Monday, 30 June 2014

ഉപനിഷത്ത്‌ പഠനം, നൂറ്റിരണ്ടാം ദിവസം, ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം, നൂറ്റിരണ്ടാം ദിവസം, ഈശാവാസ്യം
പറയുന്നു, ഹേ ``പൂഷന്‍``അല്ലയോ പ്രപഞ്ചത്തെ പോഷിപ്പിക്കുന്നവനെ. സൂര്യന്റെ പേരാണ്‌ പൂഷന്‍. അല്ലയോ സൂര്യ ഭഗവാനെ, ``ത്വം`` അങ്ങ്‌ ``സത്യധര്‍മായ`` `തന്നെ' തന്നെ അവതരിപ്പിക്കുന്നു. സത്യത്തെ ധര്‍മമായി സ്വീകരിച്ചിട്ടുള്ള എനിക്കായികൊണ്ട്‌, സത്യധര്‍മനായിക്കൊണ്ട്‌ എന്നുപറഞ്ഞാല്‍ ഞാന്‍ സത്യത്തെയാണ്‌ ധര്‍മമായി സ്വീകരിച്ചിട്ടുള്ളത്‌. അങ്ങനെയുള്ള എനിക്കായിക്കൊണ്ട്‌ ``ദൃഷ്‌ടയേ`` ദൃഷ്‌ടിക്കായിക്കൊണ്ട്‌, എന്റെ കാഴ്‌ചയ്‌ക്കായിക്കൊണ്ട്‌, എന്റെ അനുഭവത്തിനായി ``അപാവൃണു`` മാറ്റിയാലും. അപ്പോള്‍ സത്യത്തിന്റെ മുഖം സ്വര്‍ണ്ണനിര്‍മ്മിതമാര്‍ന്ന മൂടികൊണ്ട്‌ മറയ്‌ക്കപ്പെട്ടിരിക്കുന്നു. അല്ലയോ സൂര്യഭഗവാനേ, സത്യത്തെ ധര്‍മ്മമായി സ്വീകരിച്ചിട്ടുള്ള എനിക്കായിക്കൊണ്ട്‌ ആ ആവരണത്തെ മാറ്റിയാലും. സത്യത്തെ ഞാന്‍ അറിയട്ടെ. അനുഭവിക്കട്ടെ. 
നാം പ്രസന്റേഷനൊക്കെ കൊടുക്കുമ്പോള്‍ എങ്ങിനെയാണ്‌ കൊടുക്കുന്നത്‌? നന്നായി പായ്‌ക്ക്‌ ചെയ്‌ത്‌. ഉള്ളിലെന്താണെന്നൊന്നും ആര്‍ക്കും അറിയില്ല. നമ്മള്‍ അതിന്‌ എന്തുകൊണ്ട്‌ ഏറ്റവും അധികം പ്രാധാന്യം കൊടുക്കുന്നു? ഒരുപാടുപേര്‍ വരുന്നതാണ്‌. അവര്‍ നോക്കിയാല്‍ ഇതുമാത്രമേ കാണാന്‍ പാടുള്ളൂ. കടയില്‍ ചെന്ന്‌ ഏതെങ്കിലും പ്രസന്റേഷന്‍പേപ്പര്‍ സെലക്‌ട്‌ ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കുന്നത്‌. അതുകൊണ്ടാണ്‌ പ്രസന്റേഷന്‍ പേപ്പറില്‍ വിവിധ ഡിസൈനും കളറുമൊക്കെ ഉണ്ടായത്‌. നമ്മുടെ മനോഗതിക്ക്‌ അനുസരിച്ച്‌. ചിലരിങ്ങനെ പച്ചകളറില്‍ ഇങ്ങനെ കൊണ്ടുവരും. അതുകാണുമ്പോള്‍ തന്നെ മറ്റുള്ളവര്‍ക്ക്‌ അസ്വസ്ഥത ഉണ്ടാകും. എന്നിട്ട്‌ മറ്റുള്ളവരോട്‌ പറയും. ഓ! അവരുടെയൊരു പ്രസന്റേഷന്‍. `നീ കണ്ടോ അത്‌ പച്ചകളറിലിങ്ങനെ' എന്ന്‌. ചിലരുടേതാകട്ടെ പച്ചകളര്‍ തന്നെയായിരിക്കും വളരെ നന്നായിട്ടുണ്ട്‌ എന്ന്‌ പറഞ്ഞ്‌ ഇങ്ങനെ കൊണ്ടുവരും. ചിലര്‍ക്ക്‌ ചുകപ്പ്‌. അല്ലെങ്കില്‍ അതിലും നല്ലത്‌. അതിനെയിങ്ങനെ റിബ്ബണൊക്കെ കെട്ടി. ആ റിബ്ബണ്‍ തിളങ്ങണം. സത്യം ഇങ്ങനെ മറച്ചിരിക്കുകയാണ്‌; പലവിധത്തില്‍. 
വീട്ടില്‍ വരുന്ന ആള്‍ക്ക്‌ ബ്രേക്ക്‌ഫാസ്റ്റോ ഡിന്നറോ ഒക്കെ കൊടുക്കുന്നത്‌ എങ്ങിനെയാണ്‌? അകത്ത്‌ അത്‌ ഉണ്ടാക്കുന്നത്‌ എങ്ങിനെയാണ്‌ എന്ന്‌ നമുക്കറിയില്ല. നമ്മുടെ മുന്നില്‍ വരുമ്പോഴോ അത്‌ കൊടിലൊക്കെ വെച്ച്‌ വൃത്തിയായി കൊടുക്കുന്നു. അടുക്കളയിലെ അവസ്ഥ എന്തായിരിക്കും? ചിലപ്പോള്‍ ഇഡ്ഡലി തട്ടില്‍നിന്ന്‌ കൈകൊണ്ടുതന്നെ പാത്രത്തിലേക്ക്‌ എടുത്തിടുകയായിരിക്കും. മേശപ്പുറത്തെത്തുമ്പോള്‍ കൊടിലായി. സ്‌പൂണായി. അപ്പോള്‍ എല്ലാവരും ഇതിനെ താലോലിക്കുന്നുണ്ട്‌. ഈ മന്ത്രം വെച്ചുവേണം പുറകിലേക്ക്‌ പോയി അവിദ്യയെ ഉപാസിക്കുന്നത്‌ മനസ്സിലാക്കാന്‍. ഈ സ്വര്‍ണ്ണമൂടിയെയാണ്‌ ഉപാസിക്കുന്നത്‌. അതിനെ ഉപാസിക്കുന്നതിലൂടെ ഇരുട്ടിലേക്കാണ്‌ നാം പ്രവേശിക്കുന്നത്‌. 
ഈ മന്ത്രത്തെ നന്നായി വിസ്‌തരിക്കേണ്ടതുണ്ട്‌. തുടര്‍ന്ന്‌ ഈ മന്ത്രത്തിന്റെ അനുസന്ധാനത്തില്‍, ഈ മന്ത്രത്തെ താന്‍ സൂര്യന്റെ മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ എന്താണ്‌ സാക്ഷാത്‌കാരം? എങ്ങിനെയാണ്‌ സാക്ഷാത്‌കരിക്കുന്നത്‌ അതാണ്‌ വരുന്ന മന്ത്രങ്ങള്‍.
(തുടരും....)

No comments:

Post a Comment