Saturday, 4 October 2014

ഛാന്ദോഗ്യോപനിഷത്ത്‌ (68)

ഛാന്ദോഗ്യോപനിഷത്ത്‌ (68)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
68 ദിവസം.
ഒന്‍പതാം ഖണ്‌ഡം
മന്ത്രം - ഒന്ന്‌, രണ്ട്‌, മൂന്ന്‌, നാല്‌
''യഥാസോമ്യ മധുമധുകൃതോ നിസ്‌തിഷ്‌ഠന്തി 
നാനാത്യയാനാം വൃക്ഷാണാം
രസാന്‍ സമവഹാരമേകതാം രസംഗമയന്തി.
തേതഥാ തത്ര നവിവേകം ലഭന്തേ�മുഷ്യാഹം 
വൃക്ഷസ്യരസോ�സ്‌മ്യമുഷ്യാഹം വൃക്ഷസ്യ
രസോ�സ്‌മീത്യേവമേവഖലു
സോമ്യേമാഃ സര്‍വാഃ പ്രജാഃ സതിസംപദ്യ നവിദുഃ
സതിസംപദ്യാമഹ ഇതി.
ത ഇഹ വ്യാഘ്രോവാ സിംഹോവാ വൃകോ വാ 
വരാഹോ വാ കീടോ വാ പതംഗോവാ ദംശോവാ 
മശകോ വാ യദ്‌യദ്‌ ഭവന്തി തദാഭവന്തി.
സയ ഏഷോ�ണിമൈതദാത്‌മ്യമിദം സര്‍വം തത്‌ സത്യം
സ ആത്മാ തത്വമസി ശ്വേതകേതോ ഇതി ഭൂയ 
ഏവമാഭഗവാന്‍ വിജ്ഞാപയത്വിതി 
തഥാസോമ്യേതിഹോവാച''.
സോമ്യ=കുഞ്ഞേ; യഥാ മധുകൃതഃ=എപ്രകാരമാണോ തേനീച്ചകള്‍; മധു നിസ്‌തിഷ്‌ഠന്തി=തേന്‍ ശേഖരിക്കുന്നത്‌; നാനാത്യായാനാം വൃക്ഷാണാം=നാനാഭാഗത്തുമുള്ള വൃക്ഷങ്ങളുടെ; രസാന്‍=പൂക്കളില്‍ നിന്നു രസങ്ങളെ; സമവഹാരം=ശേഖരിച്ചൊന്നാക്കി; രസം ഏകതാം ഗമയന്തി=തേനിനെ ഒന്നാക്കിത്തീര്‍ക്കുന്നത്‌ അതുപോലെയാണു ഗാഢനിദ്ര.
തേ തത്ര=ആ തേനീച്ചകള്‍ക്ക്‌ ഏകരസമായ തേനില്‍; തഥാ വിവേകം ന ലഭന്തേ=വ്യക്തമായ വേര്‍തിരിവു സാധ്യമാകുന്നില്ല; അഹം അമുഷ്യരസഃ അസ്‌മി= ഞാനീ വൃക്ഷത്തിന്റെ രസമാണു കൊണ്ടുവന്നത്‌; ഇതി=എന്നിപ്രകാരം; ഏവം ഏവ ഖലു=ഇതുപോലെ തന്നെയാണു; സോമ്യ=കുഞ്ഞേ; ഇമാഃ സര്‍വാഃ പ്രജാഃ=ഈ എല്ലാ പ്രാണികളും; സതിസംപദ്യ=ആനന്ദരൂപമായ സത്തില്‍ എത്തിച്ചേര്‍ന്നുറങ്ങുമ്പോള്‍; സതിസംപദ്യമഹേ=നാം സത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു; ഇതി ന വിദു=എന്ന്‌ അറിയാതിരിക്കുന്നത്‌.
തേ=ഉറങ്ങുന്ന അവര്‍; ഇഹ=ഉണര്‍ന്നീ ലോകത്തിലെത്തുമ്പോള്‍; വ്യാഘ്രഃവാ സിംഹഃ വാ=ഉറക്കത്തിന്‌ മുന്‍പ്‌ കടുവയോ സിംഹമോ; വൃകഃ വാ വരാഹഃ വാ=ചെന്നായയോ പന്നിയോ; കീടഃ വാ പതംഗഃ വാ=പുഴുവോ ഈയാംപാറ്റയോ; ദംശഃ വാ മശകഃ വാ=ഈച്ചയോ കൊതുകോ; യത്‌യത്ഭവന്തി=എന്തെന്തായിരുന്നുവോ; തദാ ഭവന്തി=അപ്പോള്‍ അതുതന്നെ ആയിത്തീരുന്നു.
ഒരുത്തനെയും പാപി എന്നുവിളിക്കാന്‍ ഇവിടെ ഒരാള്‍ക്കും അധികാരമില്ല. ''തത്‌ സത്യം''. ഇതാണ്‌ സത്യം. ആവര്‍ത്തിച്ചാവര്‍ത്തിച്ചുപറയുന്നതാണ്‌. 
കുട്ടീ, ''യഥാ'' ഏതുപ്രകാരത്തിലാണോ ''യഥാ മധുകൃതഃ'' മധു ശേഖരിക്കുന്നവന്‍. ''മധു നിസ്‌തിഷ്‌ഠന്തി'' തേനീച്ച തേന്‍ ശേഖരിക്കുന്നത്‌ ''നാനാത്യായാനാം വൃക്ഷാണാം'' പല പല വൃക്ഷങ്ങളില്‍ തേനീച്ചകള്‍ പോയി തേന്‍ ശേഖരിക്കുന്നു. 
ഏതെങ്കിലും മനസ്സിലാവാത്ത ഉദാഹരണങ്ങളൊന്നുമല്ല പറഞ്ഞുകൊടുക്കുന്നത്‌. സര്‍വ്വസാധാരണമായ, നിത്യവും കാണുന്ന, നല്ല പരിചയമുള്ള ഉദാഹരണങ്ങളാണ്‌. ഇങ്ങനെയുള്ള ഉദാഹരണങ്ങള്‍ കാണിച്ച്‌ വിശദീകരിക്കാനുള്ള കെല്‍പ്പ്‌ ഇവിടത്തെ പുരോഗമന സാഹിത്യകാരനോ ശാസ്‌ത്രകാരനോ ഉണ്ടായിട്ടില്ല എന്നതാണ്‌ സത്യം. അവരൊക്കെ പുതിയ പുതിയ കവിതകളൊക്കെ ചമയ്‌ക്കുന്നുണ്ട്‌. യാജ്ഞവല്‍ക്യനും മൈത്രേയിയുമൊക്കെ കണ്ടുമുട്ടുന്നത്‌ ഭാരതപ്പുഴയുടെ തീരത്തുവെച്ചാണ്‌. മൈത്രേയിയങ്ങനെ കരിക്കട്ടകൊണ്ട്‌, യാജ്ഞവല്‌ക്യന്റെ വീടിന്റെ ചുവരില്‍ അങ്ങോട്ട്‌ വരച്ചുവെച്ചു എന്നൊക്കെയാണ്‌ പറയുന്നത്‌. ചില ചോദ്യങ്ങളൊക്കെ ചോദിച്ചുവെന്ന്‌. അങ്ങനെയൊക്കെയുണ്ട്‌ ചില വിപ്ലവാത്മകമായിട്ടുള്ള കവിതകള്‍.
(തുടരും....)

No comments:

Post a Comment