Saturday, 13 September 2014

ഛാന്ദോഗ്യോപനിഷത്ത്‌ (47)

ഛാന്ദോഗ്യോപനിഷത്ത്‌ (47)
ആറാം അദ്ധ്യായം
തത്ത്വമസിമഹാകാവ്യവിചാരം
നാല്‌പത്തിഏഴാം ദിവസം

നിരാഹാരം ഇരിക്കുന്നവര്‍ വെള്ളം കുടിക്കും. എന്തിനാണ്‌? പ്രാണന്‍ പോകാതിരിക്കാന്‍. ആ ജലമുണ്ടെങ്കില്‍ പ്രാണന്‍ നിന്നോളും. ജലം കുടിച്ചുകൊണ്ട്‌ കുറേക്കാലം നിലനില്‍ക്കാം. അപ്പോള്‍ കുടിക്കുന്ന ജലത്തിന്റെ സൂക്ഷ്‌മാംശം പ്രാണനായി ഭവിക്കുന്നു. നാം വെറും വെള്ളം മാത്രമല്ല കുടിക്കുന്നത്‌. ഒരു പഴം കഴിക്കുന്ന സമയത്ത്‌ അതില്‍നിന്ന്‌ ജലാംശം കിട്ടുന്നുണ്ട്‌. ഇങ്ങനെ വേണം മനസ്സിലാക്കാന്‍. ഖര ഭക്ഷണപദാര്‍ഥത്തിലും ജലാംശമുണ്ട്‌.
ഇതുപോലെ ''തേജഃ അശിതം ത്രേധാവിധീയതേ'' നാം കഴിക്കുന്ന തേജസ്സുള്ള ഭക്ഷണം. നെയ്യൊക്കെ അതില്‍പെട്ടതാണ്‌. കത്തുന്നത്‌. കത്തുന്നത്‌ വേറേയുമുണ്ട്‌. തീ കണ്ടാല്‍മതി, കത്തും. കത്തുന്ന സാധനങ്ങളെന്നു പറഞ്ഞാല്‍ എണ്ണ. ഇത്‌ പൂര്‍ണ്ണമായിട്ട്‌ ഉപേക്ഷിക്കാനുള്ളതല്ല. നാളികേരത്തിലുണ്ടത്‌. ഈ വിശ്വത്തില്‍ ഒരുവിധം എല്ലാ സാധനങ്ങളില്‍നിന്നും ഈ എണ്ണ ഉണ്ടാക്കുന്നുണ്ട്‌. എണ്ണയില്‍ തിരിയിട്ട്‌ കത്തിച്ചുനോക്കൂ. കത്തും. അതിപ്പോള്‍ കടലയിലുണ്ട്‌, കശുവണ്ടിയിലുണ്ട്‌. സൂര്യകാന്തിയിലുണ്ട്‌. ഇങ്ങനെ പലതിലും എണ്ണയുണ്ട്‌. അതിന്റെയൊക്കെ സാധ്യതകള്‍ പുറത്തുവരുന്നതേയുള്ളൂ. 
കേരളത്തില്‍ ഒരു ഗവേഷണമൊക്കെ നടന്നിട്ടുണ്ടായിരുന്നു. എങ്ങനെ കോക്കനട്ട്‌ ഓയില്‍, ലൂബ്രിക്കേഷനിലേക്ക്‌, നമ്മുടെ ഈ ഓട്ടോമൊബൈല്‍ രംഗത്തേക്ക്‌ എങ്ങനെ കൊണ്ടുവരാം എന്ന്‌? അങ്ങനെ ഒരു ചെറുപ്പക്കാരന്‍ അത്‌ തുടങ്ങിവെച്ചു. പിന്നെ അതിനെയൊക്കെ തടയിടാനും മറ്റും ലോബികളുമുണ്ടായി. അതില്‍ നിന്നൊക്കെ കേരളം രക്ഷപ്പെട്ടു. ഈ ലൂബ്രിക്കേഷനിലേക്ക്‌ ഈ 
ഓയില്‍ നല്ലതാണ്‌. ഇത്‌ ഏറ്റവും നല്ലതാണ്‌ എഞ്ചിന്‌. മാത്രമല്ല അന്തരീക്ഷമലിനീകരണമുണ്ടാകുന്നുമില്ല. കൂടുതല്‍ കാര്‍ബണിനെ പുറത്തുവിടുന്നില്ല; അവര്‍ അനുഭവം സാക്ഷ്യപ്പെടുത്തി കൊടുത്തു. അതിലൊന്നും വേണ്ടത്ര ഗവേഷണങ്ങളൊന്നും നടന്നിട്ടില്ല. ഇങ്ങനെ സമ്പൂര്‍ണ്ണ പ്രകൃതിയായിട്ടുള്ള ഇന്ധനം തന്നെ ഇവിടെയുണ്ട്‌. കത്തുന്നതാണിതൊക്കെ. തേജസ്സുള്ളതാണ്‌ ഈ ഭക്ഷണങ്ങളൊക്കെ. നെയ്യും എണ്ണകളും. ഇവ അമിതമായി കഴിക്കണമെന്നല്ല. 

(തുടരും....)

No comments:

Post a Comment