ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 6 ധ്യാനയോഗം ശ്ളോകം 1
ശ്ലോകം തുടങ്ങുന്നതിനു മുന്പായി ഗീതയെക്കുറിച്ച് പറയട്ടെ!
ഗീതയിലെ പതിനെട്ട് അധ്യായങ്ങളെ ആറാറു വീതമുള്ള മൂന്നു ഭാഗങ്ങളായി കാണുന്ന പതിവുണ്ട്. ഈ മൂന്നില്‍ ഓരോ ഭാഗവും 'തത്ത്വമസി' എന്ന മഹാവാക്യത്തിലെ ഓരോ പദത്തെ പ്രതിപാദിക്കുന്നു എന്നതാണ് ആ സങ്കല്പത്തിന്റെ കാതല്‍. ഉദാഹരണത്തിന് ആദ്യത്തെ ആറധ്യായങ്ങള്‍ ത്വം (നീ) എന്നതിനെ പരാമര്‍ശിക്കുന്നു. അതായത്, വിദ്യാര്‍ഥിയുടെ അറിവും മനോഭാവവും പാകപ്പെടുത്തുന്നു. തുടര്‍ന്നുള്ള ആറധ്യായങ്ങള്‍ തത് (അത്) എന്നതിനെയും (പരമാത്മസ്വരൂപത്തെ) ശേഷം ഭാഗം അസി (ആകുന്നു) എന്ന അനുഭവത്തെയും വിഷയമാക്കുന്നു.
സത്യാന്വേഷണത്തിലേക്ക് നയിക്കുന്ന വിഷാദത്തില്‍ ഒന്നാം ഭാഗം തുടങ്ങുന്നു. രണ്ടാമധ്യായം ഉപനിഷത്തുകളിലെ അറിവത്രയും ആറ്റിക്കുറുക്കി നല്‍കി അന്വേഷകന്റെ താത്പര്യത്തെ ഉണര്‍ത്തുന്നു. ജനനം മുതല്‍ മരണംവരെ ജീവിതം കര്‍മബദ്ധമാണെന്നിരിക്കെ, കര്‍മത്തോടുള്ള സമീപനം ശരിയാവാതെ ഗതി കിട്ടില്ലെന്നതിനാല്‍ കര്‍മയോഗം എന്ന മൂന്നാമധ്യായം യജ്ഞസങ്കല്പത്തെ അവതരിപ്പിക്കുന്നു. നാലാമധ്യായം ഈ സങ്കല്പത്തെ ആത്യന്തികമായ അറിവിന്റെ വെളിച്ചത്തില്‍ വിശദീകരിച്ച് ബോധ്യപ്പെടുത്തുന്നു. ഇങ്ങനെ നമ്മുടെ മനസ്സിനെ ഉഴുതുമറിച്ച് കള പറിക്കാന്‍ ശീലിപ്പിച്ചതില്‍പ്പിന്നെ അഞ്ചാമധ്യായത്തില്‍, കര്‍ത്താവെന്ന ബോധത്തെയും ഫലാകാംക്ഷയെയും അതിജീവിച്ച് വാസനകളെ ജയിക്കാന്‍ പഠിപ്പിക്കുന്നു. എന്നിട്ട്, ആറാമധ്യായത്തില്‍, ധ്യാനത്തിലൂടെ ആത്മസ്വരൂപത്തെ അറിഞ്ഞ് അതുമായി താദാത്മ്യം പ്രാപിക്കാനുള്ള വഴി വിശദീകരിക്കുന്നു.
സമുദ്രംപോലെ വിസ്തൃതമായ പൗരസ്ത്യആത്മീയ സാഹിത്യത്തില്‍ മറ്റൊരേടത്തും ധ്യാനത്തെ ഇത്ര സരളമായും സമഗ്രമായും കൈകാര്യം ചെയ്തുകാണുന്നില്ല. ലക്ഷ്യമെങ്ങനെ, വഴി എങ്ങനെ, വഴി അഥവാ തടസ്സപ്പെട്ടാലൊ പിഴച്ചാലൊ എങ്ങനെ എന്നെല്ലാം സംശയരഹിതമായും യുക്തിയുക്തമായും പറയുന്നു. ഒരു ഭേദവും കൂടാതെ എല്ലാ മനുഷ്യര്‍ക്കും ഇവിടെയും എവിടെയും ഇപ്പോഴും എപ്പോഴും ജീവിതവിജയത്തിനായി ശീലിക്കാവുന്ന ഒന്നാണ് ധ്യാനമെന്ന് സ്ഥാപിക്കുകയും ചെയ്യുന്നു.
ഭൗതികജീവിതത്തെ അര്‍ഥവത്തും ഫലപ്രദവുമാക്കാനുള്ളതാണ്, ഉപേക്ഷിക്കാനുള്ളതല്ല, ഈ പദ്ധതിയെന്ന് വ്യക്തമാണ്. ഇത് ശീലിച്ചാല്‍ സ്വത്വത്തിന് സ്ഫുടശുദ്ധി കിട്ടും. ആര്‍ജവം കൈവരും. ശങ്കകള്‍ നീങ്ങും. ഓജസ്സും ഉന്മേഷവും വര്‍ധിക്കും. ചുരുക്കത്തില്‍ ഉള്‍പ്പൂവിന് മുഴുരൂപത്തില്‍ വിടര്‍ന്നു വിലസാനുള്ള അവസരം കൈവരും. ജീവിതസാഫല്യവുമുണ്ടാകും.
ചിത്തവൃത്തിയുടെ നിരോധം എന്നാണല്ലൊ പതഞ്ജലി 'യോഗ'ത്തിന് നല്‍കുന്ന നിര്‍വചനം (സാഖ്യം, യോഗം എന്നീ പദങ്ങള്‍ ഇവയുടെ പേരില്‍ അറിയപ്പെടുന്ന സിദ്ധാന്തങ്ങള്‍ ആവിര്‍ഭവിക്കുന്നതിന് മുന്‍പേ നിലനിന്ന അര്‍ഥത്തിലാണ് ഗീതയില്‍ വരുന്നത്) പ്രാപഞ്ചികത എന്ന കുതിരയെ മെരുക്കി സുഖമായും സന്തോഷമായും സവാരി ചെയ്ത് ലക്ഷ്യത്തിലെത്താന്‍ യത്‌നനിക്കുന്നവര്‍ (യോഗാരൂഢന്മാര്‍) ക്കായാണ്, മോക്ഷം നേടിയവര്‍ക്കായല്ല, ഗീതോപദേശം.
ഗീതയുടെ ദൃഷ്ടിയില്‍ ഭൗതികമെന്നും ആധ്യാത്മികമെന്നും ലോകങ്ങള്‍ രണ്ടില്ല. ഒരു ലോകമേ ആകെയുള്ളൂ. അതിലെ യോഗക്ഷേമത്തിന്റെ താക്കോലാണ് ''ഞാന്‍ അതാകുന്നു'' എന്ന ഉറച്ച ധാരണ. അങ്ങെത്തിയവരെ ഇടയ്ക്കിടെ ചിത്രീകരിക്കുന്നത് വഴിയിലെ പരിശ്രമികളെയും കാഴ്ചക്കാരെയും ഉത്സാഹിപ്പിക്കാനാണ്. കഴിഞ്ഞ അധ്യായം അവസാനിക്കുന്നതും അത്തരമൊരു ചിത്രത്തിലാണല്ലോ.
*****************************************************************************************
സ്ഞ്ജയന്‍ ധൃതരാഷ്ട്ര മഹാരാജാവിനോടു പറഞ്ഞു:
മഹാരാജോവേ, യോഗത്തിന്റെ വഴികളെപ്പറ്റി ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനു വെളിവാക്കിക്കൊടുത്ത സാരഗര്‍ഭമായ ആശയങ്ങള്‍ എന്തെല്ലാമായിരുന്നുവെന്നറിഞ്ഞാലും. ബ്രഹ്മജ്ഞാനത്തിന്റെ അമൃതബിന്ദുക്കളില്‍ വിളയിച്ചെടുത്ത വിഭവസമൃദ്ധമായ ഒരു വിരുന്നുസത്ക്കാരമായിരുന്നു അത്. എന്തൊരു മഹാഭാഗ്യം.
ക്ഷണിക്കപ്പെടാത്ത ഒരു വിരുന്നുകാരനായി എനിക്കും അതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു. ദാഹിക്കുന്ന ഒരുവന് കുടിക്കാന്‍ ലഭിച്ച ജലം കുടിച്ചപ്പോള്‍ അമൃതായിത്തീര്‍ന്നാലുണ്ടാകുന്ന ആനന്ദമാണ് അതു ശ്രവിച്ച ഞങ്ങള്‍ക്കെല്ലാം ഉണ്ടായത്.
അപ്പോള്‍ ദൃതരാഷ്ട്രര്‍ പറഞ്ഞു: ഇതൊന്നും പറയാന്‍ ഞാന്‍ നിന്നോട് ആവശ്യപ്പെട്ടില്ലല്ലോ.
ഇതുകേട്ടപ്പോള്‍ രാജാവ് അസ്വസ്ഥനാണെന്നും അദ്ദേഹത്തിന്റെ മനസ്സ് തന്റെ പുത്രന്മാരുടെ വിധിയോര്‍ത്ത് കലുഷമായിരിക്കയാണെന്നും സഞ്ജയന് മനസ്സിലായി. അദ്ദേഹം മന്ദസ്മിതത്തോടെ സ്വയം പറഞ്ഞു:
പാവം വൃദ്ധന്‍, പുത്രസ്നേഹത്താല്‍ വ്യാമോഹിതനായിരിക്കുന്നു. അല്ലെങ്കില്‍ ആനന്ദദായകമായ കൃഷ്ണാര്‍ജ്ജുന സംവാദത്തെ അഭിനന്ദിക്കാതിരിക്കുമോ? ജന്മനാ അന്ധനായ ഒരുവന്‍ എങ്ങനെയാണ് പുലരിയുടെ പ്രസന്നത ആസ്വദിക്കുന്നത്?
വസ്തുതകള്‍ വ്യക്തമായി പറഞ്ഞാല്‍ അതു മഹരാജാവിനെ കോപിഷ്ഠനാക്കിയേക്കുമെന്നു സഞ്ജയന്‍ ഭയപ്പെട്ടു. കൃഷ്ണാര്‍ജ്ജുന സംവാദം സഞ്ജയന്റെ ഹൃദയത്തെ ആനന്ദതുന്ദിലമാക്കിയിരുന്നു. അദ്ദേഹം ശാന്തനായി അത്യാദരവോടെ ഈ സംവാദം ദൃതരാഷ്ട്രനെ പറഞ്ഞുകേള്‍പ്പിച്ചു.
സ്വസ്വരൂപത്തെ കണ്ടെത്താനുള്ള ധ്യാനത്തിനുവേണ്ട യോഗ്യതയില്‍ നിന്ന് തുടങ്ങുന്നു-
ശ്ളോകം 1
ശ്രീ ഭഗവാനുവാച:
അനാശ്രിത കര്‍മ്മഫലം
കാര്യം കര്‍മ്മ കരോതിയഃ
സ സംന്യാസീ ച യോഗീ ച
ന നിരഗ്നിര്‍ന ചാക്രിയഃ
കര്‍മ്മഫലത്തെ ആശ്രയിക്കാതെ വിഹിതകര്‍മ്മത്തെ ആരു ചെയ്യുന്നുവോ അവന്‍ കര്‍മ്മം തൃജിച്ച സന്യാസിയും സത്യം കണ്ട യോഗിയുമാണ്. അഗ്നിയെ ഉപേക്ഷിച്ചു (അതായത് അഗ്നിഹോത്രാദികള്‍ അനുഷ്ഠിക്കാതിരുന്നു) എന്നുവെച്ച് ഒരാള്‍ സന്യാസിയാകയില്ല. കര്‍മ്മത്തെ ഉപേക്ഷിച്ചു എന്നുവെച്ച് യോഗിയുമാകയില്ല.
ശ്രീ ഭഗവാന്‍ പറഞ്ഞു:
ഒരു കര്‍മ്മയോഗിയും സന്ന്യാസിയും. പുറമേ രണ്ടായിതോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഒന്നാണ്. സന്ന്യാസവും യോഗവും വ്യത്യസ്തമല്ലെന്നറിയുക. അതിനെപ്പറ്റി വിചിന്തനം ചെയ്യുമ്പോള്‍ അത് ഏകവും തുല്യവും ആണന്നു നിനക്കു മനസ്സിലാകും. നാമത്തില്‍ കാണുന്ന വ്യത്യാസം അവഗണിച്ചാല്‍ കര്‍മ്മയോഗം സന്യാസമാണെന്നും ബ്രഹ്മജ്ഞാനത്തിന്റെ കാഴ്ചപ്പാടില്‍കൂടി നോക്കുമ്പോള്‍ രണ്ടും ഒന്നാണെന്നും കാണാന്‍ കഴിയും. ഒരേ ആളിനെ രണ്ടുപേരുകള്‍ ചൊല്ലി വിളിച്ചെന്നു വരാം. രണ്ടു വ്യത്യസ്ത വീഥികള്‍ വഴിയായി ഒരേ സ്ഥലത്തെത്താം. ഒരേ തരത്തിലുള്ള ജലംകൊണ്ടു പല പാനകള്‍ നിറയ്ക്കാം. അതുപോലെ യോഗവും സന്ന്യാസവും തമ്മിലുള്ള വ്യത്യാസം നാമത്തില്‍ മാത്രമാണ്; യഥാര്‍ത്ഥത്തിലുള്ളതല്ല. കര്‍മ്മ ഫലത്തെ ആശ്രയിക്കാതെ കര്‍മ്മങ്ങള്‍ ചെയ്യുന്നുവന്‍ മാത്രമാണ് യോഗിയെന്ന് എല്ലാവരും സമ്മതിക്കും.
ഭൂമി വൃക്ഷലതാദികളെ വളര്‍ത്തുന്നത് സ്വന്തമായി യാതൊരു താത്പര്യവും, ഫലത്തില്‍ എന്തെങ്കിലും ഇച്ഛയും ഇല്ലാതല്ലേ? അതുപോലെ, തന്റെ ജ്ഞാനബലംകൊണ്ടും വര്‍ണ്ണാശ്രമപ്രകാരവും അല്പംപോലും അഹന്തയില്ലാതെയും ഫലേച്ഛകൂടാതെയും, കര്‍ത്തവ്യമായ കര്‍മ്മങ്ങള്‍ ചെയ്യുന്ന ഒരുവന്‍ സന്യാസിയാണ്. അതേ സമയം അദ്ദേഹം ഒരു മഹായോഗിയുമാണ്. കാലാകാലങ്ങളില്‍ ചെയ്യേണ്ടതായ സാധാരണവും യാദൃശ്ചികവുമായ കര്‍മ്മങ്ങള്‍ ബന്ധത്തിലേയ്ക്കു നയിക്കുമെന്നു കരുതി ഉപേക്ഷിച്ചിട്ട്, മറ്റു കര്‍മ്മങ്ങളില്‍ വ്യാപൃതനാകാമെന്നു വിചാരിക്കുന്നവന്‍, തന്റെ തന്റെ ശരീരത്തില്‍ പറ്റിപിടിച്ചിരിക്കുന്ന ചെളി ചെളികൊണ്ടുതന്നെ കഴുകിക്കളയാന്‍ ശ്രമിക്കുന്ന മര്‍ക്കടമുഷ്ടിക്കാരനാണ്, എല്ലാവരും പ്രാപഞ്ചികമായ കര്‍മ്മങ്ങള്‍ ചെയ്യാന്‍ ബാദ്ധ്യസ്തരാണ്. അതുവേണ്ടതുപോലെ നിര്‍വ്വഹിക്കാതെ പരിത്യാഗത്തിന്റെ പുതിയ ബാധ്യതകൂടി ഏറ്റെടുക്കുന്നത് എന്തിനാണ്? അതുകൊണ്ട് യജ്ഞകര്‍മ്മങ്ങള്‍ ഉപേക്ഷിക്കാതെയും വിഹിതകര്‍മ്മങ്ങളെ മനഃപൂര്‍വ്വമായി ത്യജിക്കാതെയും സമചിത്തതയോടെ അനുഷ്ഠിക്കുന്ന കര്‍മ്മം ആനന്ദത്തിലേക്ക് വഴിതെളിക്കുന്നു.
സംന്യാസമെന്നാല്‍ പരിത്യാഗം. യോഗമെന്നാല്‍ ചിത്തസമാധാനം. ഫലേച്ഛയില്ലാതെ വിഹിതകര്‍മങ്ങള്‍ ചെയ്യുന്നവന് ഈ രണ്ട് ഗുണങ്ങളുമുണ്ടാകുന്നു. അല്ലാതെ ഒരു കര്‍മവും ചെയ്യാതിരിക്കുന്നതുകൊണ്ടുമാത്രം ആരും സംന്യാസിയോ യോഗിയോ ആകില്ല. സംസാരദുഃഖത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഗംഗാനദിക്കരയില്‍ ചെന്ന് ഏകാകിയായി ഇരിക്കുന്ന 'അലസവ്രതന്‍' ഗംഗയില്‍ കിടക്കുന്ന കല്‍ത്തുണ്ടിനേക്കാള്‍ ഒട്ടും മേലെയല്ല എന്ന് ചിന്മയാനന്ദസ്വാമികള്‍ ഈ സന്ദര്‍ഭത്തില്‍ ചൂണ്ടിക്കാണിക്കുന്നു.കാര്യം നേരെയാവാന്‍ രണ്ട് നിബന്ധനകളാണ് ഉള്ളത്:
1. കര്‍ത്തവ്യകര്‍മങ്ങളെല്ലാം യഥാവിധി ചെയ്യുക
2. ഒരു കര്‍മത്തിന്റെയും ഫലത്തില്‍ ആസക്തി ഇല്ലാതിരിക്കുക.
ഒരാള്‍തന്നെ ഒരേസമയം സംന്യാസിയും (കര്‍മത്തെ ഉപേക്ഷിച്ചവന്‍) യോഗിയും (കര്‍മം അനുഷ്ഠിക്കുന്നവന്‍) ആയിരിക്കുന്നു എന്നു പറഞ്ഞതിലെ പ്രത്യക്ഷവൈരുദ്ധ്യത്തിന്റെ കുരുക്കഴിക്കുകയാണ് ഇനി.
(തുടരും.......)
ശ്ലോകം തുടങ്ങുന്നതിനു മുന്പായി ഗീതയെക്കുറിച്ച് പറയട്ടെ!
ഗീതയിലെ പതിനെട്ട് അധ്യായങ്ങളെ ആറാറു വീതമുള്ള മൂന്നു ഭാഗങ്ങളായി കാണുന്ന പതിവുണ്ട്. ഈ മൂന്നില്‍ ഓരോ ഭാഗവും 'തത്ത്വമസി' എന്ന മഹാവാക്യത്തിലെ ഓരോ പദത്തെ പ്രതിപാദിക്കുന്നു എന്നതാണ് ആ സങ്കല്പത്തിന്റെ കാതല്‍. ഉദാഹരണത്തിന് ആദ്യത്തെ ആറധ്യായങ്ങള്‍ ത്വം (നീ) എന്നതിനെ പരാമര്‍ശിക്കുന്നു. അതായത്, വിദ്യാര്‍ഥിയുടെ അറിവും മനോഭാവവും പാകപ്പെടുത്തുന്നു. തുടര്‍ന്നുള്ള ആറധ്യായങ്ങള്‍ തത് (അത്) എന്നതിനെയും (പരമാത്മസ്വരൂപത്തെ) ശേഷം ഭാഗം അസി (ആകുന്നു) എന്ന അനുഭവത്തെയും വിഷയമാക്കുന്നു.
സത്യാന്വേഷണത്തിലേക്ക് നയിക്കുന്ന വിഷാദത്തില്‍ ഒന്നാം ഭാഗം തുടങ്ങുന്നു. രണ്ടാമധ്യായം ഉപനിഷത്തുകളിലെ അറിവത്രയും ആറ്റിക്കുറുക്കി നല്‍കി അന്വേഷകന്റെ താത്പര്യത്തെ ഉണര്‍ത്തുന്നു. ജനനം മുതല്‍ മരണംവരെ ജീവിതം കര്‍മബദ്ധമാണെന്നിരിക്കെ, കര്‍മത്തോടുള്ള സമീപനം ശരിയാവാതെ ഗതി കിട്ടില്ലെന്നതിനാല്‍ കര്‍മയോഗം എന്ന മൂന്നാമധ്യായം യജ്ഞസങ്കല്പത്തെ അവതരിപ്പിക്കുന്നു. നാലാമധ്യായം ഈ സങ്കല്പത്തെ ആത്യന്തികമായ അറിവിന്റെ വെളിച്ചത്തില്‍ വിശദീകരിച്ച് ബോധ്യപ്പെടുത്തുന്നു. ഇങ്ങനെ നമ്മുടെ മനസ്സിനെ ഉഴുതുമറിച്ച് കള പറിക്കാന്‍ ശീലിപ്പിച്ചതില്‍പ്പിന്നെ അഞ്ചാമധ്യായത്തില്‍, കര്‍ത്താവെന്ന ബോധത്തെയും ഫലാകാംക്ഷയെയും അതിജീവിച്ച് വാസനകളെ ജയിക്കാന്‍ പഠിപ്പിക്കുന്നു. എന്നിട്ട്, ആറാമധ്യായത്തില്‍, ധ്യാനത്തിലൂടെ ആത്മസ്വരൂപത്തെ അറിഞ്ഞ് അതുമായി താദാത്മ്യം പ്രാപിക്കാനുള്ള വഴി വിശദീകരിക്കുന്നു.
സമുദ്രംപോലെ വിസ്തൃതമായ പൗരസ്ത്യആത്മീയ സാഹിത്യത്തില്‍ മറ്റൊരേടത്തും ധ്യാനത്തെ ഇത്ര സരളമായും സമഗ്രമായും കൈകാര്യം ചെയ്തുകാണുന്നില്ല. ലക്ഷ്യമെങ്ങനെ, വഴി എങ്ങനെ, വഴി അഥവാ തടസ്സപ്പെട്ടാലൊ പിഴച്ചാലൊ എങ്ങനെ എന്നെല്ലാം സംശയരഹിതമായും യുക്തിയുക്തമായും പറയുന്നു. ഒരു ഭേദവും കൂടാതെ എല്ലാ മനുഷ്യര്‍ക്കും ഇവിടെയും എവിടെയും ഇപ്പോഴും എപ്പോഴും ജീവിതവിജയത്തിനായി ശീലിക്കാവുന്ന ഒന്നാണ് ധ്യാനമെന്ന് സ്ഥാപിക്കുകയും ചെയ്യുന്നു.
ഭൗതികജീവിതത്തെ അര്‍ഥവത്തും ഫലപ്രദവുമാക്കാനുള്ളതാണ്, ഉപേക്ഷിക്കാനുള്ളതല്ല, ഈ പദ്ധതിയെന്ന് വ്യക്തമാണ്. ഇത് ശീലിച്ചാല്‍ സ്വത്വത്തിന് സ്ഫുടശുദ്ധി കിട്ടും. ആര്‍ജവം കൈവരും. ശങ്കകള്‍ നീങ്ങും. ഓജസ്സും ഉന്മേഷവും വര്‍ധിക്കും. ചുരുക്കത്തില്‍ ഉള്‍പ്പൂവിന് മുഴുരൂപത്തില്‍ വിടര്‍ന്നു വിലസാനുള്ള അവസരം കൈവരും. ജീവിതസാഫല്യവുമുണ്ടാകും.
ചിത്തവൃത്തിയുടെ നിരോധം എന്നാണല്ലൊ പതഞ്ജലി 'യോഗ'ത്തിന് നല്‍കുന്ന നിര്‍വചനം (സാഖ്യം, യോഗം എന്നീ പദങ്ങള്‍ ഇവയുടെ പേരില്‍ അറിയപ്പെടുന്ന സിദ്ധാന്തങ്ങള്‍ ആവിര്‍ഭവിക്കുന്നതിന് മുന്‍പേ നിലനിന്ന അര്‍ഥത്തിലാണ് ഗീതയില്‍ വരുന്നത്) പ്രാപഞ്ചികത എന്ന കുതിരയെ മെരുക്കി സുഖമായും സന്തോഷമായും സവാരി ചെയ്ത് ലക്ഷ്യത്തിലെത്താന്‍ യത്‌നനിക്കുന്നവര്‍ (യോഗാരൂഢന്മാര്‍) ക്കായാണ്, മോക്ഷം നേടിയവര്‍ക്കായല്ല, ഗീതോപദേശം.
ഗീതയുടെ ദൃഷ്ടിയില്‍ ഭൗതികമെന്നും ആധ്യാത്മികമെന്നും ലോകങ്ങള്‍ രണ്ടില്ല. ഒരു ലോകമേ ആകെയുള്ളൂ. അതിലെ യോഗക്ഷേമത്തിന്റെ താക്കോലാണ് ''ഞാന്‍ അതാകുന്നു'' എന്ന ഉറച്ച ധാരണ. അങ്ങെത്തിയവരെ ഇടയ്ക്കിടെ ചിത്രീകരിക്കുന്നത് വഴിയിലെ പരിശ്രമികളെയും കാഴ്ചക്കാരെയും ഉത്സാഹിപ്പിക്കാനാണ്. കഴിഞ്ഞ അധ്യായം അവസാനിക്കുന്നതും അത്തരമൊരു ചിത്രത്തിലാണല്ലോ.
*****************************************************************************************
സ്ഞ്ജയന്‍ ധൃതരാഷ്ട്ര മഹാരാജാവിനോടു പറഞ്ഞു:
മഹാരാജോവേ, യോഗത്തിന്റെ വഴികളെപ്പറ്റി ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനു വെളിവാക്കിക്കൊടുത്ത സാരഗര്‍ഭമായ ആശയങ്ങള്‍ എന്തെല്ലാമായിരുന്നുവെന്നറിഞ്ഞാലും. ബ്രഹ്മജ്ഞാനത്തിന്റെ അമൃതബിന്ദുക്കളില്‍ വിളയിച്ചെടുത്ത വിഭവസമൃദ്ധമായ ഒരു വിരുന്നുസത്ക്കാരമായിരുന്നു അത്. എന്തൊരു മഹാഭാഗ്യം.
ക്ഷണിക്കപ്പെടാത്ത ഒരു വിരുന്നുകാരനായി എനിക്കും അതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു. ദാഹിക്കുന്ന ഒരുവന് കുടിക്കാന്‍ ലഭിച്ച ജലം കുടിച്ചപ്പോള്‍ അമൃതായിത്തീര്‍ന്നാലുണ്ടാകുന്ന ആനന്ദമാണ് അതു ശ്രവിച്ച ഞങ്ങള്‍ക്കെല്ലാം ഉണ്ടായത്.
അപ്പോള്‍ ദൃതരാഷ്ട്രര്‍ പറഞ്ഞു: ഇതൊന്നും പറയാന്‍ ഞാന്‍ നിന്നോട് ആവശ്യപ്പെട്ടില്ലല്ലോ.
ഇതുകേട്ടപ്പോള്‍ രാജാവ് അസ്വസ്ഥനാണെന്നും അദ്ദേഹത്തിന്റെ മനസ്സ് തന്റെ പുത്രന്മാരുടെ വിധിയോര്‍ത്ത് കലുഷമായിരിക്കയാണെന്നും സഞ്ജയന് മനസ്സിലായി. അദ്ദേഹം മന്ദസ്മിതത്തോടെ സ്വയം പറഞ്ഞു:
പാവം വൃദ്ധന്‍, പുത്രസ്നേഹത്താല്‍ വ്യാമോഹിതനായിരിക്കുന്നു. അല്ലെങ്കില്‍ ആനന്ദദായകമായ കൃഷ്ണാര്‍ജ്ജുന സംവാദത്തെ അഭിനന്ദിക്കാതിരിക്കുമോ? ജന്മനാ അന്ധനായ ഒരുവന്‍ എങ്ങനെയാണ് പുലരിയുടെ പ്രസന്നത ആസ്വദിക്കുന്നത്?
വസ്തുതകള്‍ വ്യക്തമായി പറഞ്ഞാല്‍ അതു മഹരാജാവിനെ കോപിഷ്ഠനാക്കിയേക്കുമെന്നു സഞ്ജയന്‍ ഭയപ്പെട്ടു. കൃഷ്ണാര്‍ജ്ജുന സംവാദം സഞ്ജയന്റെ ഹൃദയത്തെ ആനന്ദതുന്ദിലമാക്കിയിരുന്നു. അദ്ദേഹം ശാന്തനായി അത്യാദരവോടെ ഈ സംവാദം ദൃതരാഷ്ട്രനെ പറഞ്ഞുകേള്‍പ്പിച്ചു.
സ്വസ്വരൂപത്തെ കണ്ടെത്താനുള്ള ധ്യാനത്തിനുവേണ്ട യോഗ്യതയില്‍ നിന്ന് തുടങ്ങുന്നു-
ശ്ളോകം 1
ശ്രീ ഭഗവാനുവാച:
അനാശ്രിത കര്‍മ്മഫലം
കാര്യം കര്‍മ്മ കരോതിയഃ
സ സംന്യാസീ ച യോഗീ ച
ന നിരഗ്നിര്‍ന ചാക്രിയഃ
കര്‍മ്മഫലത്തെ ആശ്രയിക്കാതെ വിഹിതകര്‍മ്മത്തെ ആരു ചെയ്യുന്നുവോ അവന്‍ കര്‍മ്മം തൃജിച്ച സന്യാസിയും സത്യം കണ്ട യോഗിയുമാണ്. അഗ്നിയെ ഉപേക്ഷിച്ചു (അതായത് അഗ്നിഹോത്രാദികള്‍ അനുഷ്ഠിക്കാതിരുന്നു) എന്നുവെച്ച് ഒരാള്‍ സന്യാസിയാകയില്ല. കര്‍മ്മത്തെ ഉപേക്ഷിച്ചു എന്നുവെച്ച് യോഗിയുമാകയില്ല.
ശ്രീ ഭഗവാന്‍ പറഞ്ഞു:
ഒരു കര്‍മ്മയോഗിയും സന്ന്യാസിയും. പുറമേ രണ്ടായിതോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഒന്നാണ്. സന്ന്യാസവും യോഗവും വ്യത്യസ്തമല്ലെന്നറിയുക. അതിനെപ്പറ്റി വിചിന്തനം ചെയ്യുമ്പോള്‍ അത് ഏകവും തുല്യവും ആണന്നു നിനക്കു മനസ്സിലാകും. നാമത്തില്‍ കാണുന്ന വ്യത്യാസം അവഗണിച്ചാല്‍ കര്‍മ്മയോഗം സന്യാസമാണെന്നും ബ്രഹ്മജ്ഞാനത്തിന്റെ കാഴ്ചപ്പാടില്‍കൂടി നോക്കുമ്പോള്‍ രണ്ടും ഒന്നാണെന്നും കാണാന്‍ കഴിയും. ഒരേ ആളിനെ രണ്ടുപേരുകള്‍ ചൊല്ലി വിളിച്ചെന്നു വരാം. രണ്ടു വ്യത്യസ്ത വീഥികള്‍ വഴിയായി ഒരേ സ്ഥലത്തെത്താം. ഒരേ തരത്തിലുള്ള ജലംകൊണ്ടു പല പാനകള്‍ നിറയ്ക്കാം. അതുപോലെ യോഗവും സന്ന്യാസവും തമ്മിലുള്ള വ്യത്യാസം നാമത്തില്‍ മാത്രമാണ്; യഥാര്‍ത്ഥത്തിലുള്ളതല്ല. കര്‍മ്മ ഫലത്തെ ആശ്രയിക്കാതെ കര്‍മ്മങ്ങള്‍ ചെയ്യുന്നുവന്‍ മാത്രമാണ് യോഗിയെന്ന് എല്ലാവരും സമ്മതിക്കും.
ഭൂമി വൃക്ഷലതാദികളെ വളര്‍ത്തുന്നത് സ്വന്തമായി യാതൊരു താത്പര്യവും, ഫലത്തില്‍ എന്തെങ്കിലും ഇച്ഛയും ഇല്ലാതല്ലേ? അതുപോലെ, തന്റെ ജ്ഞാനബലംകൊണ്ടും വര്‍ണ്ണാശ്രമപ്രകാരവും അല്പംപോലും അഹന്തയില്ലാതെയും ഫലേച്ഛകൂടാതെയും, കര്‍ത്തവ്യമായ കര്‍മ്മങ്ങള്‍ ചെയ്യുന്ന ഒരുവന്‍ സന്യാസിയാണ്. അതേ സമയം അദ്ദേഹം ഒരു മഹായോഗിയുമാണ്. കാലാകാലങ്ങളില്‍ ചെയ്യേണ്ടതായ സാധാരണവും യാദൃശ്ചികവുമായ കര്‍മ്മങ്ങള്‍ ബന്ധത്തിലേയ്ക്കു നയിക്കുമെന്നു കരുതി ഉപേക്ഷിച്ചിട്ട്, മറ്റു കര്‍മ്മങ്ങളില്‍ വ്യാപൃതനാകാമെന്നു വിചാരിക്കുന്നവന്‍, തന്റെ തന്റെ ശരീരത്തില്‍ പറ്റിപിടിച്ചിരിക്കുന്ന ചെളി ചെളികൊണ്ടുതന്നെ കഴുകിക്കളയാന്‍ ശ്രമിക്കുന്ന മര്‍ക്കടമുഷ്ടിക്കാരനാണ്, എല്ലാവരും പ്രാപഞ്ചികമായ കര്‍മ്മങ്ങള്‍ ചെയ്യാന്‍ ബാദ്ധ്യസ്തരാണ്. അതുവേണ്ടതുപോലെ നിര്‍വ്വഹിക്കാതെ പരിത്യാഗത്തിന്റെ പുതിയ ബാധ്യതകൂടി ഏറ്റെടുക്കുന്നത് എന്തിനാണ്? അതുകൊണ്ട് യജ്ഞകര്‍മ്മങ്ങള്‍ ഉപേക്ഷിക്കാതെയും വിഹിതകര്‍മ്മങ്ങളെ മനഃപൂര്‍വ്വമായി ത്യജിക്കാതെയും സമചിത്തതയോടെ അനുഷ്ഠിക്കുന്ന കര്‍മ്മം ആനന്ദത്തിലേക്ക് വഴിതെളിക്കുന്നു.
സംന്യാസമെന്നാല്‍ പരിത്യാഗം. യോഗമെന്നാല്‍ ചിത്തസമാധാനം. ഫലേച്ഛയില്ലാതെ വിഹിതകര്‍മങ്ങള്‍ ചെയ്യുന്നവന് ഈ രണ്ട് ഗുണങ്ങളുമുണ്ടാകുന്നു. അല്ലാതെ ഒരു കര്‍മവും ചെയ്യാതിരിക്കുന്നതുകൊണ്ടുമാത്രം ആരും സംന്യാസിയോ യോഗിയോ ആകില്ല. സംസാരദുഃഖത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഗംഗാനദിക്കരയില്‍ ചെന്ന് ഏകാകിയായി ഇരിക്കുന്ന 'അലസവ്രതന്‍' ഗംഗയില്‍ കിടക്കുന്ന കല്‍ത്തുണ്ടിനേക്കാള്‍ ഒട്ടും മേലെയല്ല എന്ന് ചിന്മയാനന്ദസ്വാമികള്‍ ഈ സന്ദര്‍ഭത്തില്‍ ചൂണ്ടിക്കാണിക്കുന്നു.കാര്യം നേരെയാവാന്‍ രണ്ട് നിബന്ധനകളാണ് ഉള്ളത്:
1. കര്‍ത്തവ്യകര്‍മങ്ങളെല്ലാം യഥാവിധി ചെയ്യുക
2. ഒരു കര്‍മത്തിന്റെയും ഫലത്തില്‍ ആസക്തി ഇല്ലാതിരിക്കുക.
ഒരാള്‍തന്നെ ഒരേസമയം സംന്യാസിയും (കര്‍മത്തെ ഉപേക്ഷിച്ചവന്‍) യോഗിയും (കര്‍മം അനുഷ്ഠിക്കുന്നവന്‍) ആയിരിക്കുന്നു എന്നു പറഞ്ഞതിലെ പ്രത്യക്ഷവൈരുദ്ധ്യത്തിന്റെ കുരുക്കഴിക്കുകയാണ് ഇനി.
(തുടരും.......)
No comments:
Post a Comment