ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 31
യജ്ഞശിഷ്ടാമൃതഭുജോ...
യാന്തി ബ്രഹ്മ സനാതനം
നായം ലോകോഽസ്ത്യയജ്ഞസ്യ
കുതോഽന്യഃ കുരുസത്തമ
മുന്‍പറയപ്പെട്ട പ്രകാരമുള്ള യജ്ഞങ്ങളെ ചെയ്തതിന്റെ ശേഷം അമൃതതുല്യമായ വിഹിതാന്നത്തെ ഭുജിക്കുന്നവന്‍ നിത്യമായ ബ്രഹ്മത്തെ പ്രാപിക്കുന്നു. യജ്ഞംചെയ്യാത്തവന് ഈ അല്പസുഖത്തോടുകൂടിയ ലോകം തന്നെ ഇല്ല. അപ്പോള്‍പിന്നെ ബഹുസുഖത്തോടുകൂടിയ സ്വര്‍ഗ്ഗാദി അന്യലോകങ്ങള്‍ എവിടെ, എങ്ങനെ സിദ്ധിക്കും.
യജ്ഞം കഴിഞ്ഞ് ശേഷിക്കുന്ന അമൃതം എന്താണ്?
ഈ യജ്ഞങ്ങള്‍ കഴിഞ്ഞ് അവശേഷിക്കുന്നത് കേവലം അന്നമാണെന്ന് കരുതരുത്. അത് അകളങ്കവും അനശ്വരവും പരമവുമായ ജ്ഞാനമാണ്. പരബ്രഹ്മത്തെ തേടുന്ന ഒരു സത്യാന്വേഷി ഈ ജ്ഞാനത്തെ ‘ഞാന്‍ ബ്രഹ്മമാകുന്നു’ എന്നുള്ള മന്ത്രോച്ചാരണത്തോടുകൂടി ഉപാസിക്കുന്നു.
ആത്മീയമായ യജ്ഞങ്ങള്‍ നടത്തി ഇച്ഛാപൂര്‍ത്തിവരുത്തുന്നവര്‍ അതിന്റെ ശേഷിപ്പായി ലഭിക്കുന്ന ജ്ഞാനമായ അമൃത് അത്യന്തം സംതൃപ്തിയോടെ ഭുജിക്കുകയും അമരത്വംനേടി അനായാസമായി പരബ്രഹ്മത്തില്‍ ലയിക്കുകയും ചെയ്യുന്നു. യോഗത്തിന്റെ വഴികള്‍ അനുഷ്ഠിക്കാതെയും ആത്മീയമായി തീവ്രമായ ഉത്കര്‍ഷേച്ഛ ആഗ്രഹിക്കാതെയും ചിത്തസംയമനത്തിനുവേണ്ടി പോരാടാതെയും ഇരിക്കുന്ന ഒരുവന് യഥാര്‍ത്ഥ പരിത്യാഗത്തിന്റെ ആനന്ദാശ്ലേഷം ലഭിക്കുന്നതല്ല. യജ്ഞരൂപത്തിലല്ലാതെ സ്വാര്‍ത്ഥമോഹിതനായി കര്‍മ്മം ചെയ്യുന്നവന് ശാന്തിയോ സുഖമോ അനുഭവിക്കാന്‍ ഇടയാകുന്നില്ല. അവന് ഈ ലോകംതന്നെ നഷ്ടപ്പെടുന്നു.
അപ്പോള്‍ പിന്നെ പരലോകത്തിന്റെ കാര്യം പറയാനുണ്ടോ?
'യജ്ഞശേഷ'മാണ് ഭക്ഷിക്കേണ്ടത് എന്ന പ്രസ്താവത്തില്‍ മനോഹരമായ നര്‍മമുണ്ട്. വിഭവങ്ങള്‍ അഗ്‌നനിയില്‍ എരിയിക്കുന്ന മന്ത്രമുഖരിതങ്ങളായ മഹായജ്ഞങ്ങളാകണം അന്ന് നിലവിലിരുന്നത്. അവയുടെ ഭാഗമായി പാത്രത്തില്‍ ശേഷിക്കുന്ന ഹോമദ്രവ്യമാണ് യജ്ഞശിഷ്ടം എന്ന് അറിയപ്പെട്ടത്. അമൃതതുല്യമായ അത് കഴിച്ചാല്‍ മോക്ഷമായി എന്ന മിഥ്യാധാരണയാണ് നര്‍മവിഷയം.
ആത്മശുദ്ധിക്കും ആത്യന്തികമായ അറിവിനും വേണ്ടി പ്രയത്‌നനിച്ചതിന്റെ ശിഷ്ടം എന്ന അമൃതം ഭുജിക്കുന്നവനാണ് സനാതനമായ സത്യത്തെ പ്രാപിക്കുന്നതെന്ന് തിരുത്തുന്നു. ഇവിടെ ഇപ്പോള്‍ വിസ്തരിച്ചുപറഞ്ഞ തരം യജ്ഞത്തെ അറിഞ്ഞവര്‍ എല്ലാ ജീവിതാനുഭവങ്ങളിലും രുചിക്കുന്ന നാശരഹിതമായ ആത്മാനന്ദംതന്നെ യജ്ഞശിഷ്ടമായ അമൃതം; അല്ലാതെ പാത്രത്തില്‍ ശേഷിക്കുന്ന ഹോമദ്രവ്യമല്ല.
ശ്ലോകത്തിന്റെ രണ്ടാം പാദത്തില്‍ ഈ നര്‍മം കുറച്ചുകൂടി നീളുന്നു. പരലോകസുഖത്തിനാണ് സാമ്പ്രദായികമഹായജ്ഞങ്ങള്‍ നടത്തപ്പെടുന്നത്. എന്നാല്‍, (ആ സര്‍ക്കസ്സൊക്കെ ഉപേക്ഷിച്ച്) ഇവിടെപ്പറഞ്ഞ യജ്ഞമാര്‍ഗം സ്വീകരിക്കാത്തവന് (ശാന്തിയെന്തെന്നറിയാതെ ജന്മമൊടുങ്ങുന്ന വിഷയാസക്തന്) ഈ ലോകംതന്നെ ഇല്ല, പിന്നെയല്ലേ പരം!
അപ്പോള്‍, പരലോകം എന്നൊന്ന് ഉണ്ടെന്നാണോ ഗീത പറയുന്നത്? അല്ല.
മുമ്പുണ്ടായിരുന്ന അവസ്ഥ ഇഹമായിരുന്നപ്പോള്‍ ഇപ്പോഴുള്ള അവസ്ഥ പരമായിരുന്നു. വര്‍ത്തമാനത്തെ പിന്തുടരുന്ന ഭാവി എന്നേ ഈ 'പര'ത്തിന് അര്‍ഥമുള്ളൂ. ആകട്ടെ, പുതുതായി അവതരിപ്പിച്ച യജ്ഞസങ്കല്പം സാധുവാണെന്നതിന് എന്താണ് തെളിവ്? വെറുതെ പറയുന്നതല്ലെന്ന് എങ്ങനെ ഉറപ്പിക്കാം? നോക്കാം –
(തുടരും.....)
യജ്ഞശിഷ്ടാമൃതഭുജോ...
യാന്തി ബ്രഹ്മ സനാതനം
നായം ലോകോഽസ്ത്യയജ്ഞസ്യ
കുതോഽന്യഃ കുരുസത്തമ
മുന്‍പറയപ്പെട്ട പ്രകാരമുള്ള യജ്ഞങ്ങളെ ചെയ്തതിന്റെ ശേഷം അമൃതതുല്യമായ വിഹിതാന്നത്തെ ഭുജിക്കുന്നവന്‍ നിത്യമായ ബ്രഹ്മത്തെ പ്രാപിക്കുന്നു. യജ്ഞംചെയ്യാത്തവന് ഈ അല്പസുഖത്തോടുകൂടിയ ലോകം തന്നെ ഇല്ല. അപ്പോള്‍പിന്നെ ബഹുസുഖത്തോടുകൂടിയ സ്വര്‍ഗ്ഗാദി അന്യലോകങ്ങള്‍ എവിടെ, എങ്ങനെ സിദ്ധിക്കും.
യജ്ഞം കഴിഞ്ഞ് ശേഷിക്കുന്ന അമൃതം എന്താണ്?
ഈ യജ്ഞങ്ങള്‍ കഴിഞ്ഞ് അവശേഷിക്കുന്നത് കേവലം അന്നമാണെന്ന് കരുതരുത്. അത് അകളങ്കവും അനശ്വരവും പരമവുമായ ജ്ഞാനമാണ്. പരബ്രഹ്മത്തെ തേടുന്ന ഒരു സത്യാന്വേഷി ഈ ജ്ഞാനത്തെ ‘ഞാന്‍ ബ്രഹ്മമാകുന്നു’ എന്നുള്ള മന്ത്രോച്ചാരണത്തോടുകൂടി ഉപാസിക്കുന്നു.
ആത്മീയമായ യജ്ഞങ്ങള്‍ നടത്തി ഇച്ഛാപൂര്‍ത്തിവരുത്തുന്നവര്‍ അതിന്റെ ശേഷിപ്പായി ലഭിക്കുന്ന ജ്ഞാനമായ അമൃത് അത്യന്തം സംതൃപ്തിയോടെ ഭുജിക്കുകയും അമരത്വംനേടി അനായാസമായി പരബ്രഹ്മത്തില്‍ ലയിക്കുകയും ചെയ്യുന്നു. യോഗത്തിന്റെ വഴികള്‍ അനുഷ്ഠിക്കാതെയും ആത്മീയമായി തീവ്രമായ ഉത്കര്‍ഷേച്ഛ ആഗ്രഹിക്കാതെയും ചിത്തസംയമനത്തിനുവേണ്ടി പോരാടാതെയും ഇരിക്കുന്ന ഒരുവന് യഥാര്‍ത്ഥ പരിത്യാഗത്തിന്റെ ആനന്ദാശ്ലേഷം ലഭിക്കുന്നതല്ല. യജ്ഞരൂപത്തിലല്ലാതെ സ്വാര്‍ത്ഥമോഹിതനായി കര്‍മ്മം ചെയ്യുന്നവന് ശാന്തിയോ സുഖമോ അനുഭവിക്കാന്‍ ഇടയാകുന്നില്ല. അവന് ഈ ലോകംതന്നെ നഷ്ടപ്പെടുന്നു.
അപ്പോള്‍ പിന്നെ പരലോകത്തിന്റെ കാര്യം പറയാനുണ്ടോ?
'യജ്ഞശേഷ'മാണ് ഭക്ഷിക്കേണ്ടത് എന്ന പ്രസ്താവത്തില്‍ മനോഹരമായ നര്‍മമുണ്ട്. വിഭവങ്ങള്‍ അഗ്‌നനിയില്‍ എരിയിക്കുന്ന മന്ത്രമുഖരിതങ്ങളായ മഹായജ്ഞങ്ങളാകണം അന്ന് നിലവിലിരുന്നത്. അവയുടെ ഭാഗമായി പാത്രത്തില്‍ ശേഷിക്കുന്ന ഹോമദ്രവ്യമാണ് യജ്ഞശിഷ്ടം എന്ന് അറിയപ്പെട്ടത്. അമൃതതുല്യമായ അത് കഴിച്ചാല്‍ മോക്ഷമായി എന്ന മിഥ്യാധാരണയാണ് നര്‍മവിഷയം.
ആത്മശുദ്ധിക്കും ആത്യന്തികമായ അറിവിനും വേണ്ടി പ്രയത്‌നനിച്ചതിന്റെ ശിഷ്ടം എന്ന അമൃതം ഭുജിക്കുന്നവനാണ് സനാതനമായ സത്യത്തെ പ്രാപിക്കുന്നതെന്ന് തിരുത്തുന്നു. ഇവിടെ ഇപ്പോള്‍ വിസ്തരിച്ചുപറഞ്ഞ തരം യജ്ഞത്തെ അറിഞ്ഞവര്‍ എല്ലാ ജീവിതാനുഭവങ്ങളിലും രുചിക്കുന്ന നാശരഹിതമായ ആത്മാനന്ദംതന്നെ യജ്ഞശിഷ്ടമായ അമൃതം; അല്ലാതെ പാത്രത്തില്‍ ശേഷിക്കുന്ന ഹോമദ്രവ്യമല്ല.
ശ്ലോകത്തിന്റെ രണ്ടാം പാദത്തില്‍ ഈ നര്‍മം കുറച്ചുകൂടി നീളുന്നു. പരലോകസുഖത്തിനാണ് സാമ്പ്രദായികമഹായജ്ഞങ്ങള്‍ നടത്തപ്പെടുന്നത്. എന്നാല്‍, (ആ സര്‍ക്കസ്സൊക്കെ ഉപേക്ഷിച്ച്) ഇവിടെപ്പറഞ്ഞ യജ്ഞമാര്‍ഗം സ്വീകരിക്കാത്തവന് (ശാന്തിയെന്തെന്നറിയാതെ ജന്മമൊടുങ്ങുന്ന വിഷയാസക്തന്) ഈ ലോകംതന്നെ ഇല്ല, പിന്നെയല്ലേ പരം!
അപ്പോള്‍, പരലോകം എന്നൊന്ന് ഉണ്ടെന്നാണോ ഗീത പറയുന്നത്? അല്ല.
മുമ്പുണ്ടായിരുന്ന അവസ്ഥ ഇഹമായിരുന്നപ്പോള്‍ ഇപ്പോഴുള്ള അവസ്ഥ പരമായിരുന്നു. വര്‍ത്തമാനത്തെ പിന്തുടരുന്ന ഭാവി എന്നേ ഈ 'പര'ത്തിന് അര്‍ഥമുള്ളൂ. ആകട്ടെ, പുതുതായി അവതരിപ്പിച്ച യജ്ഞസങ്കല്പം സാധുവാണെന്നതിന് എന്താണ് തെളിവ്? വെറുതെ പറയുന്നതല്ലെന്ന് എങ്ങനെ ഉറപ്പിക്കാം? നോക്കാം –
(തുടരും.....)
No comments:
Post a Comment