ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 5 ശ്ളോകം 3
ജ്ഞേയ സ നിത്യസന്ന്യാസീ...
യോ ന ദ്വേഷ്ടി ന കാംക്ഷതി
നിര്‍ദ്വന്ദ്വോ ഹി മഹാബാഹോ
സുഖം ബന്ധാത് പ്രമുച്യതേ
മഹാബാഹുവായ അര്‍ജുനാ, ഏതൊരുവന്‍ ഒന്നിനെയും ദ്വേഷിക്കുന്നില്ലയോ, ഒന്നും ആഗ്രഹിക്കുന്നുമില്ലയോ അവന്‍ നിത്യസന്ന്യാസിയാണെന്നറിയുക. എവ്വിധമെന്നാല്‍, ദ്വന്ദ്വങ്ങളില്ലാത്തവന്‍ (ഇഷ്ടാനിഷ്ടങ്ങള്‍ എന്നു തുടങ്ങിയ വൈരുദ്ധ്യങ്ങള്‍ക്ക് അടിമപ്പെടാത്ത ആള്‍) കെട്ടുപാടുകളില്‍നിന്ന് സസുഖം മോചിതനാവുന്നു.
അല്ലയോ അര്‍ജ്ജുനാ, നഷ്ടപ്പെട്ട യാതൊന്നിനെപ്പറ്റിയും വ്യാകുലപ്പെടാതിരിക്കുക; ഇപ്രകാരമുള്ളവര്‍ നിത്യസന്യാസിയാണെന്നറിയുക. ഇപ്രകാരമുള്ള മാനസികാവസ്ഥയിലെത്തിയ ഒരുവന്‍ കര്‍മ്മബന്ധത്തില്‍ നിന്ന് വിമുക്തനാണ്. തന്മൂലം അവന്‍ അനവരതം ആനന്ദത്തില്‍ ആറാടുന്നു. ഒന്നുമായി ഒരു ബന്ധവുമില്ലെന്നുള്ള യാഥാര്‍ത്ഥ്യം അവന് ഉത്തമബോധ്യമുള്ളതുകൊണ്ട് വീടോ കുടുംബമോ സ്വത്തുക്കളോ ഉപേക്ഷിക്കേണ്ട ആവശ്യമൊന്നും അവനില്ല. അഗ്നി കെട്ടടങ്ങിയശേഷം അവശേഷിക്കുന്ന ചാരം തുണിയില്‍ പൊതിഞ്ഞുകെട്ടാവുന്നതുപോലെ ആഗ്രഹങ്ങള്‍ നിശേഷം ഇല്ലാതായ ഒരുവന്‍ ഒരിക്കലും കര്‍മ്മത്താല്‍ ബന്ധിക്കപ്പെടുന്നില്ല. അസമാധാനമോ അഭിലാഷമോ ഇല്ലാത്ത അവന്റെ മനസ്സ് പരിത്യാഗത്തിന്റെ പരിശുദ്ധിയെ പുണരുന്നു. ഇക്കാരണത്താല്‍ കര്‍മ്മ പരിത്യാഗവും കര്‍മ്മയോഗവും കൈകോര്‍ത്തുപിടിച്ച് ഒരേ വഴിയില്‍ കൂടിയാണ് മുന്നോട്ടു നീങ്ങുന്നതെന്നറിയുക.
മുന്‍പദ്യത്തിലെ ആശയം കൂടുതല്‍ വിശദമാക്കുന്നു: ഏറ്റവും ഉത്കൃഷ്ടമായ സന്ന്യാസം എവ്വിധമാണ്? രാഗദ്വേഷങ്ങള്‍ തീര്‍ത്തും ഇല്ലായ്മയാണത്. (അല്ലാതെ സമൂഹത്തില്‍ സന്ന്യാസിയായി അറിയപ്പെടലോ വേഷഭൂഷകളോ ചിട്ടവട്ടങ്ങളോ ഒരു ജോലിയും ചെയ്യാതെ ഏതെങ്കിലും ആശ്രമത്തില്‍ ചമ്രംപടിഞ്ഞ് ഇരിക്കലോ അല്ല. 'ഉദരനിമിത്തം ബഹുകൃതവേഷം' എന്നിടംവരെ സന്ന്യാസത്തിന് അപചയം വരാം!) പ്രവൃത്തികള്‍ ചെയ്യുന്നുവോ ഇല്ലയോ എന്നതല്ല, ചെയ്യുമ്പോഴും ചെയ്യാതിരിക്കുമ്പോഴുമുള്ള മനോഭാവമാണ് പ്രധാനം. എന്തുകൊണ്ടെന്നാല്‍, ദ്വന്ദ്വങ്ങളെ മറികടന്നവനു മാത്രമേ ബന്ധനങ്ങളില്‍നിന്ന് മോചനം സുഖകരമായിരിക്കൂ. എന്നാലോ, നിഷ്‌കാമനായി കര്‍മനിരതനായാല്‍ ദ്വന്ദ്വങ്ങളെ മറികടക്കാനുള്ള പരിശീലനം ലഭിച്ചുകൊണ്ടേയിരിക്കുമെന്നു മാത്രമല്ല ജന്മസിദ്ധങ്ങളായ യജ്ഞങ്ങള്‍ക്ക് വിഘ്‌നം വരികയുമില്ല. ധൈര്യസമേതം ഒഴുക്കിലേക്കിറങ്ങിയാല്‍ പലതുണ്ട് കാര്യം: ഒഴുക്കിനെതിരെ നീന്താന്‍ പഠിയും, മറുകരയിലെ നിശ്ചിതലക്ഷ്യത്തിലെത്താം, കുളിച്ചു ശുദ്ധമായി വെള്ളത്തില്‍നിന്നു കയറുകയുമാവാം!
(തുടരും.......)
ജ്ഞേയ സ നിത്യസന്ന്യാസീ...
യോ ന ദ്വേഷ്ടി ന കാംക്ഷതി
നിര്‍ദ്വന്ദ്വോ ഹി മഹാബാഹോ
സുഖം ബന്ധാത് പ്രമുച്യതേ
മഹാബാഹുവായ അര്‍ജുനാ, ഏതൊരുവന്‍ ഒന്നിനെയും ദ്വേഷിക്കുന്നില്ലയോ, ഒന്നും ആഗ്രഹിക്കുന്നുമില്ലയോ അവന്‍ നിത്യസന്ന്യാസിയാണെന്നറിയുക. എവ്വിധമെന്നാല്‍, ദ്വന്ദ്വങ്ങളില്ലാത്തവന്‍ (ഇഷ്ടാനിഷ്ടങ്ങള്‍ എന്നു തുടങ്ങിയ വൈരുദ്ധ്യങ്ങള്‍ക്ക് അടിമപ്പെടാത്ത ആള്‍) കെട്ടുപാടുകളില്‍നിന്ന് സസുഖം മോചിതനാവുന്നു.
അല്ലയോ അര്‍ജ്ജുനാ, നഷ്ടപ്പെട്ട യാതൊന്നിനെപ്പറ്റിയും വ്യാകുലപ്പെടാതിരിക്കുക; ഇപ്രകാരമുള്ളവര്‍ നിത്യസന്യാസിയാണെന്നറിയുക. ഇപ്രകാരമുള്ള മാനസികാവസ്ഥയിലെത്തിയ ഒരുവന്‍ കര്‍മ്മബന്ധത്തില്‍ നിന്ന് വിമുക്തനാണ്. തന്മൂലം അവന്‍ അനവരതം ആനന്ദത്തില്‍ ആറാടുന്നു. ഒന്നുമായി ഒരു ബന്ധവുമില്ലെന്നുള്ള യാഥാര്‍ത്ഥ്യം അവന് ഉത്തമബോധ്യമുള്ളതുകൊണ്ട് വീടോ കുടുംബമോ സ്വത്തുക്കളോ ഉപേക്ഷിക്കേണ്ട ആവശ്യമൊന്നും അവനില്ല. അഗ്നി കെട്ടടങ്ങിയശേഷം അവശേഷിക്കുന്ന ചാരം തുണിയില്‍ പൊതിഞ്ഞുകെട്ടാവുന്നതുപോലെ ആഗ്രഹങ്ങള്‍ നിശേഷം ഇല്ലാതായ ഒരുവന്‍ ഒരിക്കലും കര്‍മ്മത്താല്‍ ബന്ധിക്കപ്പെടുന്നില്ല. അസമാധാനമോ അഭിലാഷമോ ഇല്ലാത്ത അവന്റെ മനസ്സ് പരിത്യാഗത്തിന്റെ പരിശുദ്ധിയെ പുണരുന്നു. ഇക്കാരണത്താല്‍ കര്‍മ്മ പരിത്യാഗവും കര്‍മ്മയോഗവും കൈകോര്‍ത്തുപിടിച്ച് ഒരേ വഴിയില്‍ കൂടിയാണ് മുന്നോട്ടു നീങ്ങുന്നതെന്നറിയുക.
മുന്‍പദ്യത്തിലെ ആശയം കൂടുതല്‍ വിശദമാക്കുന്നു: ഏറ്റവും ഉത്കൃഷ്ടമായ സന്ന്യാസം എവ്വിധമാണ്? രാഗദ്വേഷങ്ങള്‍ തീര്‍ത്തും ഇല്ലായ്മയാണത്. (അല്ലാതെ സമൂഹത്തില്‍ സന്ന്യാസിയായി അറിയപ്പെടലോ വേഷഭൂഷകളോ ചിട്ടവട്ടങ്ങളോ ഒരു ജോലിയും ചെയ്യാതെ ഏതെങ്കിലും ആശ്രമത്തില്‍ ചമ്രംപടിഞ്ഞ് ഇരിക്കലോ അല്ല. 'ഉദരനിമിത്തം ബഹുകൃതവേഷം' എന്നിടംവരെ സന്ന്യാസത്തിന് അപചയം വരാം!) പ്രവൃത്തികള്‍ ചെയ്യുന്നുവോ ഇല്ലയോ എന്നതല്ല, ചെയ്യുമ്പോഴും ചെയ്യാതിരിക്കുമ്പോഴുമുള്ള മനോഭാവമാണ് പ്രധാനം. എന്തുകൊണ്ടെന്നാല്‍, ദ്വന്ദ്വങ്ങളെ മറികടന്നവനു മാത്രമേ ബന്ധനങ്ങളില്‍നിന്ന് മോചനം സുഖകരമായിരിക്കൂ. എന്നാലോ, നിഷ്‌കാമനായി കര്‍മനിരതനായാല്‍ ദ്വന്ദ്വങ്ങളെ മറികടക്കാനുള്ള പരിശീലനം ലഭിച്ചുകൊണ്ടേയിരിക്കുമെന്നു മാത്രമല്ല ജന്മസിദ്ധങ്ങളായ യജ്ഞങ്ങള്‍ക്ക് വിഘ്‌നം വരികയുമില്ല. ധൈര്യസമേതം ഒഴുക്കിലേക്കിറങ്ങിയാല്‍ പലതുണ്ട് കാര്യം: ഒഴുക്കിനെതിരെ നീന്താന്‍ പഠിയും, മറുകരയിലെ നിശ്ചിതലക്ഷ്യത്തിലെത്താം, കുളിച്ചു ശുദ്ധമായി വെള്ളത്തില്‍നിന്നു കയറുകയുമാവാം!
(തുടരും.......)
No comments:
Post a Comment