Thursday, 24 July 2014

ഛാന്ദോഗ്യോപനിഷത്ത്‌ (08)

ഛാന്ദോഗ്യോപനിഷത്ത്‌ (08)

ആറാം അദ്ധ്യായം

തത്ത്വമസി മഹാകാവ്യവിചാരം
എട്ടാം ദിവസം
 
സീത രാമനില്‍നിന്ന്‌ അകലുമ്പോഴാണ്‌ ദുഃഖമുണ്ടാകുന്നത്‌. സീത രാമനോടുകൂടി ഇരിക്കുമ്പോഴോ? പ്രശ്‌നമൊന്നുമില്ല. ഇങ്ങനെ അകലാതിരിക്കട്ടെ. അകലാന്‍ കാരണമായിട്ടിരിക്കുന്നത്‌ സ്വര്‍ണമാനാണ്‌. അത്‌ സത്യമാണെന്ന്‌ തോന്നാതിരിക്കട്ടെ. 
അതുകൊണ്ട്‌ ഉപനിഷത്തില്‍ വിദ്യാര്‍ത്ഥി പറഞ്ഞു ``ഹിരണ്മ യേന പാത്രേണ സത്യാസ്യാപിഹിതം മുഖം തത്ത്വം പൂഷന്നപാവൃണു സത്യധര്‍മായ ദൃഷ്‌ടയേ'' സത്യധര്‍മ്മനായിട്ടുള്ളഎന്റെ ദൃഷ്‌ടിക്കായിക്കൊണ്ട്‌ 'ഹിരണ്‍മയേന പാത്രേണ മുഖം അപാവൃണു' ആ മൂടുപടത്തെ എടുത്തുമാറ്റിയാല്‍ സത്യത്തെ കാണാം. 
'അനിരാകരണമസ്‌തു മേ അനിരാകരണം അസ്‌തു' ഇതില്‍ നിന്നുള്ളൊരു വേര്‍പാട്‌ ഞങ്ങള്‍ക്ക്‌ രണ്ടുകൂട്ടര്‍ക്കും ഉണ്ടാകാതിരിക്കട്ടെ. 'തത്‌ ആത്മനി നിരതേ മയി' ആ ബ്രഹ്മത്തെ അറിയാന്‍ ആ സത്യതല്‌പരനായിട്ടുള്ള, അതില്‍ രമിക്കുന്ന, അതില്‍ ആ താല്‌പര്യത്തോടുകൂടിയിട്ടുള്ള എന്നില്‍, സത്യാനുഭവത്തിനായി കൊതിക്കുന്ന, ആ സാക്ഷാത്‌കാരത്തിനായി വെമ്പുന്ന എന്നില്‍ 'ഉപനിഷത്സു യേ ധര്‍മ്മാഃ തേ മയി സന്തു' യാതൊരു ധര്‍മ്മങ്ങളാണോ ഉപനിഷത്തില്‍ പറഞ്ഞിട്ടുള്ളത്‌, എന്തെന്ത്‌ ധര്‍മ്മങ്ങളെക്കുറിച്ച്‌ ഉപനിഷത്ത്‌ പറഞ്ഞിട്ടുണ്ടോ അതൊക്കെ 'തേ മയി' അത്‌ എന്നില്‍
'സന്തു' ഭവിക്കട്ടെ. വീണ്ടും പറയുന്നു 'തേ മയി സന്തു' അതെന്നില്‍ ഭവിക്കട്ടെ. 
ഈ ഉപനിഷത്തില്‍ പറയാന്‍ പോകുന്ന ധര്‍മ്മങ്ങളൊക്കെ എന്നില്‍ സംഭവിക്കാനുള്ളതാണ്‌. 'തത്വമസി' മഹാവാക്യം എന്നില്‍ സംഭവിക്കട്ടെ. സംഭവിക്കട്ടെ എന്നൊരു പ്രാര്‍ത്ഥന വേണം. നമുക്ക്‌ ഉപനിഷത്തിലേക്ക്‌ പ്രവേശിക്കാം.
(തുടരും....)

No comments:

Post a Comment