Sunday, 28 June 2015


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11 - "വിശ്വരൂപദര്‍ശനയോഗം"-
ശ്ളോകം 52

ശ്രീ ഭഗവാനുവാച:

സുദുര്‍ദ്ദശമിദം രൂപം
ദൃഷ്ടാവാനസി യന്മമ
ദേവാ അപ്യസ്യ രൂപസ്യ
നിത്യം ദര്‍ശനകാംഷിണഃ

നീ കണ്ട എന്‍റെ വിശ്വരൂപമുണ്ടല്ലോ, അതുകാണാന്‍ വളരെ പ്രയാസമാണ്. ദേവന്മാര്‍പോലും ഈ വിശ്വരൂപത്തിന്‍റെ ദര്‍ശനം എന്നും കൊതിച്ചുകഴിയുന്നവരാണ്.

ഇതുകേട്ടപ്പോള്‍ ഭഗവാന്‍ പറഞ്ഞു: എന്തൊക്കെ വിഡ്ഢിത്തങ്ങളാണ് നീ പറയുന്നത്? എന്‍റെ നിര്‍ദ്ദേശങ്ങളെല്ലാം ഇത്രക്ഷണം നീ മറന്നുപോയോ? എന്‍റെ വിശ്വരൂപത്തില്‍ മനസ്സുറപ്പിക്കുകയും ബാഹ്യമായ ആരാധനയ്ക്കു വേണ്ടി മാത്രം പരിമേയമായ എന്‍റെ മനുഷ്യരൂപം സ്വീകരിക്കുകയും ചെയ്യണമെന്നല്ലേ ഞാന്‍ പറഞ്ഞത്?

അല്ലയോ അര്‍ജ്ജുനാ, നീ അവിവേകിയാണ്. കൈവശം ലഭിച്ച കാഞ്ചനപര്‍വ്വത മായ മഹാമേരുവിനെയാണ് നീ മനോവിഭ്രാന്തികൊണ്ട് കാര്യമായെടുക്കാതെ തിരസ്കരിച്ചത്. നിനക്കു കാണാന്‍ കഴിഞ്ഞ എന്‍റെ വിശ്വരൂപം ഉഗ്രമായ തപശ്ചര്യകള്‍ അനുഷ്ഠിച്ചിട്ടും പരമശിവനുപോലും കാണാന്‍ കഴിഞ്ഞിട്ടില്ല.

അഷ്ടാംഗയോഗപ്രകാരം ശരീരത്തെ ദണ്ഡിപ്പിക്കുന്ന യോഗികള്‍ക്കും ഈ വിശ്വരൂപം ദര്‍ശിക്കാന്‍ സാധിച്ചിട്ടില്ല. ഈ രൂപം തങ്ങളുടെ ജീവിതകാലത്ത് എന്നെങ്കിലും കാണാമെന്നുള്ള പ്രത്യാശയിലാണ് ദേവന്മാര്‍ കഴിച്ചുകൂട്ടുന്നത്.

ചാതകപ്പക്ഷികള്‍ അത്യാര്‍ത്തിയോടെ ചക്രവാളത്തില്‍ കണ്ണും നട്ട് മഴയ്ക്കു വേണ്ടി കാര്‍മേഘങ്ങളെ കാത്തിരിക്കുന്നതുപോലെ, ദേവന്മാരും മനുഷ്യരും മുകുളപാണികളായി ആകാംഷയോടെ ഈ വിശ്വരൂപ ദര്‍ശനത്തിനുവേണ്ടി അഹോരാത്രം പ്രാര്‍ത്ഥിക്കുകയാണ്. എന്നാല്‍ അവര്‍ക്കാര്‍ക്കും സ്വപ്നത്തില്‍ പോലും കാണാന്‍ സാധ്യമല്ലാത്ത മഹത്തായ ഈ ദര്‍ശനം നിനക്ക് അനായാസേന കരഗതമായി.

സൗമ്യവും സാധാരണവുമായ മനുഷ്യരൂപംതന്നെയാണ്. ഒരുപക്ഷേ, ഇനി മേലില്‍ അര്‍ജുനന് കൃഷ്ണനെ 'എടോ ഗോപാലകൃഷ്ണാ, യാദവാ, ചങ്ങാതീ' എന്നൊന്നും വിളിക്കാന്‍ കഴിഞ്ഞില്ലെന്നു വരാം. റോളുകള്‍ മാറിയിരിക്കുന്നുവല്ലോ. അര്‍ജുനന്റെ കണ്ണില്‍ കൃഷ്ണന്‍ പരമഗുരുവും പരമാത്മാവുതന്നെയുമായി ക്കഴിഞ്ഞു. അത് മറ്റൊരു കാര്യം.

സമീപനത്തില്‍ ഉണ്ടായിരിക്കാവുന്ന ഈ മാറ്റം ഒഴികെ മറ്റെല്ലാറ്റിലും അര്‍ജുനന്‍ 'നോര്‍മല്‍' ആയിത്തീര്‍ന്നു. ആശങ്കകള്‍ അകന്നു, സംശയങ്ങള്‍ പോയി, പ്രപഞ്ച സാരം ഗ്രഹിച്ചു, കാലത്തിന്റെ സംഹാരരൂപം നേരില്‍ കാണുകയും ചെയ്തു.
അതില്‍ പ്പിന്നെ ക്ഷരപ്രപഞ്ചത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക് ഇരുവരും തിരിച്ചെത്തിയിരിക്കയാണ്.

നിവര്‍ന്നിരുന്ന് ഒന്ന് നന്നായി ശ്വാസം കഴിക്കാന്‍ നമുക്കും ഒരു 'ഇടവേള'. ഇപ്പോള്‍ അര്‍ജുനന്‍ മധ്യമപാണ്ഡവനെന്ന വില്ലാളിയായി പടക്കളത്തില്‍ സ്ഥിതി ചെയ്യുന്നു. കൃഷ്ണന്റെ 'സൗമ്യം മാനുഷം രൂപം' ചമ്മട്ടിയും കടിഞ്ഞാണുമായി തേര്‍ത്തട്ടിലും. യുദ്ധം തുടങ്ങാറായി. സൈന്യങ്ങള്‍ ആര്‍ത്തു വിളിക്കുന്നു. വാദ്യങ്ങള്‍ മുഴങ്ങുന്നു.

സംവാദം പക്ഷേ, തുടരുകയാണ്. ഇനി അതിന്റെ ഗതി, നിമിത്തമാത്രമായ നിയതകര്‍മത്തിന്റെ നിര്‍വഹണസമയത്തും അറിവിനെ സ്വീകരിക്കുമ്പോഴും എല്ലാം ഒരുപോലെ ഉണ്ടാകേണ്ട അര്‍പ്പണഭാവത്തിലേക്ക് നീങ്ങുന്നു.

(തുടരും..)

No comments:

Post a Comment