Sunday, 3 August 2014

ഛാന്ദോഗ്യോപനിഷത്ത്‌ (18)

ഛാന്ദോഗ്യോപനിഷത്ത്‌ (18)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
പതിനെട്ടാം ദിവസം

മന്ത്രം - അഞ്ച്‌
`യഥാ സൗമൈ്യകേന ലോഹമണിനാ സര്‍വം ലോഹമയം 
വിജ്ഞാതം സ്യാദ്‌ വാചാരംഭണം വികാരോനാമധേയം ലോഹമിത്യേവസത്യം`
ഏകേന ലോഹമണിനാ=ഒരു സ്വര്‍ണ്ണക്കട്ടയെ വേണ്ടപോലെ അറിഞ്ഞാല്‍
`യഥാ സൗമ്യ` എപ്രകാരമാണ്‌ കുട്ടി `ഏകേന ലോഹമണിനാ സര്‍വം ലോഹമയം വിജ്ഞാതം സ്യാദ`്‌ ഒരു ലോഹമണികൊണ്ട്‌, സ്വര്‍ണ്ണത്തിന്റെ അല്‌പംകൊണ്ട്‌, എല്ലാം സ്വര്‍ണ്ണമെന്നറിയുന്നത്‌, അതുപോലെയാണിത്‌. എല്ലാം സ്വര്‍ണ്ണമാണ്‌. 
ജ്വല്ലറിയില്‍ വിവിധ ഫാഷനുകളിലും, പാറ്റേണുകളിലുമുള്ള ധാരാളം ആഭരണങ്ങള്‍ നാം കാണാറുണ്ട്‌. എന്നാല്‍ സ്വര്‍ണ്ണക്കടക്കാരനറിയാം ഇവിടെ സ്വര്‍ണ്ണമല്ലാതെ മറ്റൊന്നുമില്ലായെന്ന്‌. ഇന്‍കംടാക്‌സുകാരോ, റെയ്‌ഡുകാരോ വരുമ്പോള്‍ അവര്‍ പാറ്റേണ്‍ നോക്കാറില്ല. മൊത്തത്തില്‍ തൂക്കിനോക്കും എത്ര സ്വര്‍ണ്ണമുണ്ടെന്ന്‌. അവര്‍ക്ക്‌ നല്ലസ്വര്‍ണ്ണബുദ്ധിയുണ്ട്‌. ബ്രഹ്മജ്ഞാനികളാണ്‌ 
വരുന്നവര്‍. അവിടെ ഒന്നേയുള്ളൂ. സ്വര്‍ണ്ണം മാത്രം. യാതൊരു വൈവിധ്യവുമില്ല. ഒരു സ്വര്‍ണ്ണമണി വേണ്ടപോലെ അറിഞ്ഞാല്‍ എല്ലാം സ്വര്‍ണ്ണമെന്ന്‌ എങ്ങനെ അറിയുന്നു കുട്ടീ, അതുപോലെ. അത്‌ വാചാരംഭണവും, വികാരവും, നാമധേയവും ഇല്ലാത്തതാണ്‌. സ്വര്‍ണ്ണം മാത്രമാണ്‌ സത്യം.

(തുടരും....)

No comments:

Post a Comment