Thursday, 31 July 2014

ഛാന്ദോഗ്യോപനിഷത്ത്‌ (15)

ഛാന്ദോഗ്യോപനിഷത്ത്‌ (15)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
പതിനഞ്ചാം ദിവസം
മന്ത്രം - മൂന്ന്‌
`യേനാശ്രുതം ശ്രുതം ഭവത്യമതം മതമവിജ്ഞാതം 
വിജ്ഞാതമിതി. കഥം നു ഭഗവഃ സ ആദേശോ ഭവതീതി`.
യേന=ഏതൊന്നുപദേശിക്കപ്പെട്ടാല്‍; അശ്രുതം ശ്രുതം ഭവതി=കേള്‍ക്കാത്തതൊക്കെ കേട്ടതായി ഭവിക്കുമോ; അമതംമതം=വിചാരം ചെയ്യാത്തതൊക്കെ വിചാരം ചെയ്‌തതായി ഭവിക്കുമോ; അവിജ്ഞാതം വിജ്ഞാതം=അറിഞ്ഞനുഭവിക്കാത്തതൊക്കെ അറിഞ്ഞനുഭവിച്ചതായി ഭവിക്കുമോ; ഇതി=അതാണാ ഉപദേശം എന്നു പിതാവറിയിച്ചു; ഭഗവഃ=ഭഗവന്‍; സഃ ആദേശഃ കഥം ഭവതി=ആ ഉപദേശം എപ്രകാരമുള്ളതാണ്‌ എന്നു മകന്‍ ആരാഞ്ഞു.
`യേന` യാതൊന്നിനാല്‍, യാതൊന്ന്‌ ഉപദേശിക്കപ്പെട്ടാല്‍ `അശ്രുതം ശ്രുതം ഭവതി` കേള്‍ക്കപ്പെടാത്തത്‌ കേട്ടതായി തീരുമോ, `യേന അമതം മതം` യാതൊന്നിനാല്‍ വിചാരം ചെയ്യാത്തത്‌, വിചാരം ചെയ്യപ്പെട്ടതായി ഭവിക്കുമോ `യേന` യാതൊന്നിനാല്‍ `അവിജ്ഞാതം വിജ്ഞാതം` അറിഞ്ഞനുഭവിക്കാത്തത്‌ അനുഭവിച്ചതായി തീരുമോ `ഇതി` അതാണ്‌ കുട്ടീ ആ ഉപദേശം എന്ന്‌ അച്ഛന്‍ പറഞ്ഞു. `ഭഗവഃ` ഭഗവന്‍ `സഃ ആദേശം കഥം ഭവതി ഇതി` ഇതെനിക്ക്‌ മനസ്സിലായില്ലല്ലോ? അതെങ്ങെനെയിരിക്കും അച്ഛാ? അച്ഛന്‍ പറഞ്ഞു. കുട്ടീ, ഇതിങ്ങനെയാണ്‌. എങ്ങനെ? യാതൊന്നിന്റെ 
ശ്രവണമാത്രത്താല്‍ കേള്‍ക്കാത്തത്‌ കേള്‍ക്കപ്പെട്ടതായി ഭവിക്കുമോ, വിചാരം ചെയ്യാത്തത്‌ വിചാരം ചെയ്‌തതായി ഭവിക്കുമോ, അതിനെ നീ അറിഞ്ഞില്ലേ? അതാണത്‌. അപ്പോള്‍ അവന്‍ ചോദിച്ചു. അതെങ്ങനെയാണ്‌ ഇരിക്കുക? എന്നുപറഞ്ഞാല്‍ കേട്ടതൊക്കെ എനിക്ക്‌ പറയാന്‍ പറ്റും. എന്തൊക്കെ ഞാനറിഞ്ഞിട്ടുണ്ടോ അതൊക്കെ ഞാന്‍ പറഞ്ഞുതരാം. ഇതൊന്നും എനിക്കറിയില്ലാ. അച്ഛന്‍ ചോദിച്ചതെന്താണെന്ന്‌ അവന്‌ അറിയില്ല. അപ്പോള്‍ അവനോട്‌ അച്ഛന്‍ ഒരുദാഹരണം പറയുന്നു.
(തുടരും....)

No comments:

Post a Comment