ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-10
"വിഭൂതിയോഗം"
- ശ്ളോകം 17
കഥം വിദ്യാമഹം യോഗിന്‍
ത്വാം സദാ പരിചിന്തയന്‍
കേഷു കേഷു ച ഭാവേഷു
ചിന്ത്യോƒസി ഭഗവന്‍ മയാ.
ത്വാം സദാ പരിചിന്തയന്‍
കേഷു കേഷു ച ഭാവേഷു
ചിന്ത്യോƒസി ഭഗവന്‍ മയാ.
ഹേ യോഗേശ്വരാ, ഞാന്‍ ഏതുവിധത്തില്‍
നിരന്തരം ഉപാസിച്ചാല്‍ അങ്ങയെ അറിയാന്‍ കഴിയും? അല്ലയോ ഭഗവാന്‍, ഏതേതു ഭാവങ്ങളിലാണ്
ഞാന്‍ അങ്ങയെ ധ്യാനിക്കേണ്ടത്?
അല്ലയോ യോഗേശ്വര, അങ്ങയുടെ സംപൂജ്യമായ
സാന്നിദ്ധ്യം ഞാന്‍ എങ്ങനെയാണ് അനുഭവിച്ചറിയേണ്ടത്? ഏതേതു ഭാവങ്ങളിലാണ്
ഞാന്‍ അങ്ങയെ അറിയുകയും ധ്യാനിക്കുകയും ചെയ്യേണ്ടത്? അങ്ങ് സര്‍വ്വഗമനാണെങ്കില്‍
അങ്ങയെ ധ്യാനിക്കുന്നത് പ്രയാസമേറിയ കാര്യമായിത്തീരും. അതുകൊണ്ട് മുമ്പു
ചുരുക്കമായിപ്പറഞ്ഞ എല്ലാ പ്രകടിതരൂപങ്ങളെപ്പറ്റിയും ഒരിക്കല്‍കൂടി വിസ്തരിച്ച്
പറഞ്ഞു കേള്‍പ്പിച്ചാലും. ധ്യാനത്തില്‍കൂടി അങ്ങയുമായി ഒന്നുചേരുന്ന
യോഗത്തെപ്പറ്റിയുളള വഴികള്‍ സരളമായ വിധത്തില്‍ പറഞ്ഞു തന്നാല്‍ എനിക്ക് അനായാസേന
ധ്യാനം ചെയ്യാന്‍ കഴിയും.
അങ്ങയുടെ മധുരവാണികള്‍ ഒരു യോഗിയുടെ കാതില്‍
പതിക്കുമ്പോള്‍,
ഭൗതിക ജീവിത്തിന്‍റെ മായാവലയത്തില്‍നിന്നും ഒരു സ്വപ്നത്തില്‍ നിന്നെന്നപോലെ
മോചിതനായി, അവന്‍റെ
ആത്മാവ് ശക്തി പ്രാപിച്ച് അനവച്ഛദ്യമായ അനന്തതയിലേക്ക് ഉയരുന്നു. ജനനമരണങ്ങളുടെ
ലാഞ്ഛനംപോലുമില്ലാതെ ആത്മസാക്ഷാത്കാരത്തിന്‍റെ പരമാനന്ദം അവന്‍റെ അകത്തും പുറത്തും
വ്യാപിക്കുന്നു. ഈ പാനീയം ഭാഗ്യവശാല്‍ ലഭിക്കുന്നവന്‍ പരമാത്മാവുമായി ഐക്യം
പ്രാപിക്കുന്നു.
ഇപ്രകാരമുളള ജ്ഞാനപീയുഷപാനകം അങ്ങ് എനിക്കു നല്‍കുമ്പോള്‍
‘മതിയേ
മതി’ എന്ന്
ഞാനെങ്ങനെ പറയും? ഭഗവാനേ, ഞാന്‍ ഇക്കാലമത്രയും
അങ്ങയുടെ നാമത്തോടുളള പ്രേമവായ്പു കൊണ്ടാണ് ജീവിച്ചത്. അതിനുപുറമെ എനിക്ക് അങ്ങയെ
കാണുന്നതിനും അങ്ങയുടെ സഹചാരനായി കഴിയുന്നതിനും സാധിച്ചു. ഇതിനെല്ലാം മകുടം ചാര്‍ത്തുന്നതുപോലെ
ഇപ്പോഴിതാ അങ്ങ് ആനന്ദാതിരേകത്തോടെ എന്നോടു സംവദിക്കുന്നു. അങ്ങയുടെ വാക്കുകളില്‍കൂടി
ഞാന്‍ അനുഭവിക്കുന്ന ആനന്ദം അവാച്യമാണ്. അതുകൊണ്ട് അങ്ങയുടെ വക്ത്രത്തില്‍ നിന്ന്
അതു വീണ്ടും വീണ്ടും കേള്‍ക്കുന്നതിന് ഞാന്‍ ആഗ്രഹിക്കുന്നു.
പ്രഭോ, സൂര്യപ്രകാശം
എപ്പോഴെങ്കിലും വിരസമായി തോന്നുമോ? ചന്ദ്രന്‍ ചുരുങ്ങുമോ? അഗ്നി അശുദ്ധമാകുമോ? നിരന്തരമായി
ഒഴുകിക്കൊണ്ടിരിക്കുന്ന ഗംഗയുടെ മന്ദാകം മന്ദമാകുമോ? അങ്ങയുടെ
വിജ്ഞാനപ്രദമായ സംവാദം, പരബ്രഹ്മം
വാക്കുകളുടെ രൂപത്തില്‍ അവതാരമെടുത്ത് മുന്നില്‍ വന്നു നില്‍ക്കുന്നതുപോലെയാണ്
എനിക്കു തോന്നിയത്. ചന്ദനമരത്തിന്‍റെ അസുലഭമായ പുഷ്പത്തിന്‍റെ സൗരഭ്യം ഞാന്‍
അനുഭവിക്കുന്നു.
അര്‍ജ്ജുനന്‍റെ സംസാരംകേട്ട് കൃഷ്ണന്‍റെ ഗാത്രം ദിവ്യമായ
ചിത്തഹര്‍ഷത്തിന്‍റെ മധുരിമയില്‍ കോരിത്തരിച്ചു. അദ്ദേഹം സ്വയം പറഞ്ഞു:
ഈ അര്‍ജ്ജുനന്‍ ജ്ഞാനത്തിന്‍റേയും ഭക്തിയുടേയും ഒരു സംഗ്രഹശാലയായി ത്തീര്‍ന്നിരിക്കുന്നു.
അര്‍ജ്ജുനനോടുളള സ്നേഹാധിക്യംകൊണ്ട് വാസുദേവന്‍ വികാരാധീനനായി, എങ്കിലും അതിനെ നിയന്ത്രിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞുതുടങ്ങി.......
ഈ അര്‍ജ്ജുനന്‍ ജ്ഞാനത്തിന്‍റേയും ഭക്തിയുടേയും ഒരു സംഗ്രഹശാലയായി ത്തീര്‍ന്നിരിക്കുന്നു.
അര്‍ജ്ജുനനോടുളള സ്നേഹാധിക്യംകൊണ്ട് വാസുദേവന്‍ വികാരാധീനനായി, എങ്കിലും അതിനെ നിയന്ത്രിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞുതുടങ്ങി.......
സയന്‍സിന്റെ സമ്പ്രദായത്തിന് സമാന്തരമാണ് ഈ അന്വേഷണരീതി.
സര്‍ ഐസക് ന്യൂട്ടന്‍ പോയ വഴി നോക്കുക. ചിട്ടയായും കൃത്യമായും പെരുമാറുന്ന
ഗോളങ്ങളെ സാര്‍വലൗകികമായ ഒരു നിയമം ഭരിക്കുന്നു എന്ന് ബോധ്യമാകുന്നു. തുടര്‍ന്ന്, ആ ബോധ്യത്തിന് നിദര്‍ശനങ്ങളായ
സൃഷ്ടിസ്വഭാവങ്ങളെ നിരീക്ഷിക്കുന്നു. അവയെപ്പറ്റി സദാ ചിന്തിക്കുന്നു, ചലനനിയമങ്ങള്‍
കണ്ടെത്തുന്നു. നിത്യജീവിതത്തിലെ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളിലൂടെ
ആ നിയമങ്ങള്‍ ശരിയെന്ന് തെളിയുന്നു. ആ കണ്ടെത്തല്‍ അതില്‍പ്പിന്നെയുള്ള ലോകഗതിയെ
അപ്പാടെ മാറ്റിമറിക്കുന്നു.
വിഭൂതികളായി സപ്തര്‍ഷികളെയും
മനുക്കളെയും മാത്രമാണ് ആദ്യം പറഞ്ഞത്. എല്ലാം എന്നില്‍നിന്നുണ്ടായി, എല്ലാം എന്നില്‍ പ്രവര്‍ത്തിക്കുന്നു
എന്നുകൂടി പറഞ്ഞു. എന്നു വെച്ചാല്‍, പട്ടുനൂല്‍പ്പുഴുക്കളെയും
പിന്നെ പട്ടുപരവതാനിയുമേ കാണിച്ചുള്ളൂ. നാനാവിധ പരവതാനികള്‍ ഒന്നൊഴിയാതെ പ്രദര്‍ശിപ്പിച്ച്
അവയുടെ ഊടും പാവും വേര്‍തിരിച്ച് നെയ്ത്തുവിദ്യ വെളിപ്പെടുത്തിയില്ല.
നെയ്ത്തുകാരനെ അറിയാന്‍ അതുകൂടി വേണം.
(തുടരും..)
(തുടരും..)
No comments:
Post a Comment