Monday, 4 August 2014

ഛാന്ദോഗ്യോപനിഷത്ത്‌ (19)

ഛാന്ദോഗ്യോപനിഷത്ത്‌ (19)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
പതിത്തൊമ്പാം ദിവസം
മന്ത്രം - ആറ്‌
`യഥാ സൗമൈ്യകേന നഖനികൃന്തനേന 
സര്‍വം കാര്‍ഷ്‌ണായസം
വിജ്ഞാതം സ്യാദ്‌ വാചാരംഭണം വികാരോനാമധേയം
കൃഷ്‌ണായസമിത്യേവസത്യം ഏവം
സൗമ്യ സ ആദേശോഭവതീതി`.
നഖനികൃന്തനേന=ഇരുമ്പുകഷണത്തെ വേണ്ടപോലെ അറിഞ്ഞാല്‍; കാര്‍ഷ്‌ണായസം=ഇരുമ്പുകൊണ്ടുള്ള പദാര്‍ത്ഥങ്ങള്‍; കൃഷ്‌ണായസം=കാരിരുമ്പ്‌.
`യഥാ സൗമ്യ` അല്ലയോ കുട്ടീ ഏതുപ്രകാരത്തിലാണ്‌ `ഏകേന ` ഒരു `നഖനികൃന്തനേന ` നഖത്തെ മുറിക്കുന്ന ഉപകരണത്താല്‍. (അപ്പോള്‍ ശ്വേതകേതു നഖം മുറിച്ചുകൊണ്ടായിരിക്കും കയറിവന്നത്‌.) അങ്ങനെയെങ്കില്‍ ആ ഉദാഹരണം തന്നെ ചൂണ്ടികാണിക്കാമെന്ന്‌ ഉദ്ദാലകന്‍ വിചാരിച്ചിട്ടുണ്ടാവും. ഇരുമ്പുകൊണ്ട്‌ നെയില്‍കട്ടര്‍ ഉണ്ടാക്കുന്ന വിദ്യ അന്നേ ഉണ്ടായിരുന്നു. 
ലോഹങ്ങളുടെ വൈവിധ്യമാര്‍ന്ന ഉപയോഗവും അതിന്റെ 
അനന്തസാധ്യതകളും ഉപനിഷത്തില്‍ കാണാം. സര്‍വ്വസാധാരണമായി ഒരുദാഹരണമായി പറയുന്ന സമയത്ത്‌ അവര്‍ എത്ര വൈവിധ്യമാര്‍ന്ന ഉപകരണങ്ങള്‍ ഇതിലുണ്ടാക്കീട്ടുണ്ടാവും എന്ന്‌ മനസ്സിലാക്കാം. അതുകൊണ്ടാണ്‌ ഇവിടെ കൃഷ്‌ണായസമെന്നും കാര്‍ഷ്‌ണായസമെന്നും പറഞ്ഞത്‌. രണ്ടുപ്രയോഗമുണ്ട്‌. കൃഷ്‌ണായസവും കാര്‍ഷ്‌ണായസവും എന്താണ്‌? ഒന്ന്‌ ഇരുമ്പാണെങ്കില്‍ മറ്റേത്‌ കാരിരുമ്പ്‌. ഇരുമ്പ്‌ കഷണത്തെ വേണ്ടപോലെ അറിഞ്ഞാല്‍, നെയില്‍കട്ടറിനെ അറിഞ്ഞാല്‍, ഇരുമ്പുകൊണ്ടുണ്ടാക്കിയിട്ടുള്ളതിനെയെല്ലാം അറിയാന്‍ പറ്റും. `സര്‍വ്വം കൃഷ്‌ണായസം` എല്ലാം കാരിരുമ്പാണ്‌. അതാണതില്‍ സത്യം. `വാചാരംഭണംവികാരം നാമധേയം കൃഷ്‌ണായസം ഇതി ഏവ സത്യം` അതില്‍ കാരിരുമ്പാണ്‌ സത്യമായിട്ടുള്ളത്‌. ബാക്കിയൊന്നും സത്യമല്ല. ഇതിന്‌ ശ്വേതകേതു ഉത്തരം പറയുകയാണ്‌. എന്താണ്‌ ശ്വേതകേതു 
പറയുന്നത്‌ എന്ന്‌ നോക്കാം.
(തുടരും....)

No comments:

Post a Comment