ഉപനിഷത്ത് പഠനം, തൊണ്ണൂറ്റിആറാം ദിവസം, ഈശാവാസ്യം
രാവിലെ മെഡിറ്റേഷനും, ഗായത്രിജപമൊക്കെയുണ്ട് എങ്കില്‍ ചിലതൊക്കെ പറയാന്‍ പറ്റും. ``നമ്മുടെ വല്ല്യച്ഛന്‍ ഒരാഴ്‌ചക്കുള്ളില്‍ മരിക്കും'' എന്ന് എനിക്കിന്നൊരു തോന്നല്‍. അമ്മയോട് പറഞ്ഞു. ``നീ വെറുതെ ആരോടും ഇത് പറയാന്‍ നിക്കണ്ട'' എന്ന് അമ്മ. പറഞ്ഞപോലെ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ വല്ല്യച്ഛന്‍ മരിച്ചു. ``നിനക്കെങ്ങിനെ തോന്നി''. ``എനിക്കങ്ങനെ തോന്നുന്നുണ്ട്''. നിനക്കെന്താണ് ഇപ്പോള്‍ തോന്നുന്നതെന്ന് ഞാന്‍ പറയാം. ``വിശപ്പുണ്ട്. എന്തെങ്കിലും എടുക്കൂ കഴിക്കാന്‍ തരൂ''. അല്ലെങ്കില്‍ ഇവന്‍ വേറെയെന്തെങ്കിലും പറയും. അത് ഫലിക്കും. പിന്നെ ഇവനൊരു സിദ്ധനായി. മരണം പ്രവചിക്കുന്ന സിദ്ധന്‍. ഇതിലൊന്നും ഭ്രമിക്കരുതെന്നാണ് ഉപനിഷത്ത് പറയുന്നത്. അതുകൊണ്ട് ``അസംഭൂതി സംഭൂതി`` ഉണ്ടാകുന്നതിലും ഉണ്ടാകാത്തതിലും. നല്ലവണ്ണം ഉണ്ടായിട്ടുള്ളതും അതേപോലെ ക്രമത്തിലല്ലാതെ, ഈ ബഡ് ചെയ്‌ത് എടുത്തതൊക്കെ അതിനെ ആരാണോ ഉപാസിക്കുന്നത് അവനാണ് ഇരുട്ടില്‍ പ്രവേശിക്കുക.
രാമകൃഷ്‌ണദേവന്‍ വളരെ ശക്തമായ ഭാഷയിലാണ് ഇതിനെകുറിച്ച് പറയുന്നത്. വചനാമൃതമൊക്കെ പറയുന്നത് കേട്ടാല്‍ ഒമിറ്റ് ചെയ്യും. കുര്‍വാര്‍പുക്കൂര്‍ എന്ന തന്റെ ഗ്രാമത്തില്‍ ജോലിചെയ്യുന്ന സ്‌ത്രീകള്‍ അവരങ്ങനെ എല്ലുമുറിയെ പണിയെടുക്കുന്നവരാണ്. തിരക്കുപിടിച്ച ആളുകളാണ്. മലമൂത്രവിസര്‍ജ്ജനം ചെയ്യാന്‍ പോലും സമയംകിട്ടില്ല എന്നാണ്. വിസര്‍ജ്ജനത്തിന്റെ അത്യാസന്നനിലയില്‍ ഓടിയിട്ടാണ് വരുന്നത്. ഇരിക്കാന്‍ പോലും മിനക്കെടില്ല എന്നാണ്. പകുതിയിരുന്നുകൊണ്ടാണ് ഇത് നിവര്‍ത്തിക്കുന്നത്. അത് ഞാന്‍ കാണാറുണ്ട് എന്ന് രാമകൃഷ്‌ണദേവന്‍ പറയും. അങ്ങനെ വെളിക്കിരിക്കുന്നവരെപോലെയാണ് എനിക്ക് സിദ്ധന്മാര്‍ എന്നാണ് അദ്ദേഹം പറയുന്നത്. ശക്തമായിട്ടാണ് പറയുന്നത്. അവരെകാണുമ്പോള്‍ എനിക്ക് അറപ്പുതോന്നാറുണ്ട്; അതുപോലെതന്നെയാണ് ഇവരെ കാണുമ്പോഴും. അസംഭൂതിയെ ഉപാസിക്കുന്നു. ``അന്ധം തമഃ പ്രവിശന്തി`` അവര്‍ ഇരുട്ടിലേക്ക് പ്രവേശിക്കുന്നു. ``യ ഉ സംഭൂത്യാം രതാഃ`` എന്നാല്‍ സംഭൂതിയില്‍ ആര് രമിക്കുന്നു, ആ മനസ്സിന്റെ ശീതളിമയില്‍, അന്തഃശീതളിമയില്‍, ഗുരുദേവന്‍ പറഞ്ഞതുപോലെ, അതില്‍ വീണ്ടും, ``തതോ ഭൂയ ഇവ തേ തമഃ`` സിദ്ധാവസ്ഥയില്‍ ആര്‍ രതി കാണുന്നുവോ അവന്‍ ഇരുട്ടി നല്‍ പ്രവേശിക്കുന്നു. മറ്റവനെ സംബന്ധിച്ച് ഇരുട്ടില്‍ തന്നെയാണ്. ഇതില്‍ രമിക്കുന്നവനോ കൂരിരുട്ടില്‍ പ്രവേശിക്കുന്നു. വിദ്യ- അവിദ്യ, സംഭൂതി - അസംഭൂതി. വീണ്ടും ഉപനിഷത്ത് ഋഷി പറയുന്നു.
രാമകൃഷ്‌ണദേവന്‍ വളരെ ശക്തമായ ഭാഷയിലാണ് ഇതിനെകുറിച്ച് പറയുന്നത്. വചനാമൃതമൊക്കെ പറയുന്നത് കേട്ടാല്‍ ഒമിറ്റ് ചെയ്യും. കുര്‍വാര്‍പുക്കൂര്‍ എന്ന തന്റെ ഗ്രാമത്തില്‍ ജോലിചെയ്യുന്ന സ്‌ത്രീകള്‍ അവരങ്ങനെ എല്ലുമുറിയെ പണിയെടുക്കുന്നവരാണ്. തിരക്കുപിടിച്ച ആളുകളാണ്. മലമൂത്രവിസര്‍ജ്ജനം ചെയ്യാന്‍ പോലും സമയംകിട്ടില്ല എന്നാണ്. വിസര്‍ജ്ജനത്തിന്റെ അത്യാസന്നനിലയില്‍ ഓടിയിട്ടാണ് വരുന്നത്. ഇരിക്കാന്‍ പോലും മിനക്കെടില്ല എന്നാണ്. പകുതിയിരുന്നുകൊണ്ടാണ് ഇത് നിവര്‍ത്തിക്കുന്നത്. അത് ഞാന്‍ കാണാറുണ്ട് എന്ന് രാമകൃഷ്‌ണദേവന്‍ പറയും. അങ്ങനെ വെളിക്കിരിക്കുന്നവരെപോലെയാണ് എനിക്ക് സിദ്ധന്മാര്‍ എന്നാണ് അദ്ദേഹം പറയുന്നത്. ശക്തമായിട്ടാണ് പറയുന്നത്. അവരെകാണുമ്പോള്‍ എനിക്ക് അറപ്പുതോന്നാറുണ്ട്; അതുപോലെതന്നെയാണ് ഇവരെ കാണുമ്പോഴും. അസംഭൂതിയെ ഉപാസിക്കുന്നു. ``അന്ധം തമഃ പ്രവിശന്തി`` അവര്‍ ഇരുട്ടിലേക്ക് പ്രവേശിക്കുന്നു. ``യ ഉ സംഭൂത്യാം രതാഃ`` എന്നാല്‍ സംഭൂതിയില്‍ ആര് രമിക്കുന്നു, ആ മനസ്സിന്റെ ശീതളിമയില്‍, അന്തഃശീതളിമയില്‍, ഗുരുദേവന്‍ പറഞ്ഞതുപോലെ, അതില്‍ വീണ്ടും, ``തതോ ഭൂയ ഇവ തേ തമഃ`` സിദ്ധാവസ്ഥയില്‍ ആര്‍ രതി കാണുന്നുവോ അവന്‍ ഇരുട്ടി നല്‍ പ്രവേശിക്കുന്നു. മറ്റവനെ സംബന്ധിച്ച് ഇരുട്ടില്‍ തന്നെയാണ്. ഇതില്‍ രമിക്കുന്നവനോ കൂരിരുട്ടില്‍ പ്രവേശിക്കുന്നു. വിദ്യ- അവിദ്യ, സംഭൂതി - അസംഭൂതി. വീണ്ടും ഉപനിഷത്ത് ഋഷി പറയുന്നു.
No comments:
Post a Comment