Monday, 13 October 2014

ഛാന്ദോഗ്യോപനിഷത്ത്‌ (75)

ഛാന്ദോഗ്യോപനിഷത്ത്‌ (75)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
പതിനൊന്നാം ഖണ്‌ഡം
മന്ത്രം - ഒന്ന്‌, രണ്ട്‌, മൂന്ന്‌
``അസ്യസോമ്യ മഹതോ വൃക്ഷസ്യ യോ 
മൂലേ �ഭ്യാഹന്യാജ്ജീവന്‍
സ്രവേദ്‌യോ മധ്യേ�ഭ്യാഹന്യാജ്ജീവന്‍ 
സ്രവേദ്‌യോഗ്രേ�ഭ്യാഹന്യാജ്ജീവന്‍ സ്രവേത്‌ 
സ ഏഷ ജീവേനാത്മനാനു പ്രഭൂതഃ 
പേപീയമാനോമോദമാനസ്‌തിഷ്‌ഠതി.
അസ്യ യദേകാം ശാഖാം ജീവോജഹാത്യഥ 
സാശുഷ്യതി ദ്വിതീയാം ജഹാത്യഥ സാശുഷ്യതി 
തൃതീയാം ജഹാത്യഥ സാശുഷ്യതി സര്‍വം 
ജഹാതി സര്‍വഃ ശുഷ്യതി.
ഏവമേവഖലുസോമ്യ വിദ്ധീതിഹോവാച ജീവാപേതം 
വാവകിലേദം മ്രിയതേ നജീവോമ്രിയത ഇതി സയ 
ഏഷോ�ണിമൈതദാത്മ്യമിദം
സര്‍വം തത്‌ സത്യം സ ആത്മാ തത്വമസി ശ്വേതകേതോ 
ഭൂയ ഏവമാഭഗവാന്‍ വിജ്ഞാപയത്വിതി 
തഥാസോമ്യേതിഹോവാച``.
സോമ്യ=കുഞ്ഞേ; അസ്യ മഹതഃ വൃക്ഷസ്യ=ഈ മുന്‍പില്‍ നില്‍ക്കുന്ന മഹത്തായ വൃക്ഷത്തെ; യഃ മൂലേ അഭ്യാഹന്യാത്‌=ഒരാള്‍ മൂലഭാഗത്ത്‌ വെട്ടുകയാണെങ്കില്‍; ജീവന്‍ സ്രവേത്‌=ജീവനോടെ നില്‍ക്കവെതന്നെ കറ ഒഴുക്കും; യഃ മധ്യേ അഭ്യാഹന്യാത്‌=ഒരാള്‍ നടുക്കു വെട്ടുകയാണെങ്കില്‍; ജീവന്‍ സ്രവേത്‌=ജീവനോടെ നില്‍ക്കവേതന്നെ കറ ഒഴുക്കും; യഃ അഗ്രേ അഭ്യാഹന്യാത്‌=ഒരുവന്‍ അഗ്രത്തില്‍ വെട്ടുകയാണെങ്കില്‍; ജീവന്‍ സ്രവേത്‌=ജീവനോടെ നില്‍ക്കവേതന്നെ കറ ഒഴുക്കും; സഃ ഏഷഃ=ആ ഈ വൃക്ഷം; ജീവേന ആത്മനാ=ജീവരൂപനായ ആത്മാവിനാല്‍; അനുപ്രഭൂതഃ=സര്‍വത്ര വ്യാപിക്കപ്പെട്ട്‌; പേപീയമാനഃ മോദമാനഃ തിഷ്‌ഠതി=ഭൂമിയില്‍ നിന്നു ജലം പാനം ചെയ്‌തു സുഖിച്ചു നില്‍ക്കുകയാണെന്നറിയൂ.
അസ്യ=ഈ വൃക്ഷത്തിന്റെ; ഏകം ശാഖാം=ഒരു കൊമ്പിനെ; യദ്‌ ജീവഃ ജഹാതി=ജീവന്‍ വിട്ടുപോവുകയാണെങ്കില്‍; അഥ സാശുഷ്യതി=തുടര്‍ന്ന്‌ ആ ശാഖ ഉണങ്ങുന്നു; ദ്വിതീയാം ജഹാതി= രണ്ടാമതൊരു കൊമ്പിനെ വിട്ടുപോവുകയാണെങ്കില്‍; അഥ സാശുഷ്യതി=തുടര്‍ന്നാശാഖ ഉണങ്ങുന്നു; തൃതീയാം ജഹാതി=മൂന്നാമതൊരു കൊമ്പിനെ വിട്ടുപോവുകയാണെങ്കില്‍; അഥ സാശുഷ്യതി= തുടര്‍ന്നാശാഖ തുടങ്ങുന്നു; സര്‍വം ജഹാതി=വൃക്ഷത്തെ മുഴുവന്‍ ജീവന്‍ വിട്ടുപോവുകയാണെങ്കില്‍; സര്‍വഃ ശുഷ്യതി=വൃക്ഷമപ്പാടെ ഉണങ്ങുന്നു.
ഏവം ഏവ ഖലു=ഇപ്രകാരം തന്നെ; സോമ്യ വിദ്ധി=കുഞ്ഞേ ധരിച്ചോളു; ജീവാപേതം=ജീവന്‍ വിട്ടുപോകുന്ന; ഇദം വാവകില=ഈ ദേഹം മാത്രമാണ്‌; മ്രിയതേ= മരിക്കുന്നത്‌; ജീവഃ ന മ്രിയതേ ഇതി=അല്ലാതെ ജീവന്‍ മരിക്കുന്നില്ല എന്ന്‌.
``അസ്യസോമ്യ മഹതോ വൃക്ഷസ്യ`` ആ പ്രയോഗം തന്നെ നോക്കൂ. ഈ മഹത്തായ വൃക്ഷത്തിന്റെ, ഈ പടുമരത്തിന്റെ, ഏതോ ഒരു വൃക്ഷത്തെ കാണിച്ചുപറയുകയാണ്‌. നിന്നെയും എന്നെയും കോര്‍ത്തിണക്കിയത്‌ ഇവനാണ്‌; പ്രാണനിലൂടെ. പ്രാണനെന്ന തന്തുവിലൂടെ. പ്രഥമപ്രാണനിലൂടെ. കേമനായിട്ടുള്ള പ്രാണന്‍, നമുക്കുള്ള ഊര്‍ജ്ജം, അല്ലെങ്കില്‍ നമ്മുടെ നിലനില്‍പ്പിന്‌ ആധാരമായിട്ടുള്ള, ആ പ്രാണനെ പ്രദാനം ചെയ്യുന്ന വൃക്ഷം എന്തുകൊണ്ടും മഹത്വമാര്‍ന്നതാണ്‌. ആ മഹത്തായ വൃക്ഷത്തിന്റെ ``യഃ`` യാതൊരുവനാണോ ``മൂലേ അഭ്യാഹന്യാത്‌`` മൂലഭാഗത്ത്‌, അടിഭാഗത്ത്‌ മുറിവേല്‍പ്പിക്കുകയാണെങ്കില്‍, വെട്ടുകയാണെങ്കില്‍ ``ജീവന്‍ സ്രവേത്‌`` ജീവന്‍ അതില്‍നിന്നും സ്രവിക്കുന്നു. 
നാം റോസിന്റെയും, പനിനീരിന്റെയും ഒക്കെ കൊമ്പ്‌ കൊണ്ടുപോയി കുഴിച്ചിട്ടുകഴിഞ്ഞാല്‍, അത്‌ പിടിക്കുന്നുണ്ടോ എന്ന്‌ അറിയാന്‍ വേണ്ടി ഒന്ന്‌ വരണ്ടിനോക്കും. ചിലരുണ്ട്‌, അതൊന്ന്‌ എടുത്ത്‌നോക്കും. അപ്പോഴാണ്‌ അറിയുന്നത്‌. അയ്യോ! വേരുവന്നിട്ടുണ്ടായിരുന്നല്ലോ എന്ന്‌. കുഴിച്ചിട്ടു. ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ വീണ്ടും സംശയം. ഒന്നുകൂടെ നോക്കി. അപ്പോഴും വേര്‌ വരുന്നുണ്ട്‌. ചുരുക്കിപ്പറഞ്ഞാല്‍ അതിന്റെ വേരിനെ നാം ഇല്ലാണ്ടാക്കും.
അടിഭാഗത്ത്‌ മുറിവേല്‍പ്പിക്കുമ്പോള്‍ ``ജീവന്‍ സ്രവേത്‌``. ജീവന്‍ ഒഴുകുന്നു. ``യഃ`` യാതൊരുവന്‍ ``മധ്യേ അഭ്യാഹന്യാത്‌``അതിന്റെ നടുക്ക്‌, മധ്യഭാഗത്ത്‌ മുറിവേല്‍പ്പിക്കുമ്പോള്‍ ``ജീവന്‍ സ്രവേത്‌``ജീവന്‍ ഒഴുകുന്നു. ഇനി ``യഃ അഗ്രേ അഭ്യാഹന്യാത്‌``ഏറ്റവും മുകള്‍ഭാഗത്ത്‌ മുറിവേല്‍പ്പിക്കുന്നുവെങ്കിലും ``ജീവന്‍ സ്രവേത്‌`` ജീവന്‍ ഒഴുകും. അതിന്റെ ആ കറ ഇങ്ങനെ ഒഴുകും. അടിഭാഗത്തായാലും, മധ്യഭാഗത്തായാലും, മുകള്‍ഭാഗത്തായാലും ഒഴുകും.
(തുടരും...)

No comments:

Post a Comment