Saturday, 19 July 2014

ഛാന്ദോഗ്യോപനിഷത്ത്‌ (2)

ഛാന്ദോഗ്യോപനിഷത്ത്‌ (2)
ആറാം അദ്ധ്യായം
തത്വമസി മഹാകാവ്യവിചാരം
രണ്ടാം ദിവസം
'ഓം ആപ്യായന്തു മമാംഗാനി വാക്‌പ്രാണശ്ചക്ഷുഃ
ശ്രോത്രമഥോ ബലമിന്ദ്രിയാണി ച സര്‍വാണി.
സര്‍വം ബ്രഹ്മൗപനിഷദം മാഹം 
ബ്രഹ്മ നിരാകുര്യാം മാമാ ബ്രഹ്മ 
നിരാകരോദനിരാകരണമസ്‌ത്വനിരാകരണം മേ�സ്‌തു.
തദാത്മനി നിരതേ യ ഉപനിഷത്സു ധര്‍മാസ്‌തേമയി 
സന്തു തേമയി സന്തു.
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ' 
വേദം മൂന്നു പ്രകാരത്തില്‍, മൂന്നു സ്വരൂപത്തോടുകൂടിയതാണ്‌. ഗദ്യ പദ്യ ഗാനത്തോടുകൂടിയുള്ളതാണ്‌. എല്ലാ വേദത്തിലും ഗദ്യവും പദ്യവും ഗാനവുമുണ്ട്‌. ഛാന്ദോഗ്യം മുഴുവന്‍ ഗദ്യമാണ്‌. 
ഓം എന്നത്‌ പ്രണവം. ബ്രഹ്മപ്രതീകമായിട്ടുള്ള ശബ്‌ദമാണത്‌. മാണ്‌ഡൂക്യം പ്രണവത്തിന്റെ വിവിധ തലങ്ങളെക്കുറിച്ചാണ്‌ പറയുന്നത്‌. പ്രണവമാണ്‌ എല്ലാ മന്ത്രങ്ങള്‍ക്കും പ്രാണനെ നല്‍കുന്നത്‌. പ്രണവമില്ലാത്ത മന്ത്രം പ്രാണനില്ലാത്തതാണ്‌. 
ഏതെങ്കിലും മന്ത്രം പ്രണവമില്ലാതെ നിലനില്‍ക്കുന്നില്ല. ``നമഃ
ശിവായ'' എന്ന മന്ത്രത്തിന്റെ കൂടെ ഓം ചേര്‍ത്ത്‌ 'ഓം നമഃശിവായ ഓം നമഃശിവായ എന്നാണ്‌ ചൊല്ലുന്നത്‌. അതുപോലെ ഓം നമോ ഭഗവതേ വാസുദേവായ, ഓം നമോ ഭഗവതേ വാസുദേവായ. ഓം ശ്രീരാം ജയരാം ജയ ജയ രാം ഓം ശ്രീരാമ ജയരാമ ജയ ജയ രാം ഓം' . ആ മന്ത്രങ്ങള്‍ക്ക്‌ പ്രാണന്‍ കിട്ടുന്നത്‌ പ്രണവത്തോടുചേരുമ്പോഴാണ്‌. അതുകൊണ്ട്‌ പ്രണവത്തോടുചേര്‍ത്തിട്ടാണ്‌ എല്ലാ മന്ത്രങ്ങളും ആചാര്യന്മാര്‍ രചിച്ചിട്ടുള്ളത്‌. എല്ലാറ്റിന്റെയും ആരംഭത്തില്‍ പ്രണവമാണ്‌. ഉപനിഷത്തുക്കള്‍ ഉദ്‌ഘോഷിക്കുന്നതും അതുതന്നെയാണ്‌. 'ഓം ക്രതോസ്‌മരഃ കൃതംസ്‌മരഃ ക്രതോസ്‌മര കൃതംസ്‌മര' പ്രണവത്തെ സ്‌മരിക്കൂ. പ്രണവത്തെ സ്‌മരിച്ച്‌ കര്‍മ്മത്തെ 
സ്‌മരിക്കൂ. പ്രണവത്തെ സ്‌മരിച്ചുകൊണ്ട്‌ ചെയ്‌തതിനെയൊക്കെ ശുദ്ധീകരിക്കൂ എന്ന്‌ ഉപനിഷത്തു പറയുന്നു. 
'ഓം ആപ്യായന്തു പുഷ്‌ടിപ്പെടട്ടെ. ശക്തങ്ങളായി ഭവിക്കട്ടെ. മമ അംഗാനി' എന്റെ അംഗങ്ങളെല്ലാം പുഷ്‌ടിപ്പെടട്ടെ. ബലവത്തായി ത്തീരട്ടെ. 'വാക്‌ ഇന്ദ്രിയം' വാക്ക്‌ പുഷ്‌ടിപ്പെടട്ടെ. പുഷ്‌ടിയുള്ളതാകട്ടെ വാക്ക്‌. വാക്കാണ്‌ വിശ്വം. വാക്കും മനസ്സും ചേരുന്നതാണ്‌ ലോകം.
(തുടരും...)

No comments:

Post a Comment