Sunday, 28 June 2015


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം 11 - "വിശ്വരൂപദര്‍ശനയോഗം"-
ശ്ളോകം 26 & 27

അമീ ച ത്വാം ധൃതരാഷ്ട്രസ്യ പുത്രാഃ
സര്‍വ്വേ സഹൈവാവനിപാലസംഘൈഃ
ഭീഷ്മോ ദ്രോണഃ സൂതപുത്രസ്തഥാസൗ
സഹാസ്മദീയൈരപി യോധമുഖ്യൈഃ

വക്ത്രാണി തേ ത്വരമാണാ വിശന്തി
ദംഷ്ട്രാകരാളാനി ഭയാനകാനി
കേചിദ്‍വിലഗ്നാ ദശാനാന്തരേഷു
സംദൃശ്യന്തേ ചൂര്‍ണ്ണിതൈരുത്തമാംഗൈഃ

എല്ലാ ധൃതരാഷ്ട്രപുത്രന്മാരും ഭീഷ്മരും ദ്രോണരും കര്‍ണ്ണനും രാജാക്ക ന്മാരുടെ സംഘങ്ങളോടും ഞങ്ങളുടെ ഭാഗത്തുള്ള പടയാളി കളോടു മൊപ്പം കരാളദംഷ്ട്രങ്ങളുള്ളവയും ഭയങ്കരങ്ങളുമായ അങ്ങയുടെ വായിലേക്കു ദ്രുതഗതിയില്‍ ചെന്നുവീഴുന്നു. ചിലര്‍ ഉടഞ്ഞുതകര്‍ന്ന തലകളോടെ പല്ലു കള്‍ക്കിടയില്‍ ഞെരുങ്ങി അകപ്പെട്ടുപോയവരായും കാണപ്പെടുന്നു.

അന്ധനായ ധൃതരാഷ്ട്രമഹാരാജാവിന്‍റെ പുത്രന്മാരായ കൗരവയുവാക്കളെ യല്ലെ ഞാന്‍ അവിടെ കാണുന്നത്? അവര്‍ അനുചരന്മാരോടൊപ്പം അങ്ങ യുടെ വായിലേക്കു വലിച്ചെടുക്കപ്പെടുന്നു.

ഈ സൈന്യങ്ങളേയും അവരുടെ അനുചരസംഘത്തേയും കുതിരകളേയും രഥങ്ങളേയും മറ്റും വിഴുങ്ങുന്നതില്‍ എന്ത് ആനന്ദമാണ് അങ്ങേയ്ക്കു ണ്ടാവുക?

അതാ ഭീഷ്മാചാര്യന്‍, ധീരതയിലും സത്യസന്ധതയിലും അദ്ദേഹത്തെ വെല്ലാന്‍ ആരെങ്കിലുമുണ്ടോ? അദ്ദേഹത്തെയും ബ്രാഹ്മണനായ ദ്രോണാചാര്യനൊപ്പം അങ്ങ് വിഴുങ്ങുന്നല്ലോ.

സൂതപുത്രനായ കര്‍ണ്ണന്‍ യോദ്ധാക്കളില്‍ മുമ്പനാണ്. അവനും മറ്റുള്ളവരുടെ ഗതിതന്നെ. ഞങ്ങളുടെ പക്ഷത്തുള്ള സൈന്യങ്ങളും വെറും കരിയിലപോലെ പറന്നല്ലേ അങ്ങയുടെ വായില്‍ പതിക്കുന്നത്.

അങ്ങയുടെ ദിവ്യകൃപയുടെ അനന്തരഫലം എത്ര വിചിത്രമായിരിക്കുന്നു. വിധിയാണു നമ്മുടെ ഇച്ഛയ്ക്ക് രൂപം നല്കുന്നത്. വിധികല്‍പിതം ആര്‍ക്കും ഒഴിവാക്കാന്‍ സാധ്യമല്ല. ഞാന്‍ ലോകത്തിന്‍റെ നാശത്തിനുകാരണക്കാരനാ കാനാണ് വിധി നിശ്ചയിച്ചിരി ക്കുന്നത്.

പണ്ട് പാലാഴി കടഞ്ഞ് അസുരന്മാര്‍ അമൃത് കൈക്ക ലാക്കി. എന്നാല്‍ അതുകൊണ്ടും തൃപ്തിപ്പെടാതെ അവര്‍ വീണ്ടും കടഞ്ഞപ്പോള്‍ കാളകൂടവിഷം പൊങ്ങിവന്നു. അതിന്‍റെ ആപത്തില്‍നിന്നു ലോകത്തെ രക്ഷിക്കാന്‍ പരമശിവനു കഴിഞ്ഞതുകൊണ്ട് ആ അത്യാഹിതം ഈ ദുരന്തത്തെപ്പോലെ ദുര്‍വഹമായിരുന്നില്ല.

ഇപ്പോഴത്തെ വിപത്ത് ജ്വലിക്കുന്ന വിഷക്കാറ്റിനെപ്പോലെ ഹിംസാത്മകമാണ്. ആര്‍ക്കാണ് അതിനെ അടക്കാന്‍ സാധിക്കുന്നത്. മരണവുമായി മല്‍പ്പിടുത്തം നടത്തുന്നതിനുള്ള കരുത്ത് ആര്‍ക്കെങ്കിലുമുണ്ടോ?

ബൃഹത്തായ ആ രൂപം ദര്‍ശിച്ചപ്പോള്‍ അര്‍ജ്ജുനന്‍റെ ഹൃദയം ഇപ്രകാരമുള്ള ചിന്തകള്‍കൊണ്ട് പരിതപ്തമായി. ഭഗവാന്‍റെ ഉദ്ദേശം എന്താണെന്ന് അര്‍ജ്ജുനന് ഗ്രഹിക്കാന്‍ കഴിഞ്ഞില്ല. എല്ലാറ്റിന്‍റേയും സംഹാരകന്‍ താന്‍ മാത്രമാണെന്നും ആരും ആരേയും കൊല്ലുന്നില്ലെന്നുമുള്ള യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുന്നതിനുമാണ് ഭഗവാന്‍ വിശ്വരൂപം പ്രത്യക്ഷപ്പെടു ത്തിയത്. എന്നാല്‍ ഭഗവാന്‍റെ ഈ ഉദ്ദേശം മനസ്സിലാക്കാന്‍ കഴിയാതെ അര്‍ജ്ജുനന്‍ അതീവ ഖിന്നനായി. അവന്‍റെ ഭയം വര്‍ദ്ധിച്ചു.

അവന്‍ വീണ്ടും പറഞ്ഞു തുടങ്ങി: അഹോ! നോക്കിയാലും, അഭ്രവൃന്ദങ്ങള്‍ അഭ്രമണ്ഡലത്തില്‍ അലിഞ്ഞുചേരുന്നതുപോലെ, ഇരുഭാഗത്തുമുള്ള സൈന്യങ്ങള്‍ പടച്ചട്ടയിട്ട് വാളുമേന്തി അങ്ങയുടെ വക്ത്രത്തില്‍ അപ്രത്യക്ഷമാകുന്നു.

കിരീടം ചൂടിയിരുന്ന അവരുടെ ശിരസ്സുകള്‍ താടിയെല്ലുകളുടെ ഘര്‍ഷണത്തില്‍ ചതഞ്ഞരഞ്ഞുപോയിരിക്കുന്നു. അവരുടെ കിരീടത്തിലു ണ്ടായിരുന്ന രത്നങ്ങള്‍ അണപ്പല്ലുകള്‍ക്കിട യില്‍പ്പെട്ട് ഭസ്മമായി രിക്കുന്നു. അതിന്‍റെ ധൂളികള്‍ നാക്കിലെല്ലാം ഒട്ടിപ്പിടിച്ചിരിക്കുന്നു. പല്ലുകളുടെ അറ്റത്തും അത് വ്യാപിച്ചിരി ക്കുന്നതു കാണാം.

ജനിച്ച ജീവികള്‍ക്കൊന്നും ഇതല്ലാതെ മറ്റൊരു ഭാഗധേയവുമില്ല. ആകയാല്‍ ലോകം മുഴുവനും ഈ വക്ത്രങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരി ക്കുന്നു. സൃഷ്ടിജാലകങ്ങളെല്ലാം വിശ്വരൂപത്തിന്‍റെ വദനഗഹ്വരത്തില്‍ പതിക്കുന്നു. അചഞ്ചലമായി നിന്നുകൊണ്ട് പരമസംഹാരകനായ ഈ മൂര്‍ത്തി എല്ലാറ്റിനേയും അനായാസമായി വിഴുങ്ങുന്നു.

ബ്രഹ്മാവു തുടങ്ങിയ ദേവന്മാര്‍ മേല്‍ഭാഗത്തു കാണുന്ന വായിലേക്കു കടക്കുമ്പോള്‍ യോദ്ധാക്കളും സാധാരണക്കാരും കീഴ്ഭാഗത്തുകാണുന്ന വായിലേക്കാണ് കടക്കുന്നത്. ചില വായ്കള്‍ ജീവജാലങ്ങളെ ജനിച്ച യുടന്‍തന്നെ നശിപ്പിക്കുന്നു. ആര്‍ക്കും ആ വക്ത്രത്തിന്‍റെ പിടിയില്‍ നിന്ന് രക്ഷപ്പെടാനാവില്ല.

എല്ലാരും ആത്മനാശത്തിലേക്ക് സ്വമേധയാ പ്രവേശിക്കുകയാണ്.

സ്വന്തമിഷ്ടപ്രകാരമാണല്ലൊ ഭീഷ്മര്‍ വില്ലു വെച്ച് മരണത്തെ ഏറ്റുവാങ്ങുന്നത്. ദ്രോണരും ഒരു അസത്യപ്രസ്താവം കേട്ടാണെങ്കിലും മരണത്തെ സ്വനിശ്ചയപ്രകാരം ഏറ്റുവാങ്ങുകയാണ്.

അര്‍ജുനനെയല്ലാതെ ആരെയും കൊല്ലില്ല, അമ്മയ്ക്ക് എന്നും അഞ്ചു മക്കള്‍ ശേഷിക്കും എന്ന് കുന്തിക്ക് വാക്കു കൊടുത്ത നിമിഷത്തില്‍ കര്‍ണന്‍ തന്റെ മരണം സ്വയം വരിച്ചു എന്നു പറയാം.

തന്നെ തിരസ്‌കരിച്ച സമൂഹത്തോട് ധീരമായും വിട്ടുവീഴ്ച യില്ലാതെയും പ്രതിഷേധിച്ചതില്‍പ്പിന്നെ തന്റെ മാനം കാക്കാന്‍ സഹായിച്ച ദുര്യോധനനുവേണ്ടി മരിക്കുകയേ കര്‍ണന് കരണീയമായുണ്ടായിരുന്നുള്ളൂ.
(
തുടരും..)

 

No comments:

Post a Comment