ടിക്കൊണ്ടേയിരിക്കും. ആശാഭംഗം വരുമ്പോള്‍ കോപവും ജനിക്കും. തനിക്കും ലോകത്തിനും അഹിതകരങ്ങളായ വാസനകളുടെ മുളകളെല്ലാം അവ ഉണ്ടാകുന്ന മുറയ്ക്കു നുള്ളിക്കളയണം. അങ്ങനെ ഉടല്‍ വീഴും മുന്‍പ് വാസനകള്‍ അവസാനിക്കണം.
(തുടരും....)
No comments:
Post a Comment