Thursday, 3 July 2014

ഉപനിഷത്ത്‌ പഠനം (106), നൂറ്റിആറാം ദിവസം, ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം (106), നൂറ്റിആറാം ദിവസം, ഈശാവാസ്യം
എന്നാല്‍ ഇതിന്റെ രഹസ്യങ്ങളെക്കുറിച്ച്‌ അറിഞ്ഞുകഴിഞ്ഞാലോ അത്ഭുതം തോന്നും. യൂറോപ്യന്‍ രാജ്യങ്ങള്‍ സോളാര്‍ എനര്‍ജിയെ കണ്‍വര്‍ട്ട്‌ ചെയ്‌ത്‌ നിത്യജീവിതത്തിലേക്ക്‌ കൊണ്ടുവരുന്നതില്‍ വിജയിച്ചു. അവിടെ ഒരു ലോബി തന്നെയുണ്ട്‌. ഒന്ന്‌ ഇതൊന്നും ഇല്ലായെന്നും മറ്റേത്‌ നിരുത്സാഹപ്പെടുത്തുണ്ട്‌ എന്നുമാണ്‌. ഇപ്പോള്‍ വിവാദമാണല്ലോ. ഓസ്‌കാര്‍ പോലും. പറഞ്ഞുവരുന്നത്‌ സോളാര്‍ എനര്‍ജിയുടെ സൗകര്യം, അതിന്റെയൊരു സൗഭാഗ്യം യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക്‌ കിട്ടില്ല. കാരണം സോളാര്‍ പാനലുകള്‍ ഉണ്ടാക്കിവെച്ചിട്ടൊരു കാര്യവുമില്ല. വര്‍ഷത്തിലൊരിക്കല്‍ അത്‌ ചാര്‍ജാകുമായിരിക്കും. ഇവിടെ അങ്ങനെയല്ല. ധാരാളമുണ്ട്‌. ഇവിടെ ഇലക്ട്രിസിറ്റിയുടെ കാര്യത്തില്‍ കഷ്‌ടപ്പെടുമ്പോള്‍, ഇതിനെ കുറിച്ച്‌ ഒരു ഗവേഷണം നടത്തിയവര്‍ പറയുന്നത്‌, ഒരു വീടിനു വേണ്ട വൈദ്യുതി ഉല്‌പാദിപ്പിക്കാനുള്ള പാനലുകളെ കണ്‍വര്‍ട്ട്‌ ചെയ്‌തെടുക്കാനാകും എന്നാണ്‌. സൂര്യനിങ്ങനെ ടണ്‍കണക്കിന്‌ ഊര്‍ജ്ജത്തെ തന്നുകൊണ്ടിരിക്കുന്നുണ്ട്‌. നമ്മളതിനെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തുന്നില്ല. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഇതിന്റെ സാധ്യത അപാരമാണ്‌. അതില്‍ ഗവേഷണങ്ങള്‍ നടക്കുന്നുണ്ടോ എന്ന്‌ ചോദിച്ചാല്‍ ഇല്ല എന്നാണ്‌ മറുപടി. എന്നാല്‍ ഇതില്‍ ഗവേഷണം നടത്തി നല്ലവണ്ണം പ്രയോജനപ്പെടുത്തിയാല്‍ പരിസ്ഥിതി മലിനീകരണം കുറയ്‌ക്കാന്‍ പറ്റും. 
ഈയിടെ ഒരാള്‍ ലോകം മുഴുവന്‍ സോളാര്‍ പാനല്‍ വെച്ച കാറുകൊണ്ട്‌ യാത്ര ചെയ്‌തു. കുറച്ച്‌ നാള്‍മുമ്പാണ്‌ ഇത്‌ നടന്നിട്ടുള്ളത്‌. ഒട്ടുമുക്കാലും രാജ്യങ്ങളില്‍ അദ്ദേഹം യാത്ര ചെയ്‌തു. സൗരോര്‍ജ്ജത്തെക്കുറിച്ചുള്ള ഒരവബോധം ലോകത്തില്‍ സൃഷ്‌ടിക്കാന്‍ കൂടിയാണ്‌ തന്റെ യാത്രയെന്ന്‌ പറയുന്നു. 
സൂര്യന്റെ ഊര്‍ജ്ജം എന്നത്‌ അനന്തമാണ്‌. അളവില്ലാത്തതാണ്‌. അതുകൊണ്ട്‌ എത്ര മനോഹരമായ പേരാണ്‌ ഉപനിഷത്ത്‌ ഋഷി ഇവിടെ പറഞ്ഞിരിക്കുന്നത്‌. ``ഹേ പൂഷന്‍`` അല്ലയോ വിശ്വത്തെ പോഷിപ്പിക്കുന്നവനെ. ``ഏകര്‍ഷേ`` ഒറ്റയ്‌ക്ക്‌ സഞ്ചരിക്കുന്നവന്‍ എന്നുപറഞ്ഞാല്‍ ഒരിടത്ത്‌ നിന്നുകൊണ്ട്‌ എല്ലായിടത്തും എത്തുന്നവന്‍. തന്റെ കിരണങ്ങളിലൂടെയാണ്‌ സൂര്യന്‍ എല്ലായിടത്തും എത്തുന്നത്‌. ഏഴുകുതിരകളെ പൂട്ടിയ രഥത്തിലേറി പോകുന്നു എന്നുപറയുന്നതിന്റെ കവിഭാവന ഇതാണ്‌. സൂര്യകിരണങ്ങള്‍ വന്നുകഴിയുമ്പോള്‍ നാം സൂര്യനെ അനുഭവിക്കുന്നു. 
മുല്ല നസ്‌റുദ്ദീന്‍ പറഞ്ഞു. ``എടാ സൂര്യനുദിച്ചോന്ന്‌ ടോര്‍ച്ചടിച്ചു നോക്കൂ''. അതിന്റെ ആവശ്യമില്ല. കാരണം തത്വജ്ഞാനിയായ അദ്ദേഹം മകനെ പ്രേരിപ്പിക്കുകയാണ്‌. സത്യത്തിലേക്കുള്ള വഴിയ്‌ക്ക്‌ അവനെ കൊണ്ടുവരുന്നതാണ്‌. മുല്ലയുടെ ഒരു പരീക്ഷണമാണിത്‌. അപ്പോള്‍ മകന്‍ പറയുന്നത്‌ ``ടോര്‍ച്ചെവിടെ അച്ഛാ'' എന്നാണ്‌. കിടന്നുറങ്ങിക്കോളാന്‍ പറഞ്ഞു മുല്ല. ഇത്‌ ദിവസവും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പിന്നീടൊരിക്കല്‍ അവന്‍ ചോദിച്ചു. ``ടോര്‍ച്ച്‌ വേണോ അച്ഛാ സൂര്യനുദിച്ചോ എന്നറിയാന്‍''.
(തുടരും....)

No comments:

Post a Comment