Friday, 11 July 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 21

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 21

നിരാശീര്‍യത ചിത്താത്മാ...
ത്യക്ത സര്‍വ്വ പരിഗ്രഹഃ
ശാരീരം കേവലം കര്‍മ്മ
കുര്‍വ്വന്‍ നാപ്നോതി കില്‍ബിഷം.



ആശയില്ലാത്തവനായി, ദേഹത്തേയും മനസ്സിനേയും നിയന്ത്രിച്ച് ആഗ്രഹങ്ങള്‍ അഖിലവും കൈവെടിഞ്ഞ്, കേവലം ശരീരത്തെ നിലനിര്‍ത്തുന്നതിനു വേണ്ടിയുള്ള കര്‍മ്മങ്ങളെ മാത്രം ചെയ്യുന്നവന്‍ പാപത്തെ (ബന്ധത്തെ) പ്രാപിക്കുന്നില്ല.

ഒന്നിലും ആര്‍ത്തിയില്ലാതെ, ആത്മസംയമനത്തോടെ, പരന്മാരില്‍നിന്ന് പിടിച്ചുവെക്കാവുന്ന സുഖഭോഗവസ്തുക്കളെയെല്ലാം ഒഴിവാക്കി, ശാരീരികതലത്തില്‍ മാത്രം കര്‍മത്തിലേര്‍പ്പെടുന്ന ആളെ ഒരു (കര്‍മ്മ) ദോഷവും ബാധിക്കില്ല.

ലോകത്തെ ഉപേക്ഷിച്ച് എന്ന് ഇതിന് അര്‍ഥമില്ല. ലോകം എങ്ങനെ ഇരുന്നാലും തനിക്ക് തന്റെ മോക്ഷം മതി എന്നത് തീര്‍ച്ചയായും ദുര്‍വിചാരമാണ്. ജന്മനാ സഹയജ്ഞക്കാരാണല്ലോ ലോകത്തെ പ്രജകളെല്ലാം. ഓരോരുത്തര്‍ക്കും ഒരുപാട് കടം വീട്ടാനുണ്ട്. ജ്ഞാനേന്ദ്രിയങ്ങളും കര്‍മേന്ദ്രിയങ്ങളും അടച്ചുപൂട്ടി വെക്കുന്നത് ശ്രേഷ്ഠങ്ങളായ അവയോട് ചെയ്യുന്ന അനീതിയാണ്. പ്രവര്‍ത്തിച്ചുകൊണ്ടേ ഇരിക്കുക, അതൊട്ടും തനിക്കുവേണ്ടി അല്ലാതിരിക്കുക-അതുതന്നെമോക്ഷസുഖം.
(തുടരും.....)

No comments:

Post a Comment