Thursday, 18 September 2014

ഛാന്ദോഗ്യോപനിഷത്ത്‌ (52)

ഛാന്ദോഗ്യോപനിഷത്ത്‌ (52)
ആറാം അദ്ധ്യായം
തത്ത്വമസിമഹാകാവ്യവിചാരം
അമ്പത്തിരണ്ടാം ദിവസം
ആറാം ഖണ്‌ഡം
മന്ത്രം - ഒന്ന്‌, രണ്ട്‌, മൂന്ന്‌, നാല്‌, അഞ്ച്‌
``ദധ്‌നഃസോമ്യ മഥ്യമാനസ്യയോ�ണിമാ
സ ഊര്‍ധ്വഃ സമുദീഷതി തത്‌ സര്‍പിര്‍ ഭവതി.
ഏവമേവ ഖലു സോമ്യാന്നസ്യാശ്യമാനസ്യ
യോ�ണിമാസ ഊര്‍ധ്വഃ സമുദീഷതി തത്മനോ ഭവതി.
അപാം സോമ്യ പീയമാനാനാം 
യോ�ണിമാസ ഊര്‍ധ്വഃ സമുദീഷതി സപ്രാണോഭവതി.
തേജസഃ സോമ്യാശ്യമാനസ്യയോ�ണിമാസ
ഊര്‍ധ്വഃ സമുദീഷതി സാവാഗ്‌ഭവതി.
അന്നമയം ഹിസോമ്യമനഃ ആപോമയഃ 
പ്രാണസ്‌തേജോമയീ വാഗിതി 
ഭൂയഏവമാ ഭഗവാന്‍ വിജ്ഞാപയത്വിതി 
തഥാസോമ്യേതിഹോവാച``.
സോമ്യ=കുഞ്ഞേ; മഥ്യ മാനസ്യ ദധ്‌നഃ=കടയുന്ന തൈരിന്റെ; യഃ അണിമാ സഃ=സൂക്ഷ്‌മാശം ഏതാണോ അത്‌; ഉര്‍ധ്വഃ സമുദീഷതി=മുകളില്‍ അടിഞ്ഞുകൂടുന്നു; തത്സര്‍പിഃ ഭവതി=അതു നെയ്‌ എന്നറിയപ്പെടുന്നു.സോമ്യ=കുഞ്ഞേ; ഏവമേവഖലു=അതുപോലെയാണ്‌; അശ്യമാനസ്യ അന്നസ്യ=ഭക്ഷിക്കപ്പെടുന്ന അന്നത്തിന്റെ; യഃ അണിമാ സഃ=സൂക്ഷ്‌മാംശമേതാണോ അത്‌; ഊര്‍ധ്വഃ സമുദീഷതി=മുകളില്‍ വേര്‍തിരിയുന്നു; തത്മനഃ ഭവതി=അതു മനസ്സെന്നറിയപ്പെടുന്നു.
സോമ്യ=കുഞ്ഞേ; പീയമാനാനാം അപാം=പാനം ചെയ്യപ്പെടുന്ന ജലത്തിന്റെ; യഃ അണിമാ= സൂക്ഷ്‌മാംശമേതാണോ; സഃ ഊര്‍ധ്വഃ സമുദീഷതി=അതു മുകളില്‍ വേര്‍തിരിയുന്നു; സഃ പ്രാണഃ ഭവതി=അതുപ്രാണനായിത്തീരുന്നു.
കുഞ്ഞേ, ഭക്ഷിക്കപ്പെടുന്ന തേജസ്സിന്റെ സൂക്ഷ്‌മാംശമേതാണോ അതു മുകളില്‍ വേര്‍തിരിയുന്നു, അതു വാക്കായിതീരുന്നു.
കുഞ്ഞേ, അന്നമയമാണു മനസ്സ്‌, ജലമയമാണു പ്രാണന്‍, തേജോമയിയാണു വാക്ക്‌ എന്നുദ്ദാലകന്‍ വ്യക്തമാക്കി. അവിടുന്നു വീണ്ടും എനിക്കിതു വിവരിച്ചുതരണം എന്നായി ശ്വേതകേതു. അങ്ങനെയാകട്ടെ എന്നു പിതാവു പറയുകയും ചെയ്‌തു.
``ദധ്‌നഃ സൗമ്യ മഥ്യമാനസ്യ`` സൗമ്യ, അല്ലയോ കുട്ടീ. മകനെ വളരെ സ്‌നേഹപൂര്‍വ്വം അവനെ അങ്ങോട്ട്‌ താലോലിക്കുന്ന സമയത്ത്‌, വാത്സല്യം ഹൃദയം കവിഞ്ഞൊഴുകുന്ന സമയത്തൊക്കെ യാണ്‌ ഇങ്ങനെ വിളിക്കുക. `ചക്കരക്കുട്ടാ' എന്നൊക്കെ നാം വിളിക്കാറില്ലേ. ദേഷ്യം പിടിച്ചിരിക്കുമ്പോള്‍ അങ്ങനെ വിളിക്കില്ല അല്ലേ? ആ ഒരു സ്‌നേഹത്തിന്റെ അതിപ്രസരമാണിവിടെ.
(തുടരും....)

No comments:

Post a Comment