ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11
- "വിശ്വരൂപദര്‍ശനയോഗം"-
ശ്ളോകം 41& 42
ശ്ളോകം 41& 42
സഖേതി മത്വാ പ്രസഭം യദുക്തം
ഹേ കൃഷ്ണാ, ഹേ യാദവാ, ഹേ സഖേതി
അജാനതാ മഹിമാനം തവേദം
മയാ പ്രമാദാത് പ്രണയേന വാപി
ഹേ കൃഷ്ണാ, ഹേ യാദവാ, ഹേ സഖേതി
അജാനതാ മഹിമാനം തവേദം
മയാ പ്രമാദാത് പ്രണയേന വാപി
യച്ചാവഹാസാര്‍ത്ഥമസത്കൃതോƒസി
വിഹാരശയ്യാസനഭോജനേഷു
ഏകോƒഥവാപ്യച്യുത തത്സമക്ഷം
തത്ക്ഷാമയേ ത്വാമഹമപ്രമേയം.
വിഹാരശയ്യാസനഭോജനേഷു
ഏകോƒഥവാപ്യച്യുത തത്സമക്ഷം
തത്ക്ഷാമയേ ത്വാമഹമപ്രമേയം.
അല്ലയോ അച്യുത, അങ്ങയുടെ ഈ മഹത്വത്തെപ്പറ്റി
അറിയാന്‍ പാടില്ലാത്ത കൂട്ടുകാരനെന്നുകരുതി അജ്ഞതകൊണ്ടോ സ്നേഹാധിക്യം കൊണ്ടോ, ഹേ കൃഷ്ണാ, ഹേ യാദവാ, ഹേ കൂട്ടുകാരാ, എന്നിങ്ങനെ
അലക്ഷ്യഭാവത്തില്‍ ഞാന്‍ അങ്ങയെ വിളിക്കാന്‍ ഇടയായിട്ടുണ്ട്. അതുപോലെ
കളിക്കുമ്പോഴോ, ഇരിക്കുമ്പോഴോ, കിടക്കുമ്പോഴോ, ഉണ്ണുമ്പോഴോ ഒറ്റയ്ക്കോ
മറ്റുള്ളവരുടെ മുമ്പില്‍ വച്ചോ നേരംമ്പോക്കായി ഞാന്‍ അങ്ങയെ പരിഹസിക്കാന്‍
ഇടയായിട്ടുമുണ്ട്. ഭഗവാനെ അതൊക്കെയും ക്ഷമിക്കണമെന്ന് അനന്തമഹിമാവായ അങ്ങയോട് ഞാന്‍
പ്രാര്‍ത്ഥിക്കുന്നു.
ഭഗവാനേ, അങ്ങയുടെ യഥാര്‍ത്ഥസ്വരൂപമറിയാതെ, എന്‍റെ ഒരു ചാര്‍ച്ചക്കാരനെപ്പോലെ
കരുതി, ഞാന്‍
അങ്ങയോട് പെരുമാറി. അത് എന്നില്‍നിന്നുണ്ടായ അനുചിതമായ ഒരു പ്രവൃത്തിയാണ്. നിലം
കഴുകുന്നതിന് ഞാന്‍ അമൃതാണ് ഉപയോഗിച്ചത്. ഒരു കഴുതക്കുട്ടിക്കുവേണ്ടി കാമധേനുവിനെ
കൈമാറി. സ്പര്‍ശമണി ഉടച്ച് അസ്ഥിവാരം കെട്ടി. കല്പതരു വെട്ടിയെടുത്ത് വളപ്പിന്
വേലികെട്ടി. ഇച്ഛാദായകങ്ങളായ ചിന്താമണിരത്നങ്ങളെ പാഴ്ക്കല്ലുകളെന്നുകരുതി, അലഞ്ഞുതിരിഞ്ഞു
നടക്കുന്ന കന്നുകാലികളെ വിരട്ടിയോടിക്കാന്‍ അവയുടെ നേര്‍ക്ക് എറിഞ്ഞു. അതുപോലെ
അങ്ങയുടെ ദിവ്യമായ സാന്നിധ്യത്തെ വെറും സൗഹൃദമായി ഞാന്‍ കണ്ടു. ഈ യുദ്ധം എത്രയോ
നിസാരമായ ഒരു കാര്യമാണ്. എന്നിട്ടും പരബ്രഹ്മമായ അങ്ങയെ എന്‍റെ സാരഥിയാകാന്‍ ഞാന്‍
പ്രേരിപ്പിച്ചു.
ഔദാര്യവാനായ പ്രഭോ, ഈശ്വരനായ അങ്ങയെ സാധാരണ
മധ്യവര്‍ത്തിയായി ഞങ്ങള്‍ കൗരവരുടെ അടുത്തേക്ക് ദൂതു പറയാനയച്ചു. വിശ്വത്തിന്‍റെ
നായകനായവനേ, ഈ
വിധത്തില്‍ തുശ്ചമായ ലാഭത്തിനുവേണ്ടി ഞങ്ങള്‍ അങ്ങയെ വിനിമയം ചെയ്തില്ലേ? സമാധിസ്ഥരായ യോഗികള്‍
അടയുന്ന പരമാനന്ദമാണ് അങ്ങെന്ന് മനസിലാക്കാന്‍ കഴിയാത്ത വിഡ്ഢിയായ ഞാന്‍ അങ്ങയോട്
എന്തെല്ലാം പരിഹാസവാക്കുകള്‍ പറഞ്ഞു വിനോദിച്ചു.
പ്രത്യക്ഷമായും പരോക്ഷമായും അനവധി തെറ്റുകള്‍ അങ്ങയോട്
ചെയ്ത കുറ്റവാളിയാണ് ഞാന്‍ എന്‍റെ അവിവേകം ഒരമ്മയെപ്പോലെ ക്ഷമിക്കണമെന്ന് ഞാന്‍
അപേക്ഷിക്കുന്നു. കലങ്ങിയ ജലവുമായി കടലിലെത്തുന്ന നദിയെ കടലിനു
സ്വീകരിക്കാതിരിക്കാന്‍ കഴിയുകയില്ല. ആകയാല്‍ സ്നേഹംകൊണ്ടോ അവിവേകം കൊണ്ടോ ഞാന്‍
അങ്ങയോട് പറഞ്ഞിട്ടുള്ള നിര്‍മര്യാദമായ വാക്കുകളെ അവഗണിച്ച് എനിക്ക് മാപ്പു നല്‍കണം.
ഞാന്‍ ഇക്കാര്യത്തില്‍ എന്തെല്ലാം കുറ്റസ്വീകാര്യം നടത്തിയാലും അതൊക്കെ
അപര്യാപ്തമാണെന്ന് എനിക്കറിയാം. ആകയാല്‍ അല്ലയോ കാരുണ്യധാമമായ ഭഗവാനേ, എന്‍റെ ദുഷ്കൃത്യങ്ങള്‍
ക്ഷമിക്കണമെന്ന് ഞാന്‍ അങ്ങയോടു യാചിക്കുന്നു.
ഭാരതകഥാപാത്രങ്ങളെല്ലാം കരണങ്ങളായ ഒരു മഹാക്ഷേത്രത്തില്‍
അര്‍ഥപുരുഷാര്‍ഥം സന്ദിഗ്ധഘട്ടത്തില്‍ ആ ക്ഷേത്രത്തിന്റെ ക്ഷേത്രജ്ഞനും ആത്മാവുമായ
മോക്ഷപുരുഷാര്‍ഥവുമായി സംവദിക്കുന്നതായും അതിന്റെ ഫലമായി ധ്യാനത്തിലൂടെ
ക്ഷേത്രജ്ഞരൂപം സ്വയം വെളിപ്പെടുന്നതായും വായിക്കാന്‍കൂടി വകയുണ്ട്. ഇവിടെയും ആ
ആശ്ചര്യാദരങ്ങള്‍ക്കും ക്ഷമാപണത്തിനും പ്രസക്തിയുണ്ടല്ലോ. വിശ്വമഹാക്ഷേത്രത്തിന്റെ
പരിണതിയില്‍ അന്നാദ്യമായാണ് ഗീതാരൂപമാര്‍ന്ന സംവാദവും വെളിപാടും സംഭവിക്കുന്നത്.
(തുടരും..)
No comments:
Post a Comment