Thursday, 19 June 2014

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 2

ശ്രീമദ് ഭഗവദ്ഗീത -അദ്ധ്യായം 4 ശ്ളോകം 2
ഏവം പരമ്പരാപ്രാപ്തം
ഇമം രാജര്‍ഷയോ വിദുഃ
സ കാലേനേഹ മഹതാ
യോഗോ നഷ്ടഃ പരന്തപ.
അല്ലയോ പരന്തപനായ അര്‍ജുനാ,ഇങ്ങനെ പരമ്പരയായി കൈമാറിക്കിട്ടിയ ഈ യോഗവിദ്യ പല രാജര്‍ഷികളും അറിഞ്ഞു. കാലാന്തരത്തില്‍ പക്ഷേ, മഹത്തായ ഈ വിദ്യ നഷ്ടപ്പെട്ടുപോയി.
യോഗശബ്ദത്തിന് പരമമായ അറിവിനോട് ചേര്‍ന്നിരിക്കല്‍, യോജിക്കല്‍, ശ്രുതിയും താളവും ചേരല്‍, ലയിക്കല്‍ എന്നൊക്കെയാണ് അര്‍ഥം. യോഗവിദ്യ എന്നാല്‍ പ്രപഞ്ചാധാരവുമായി സാത്മ്യം പ്രാപിക്കാനുള്ള വിദ്യ.
അല്ലയോ പരന്തപ! ( ശത്രുക്കളെ തപിപ്പികുന്നവനേ!) പിന്നീട് പല രാജര്‍ഷിമാരും കര്‍മ്മയോഗം അഭ്യസിക്കുകയും അതില്‍ നിപുണരാവുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഇതെപ്പറ്റി അറിവുള്ളവരാരും ഇല്ല. മനുഷ്യന്‍ തന്റെ ശരീരത്തിലും ഇന്ദിയസുഖാനുഭവത്തിലും കൂടുതല്‍ അസക്തനായിരിക്കുന്നതു കൊണ്ട്, ആത്മജ്ഞാനത്തെ അവര്‍ വിസ്മരിക്കുന്നു. ഇന്ദിയസുഖങ്ങളാണ് ആനന്ദത്തിന്റെ പാരമ്യത്തിലെത്തിക്കുന്ന ഉപാധിയെന്നു കരുതുന്ന അവന് ആത്മവിശ്വാസംതന്നെ നശിച്ചിരിക്കുന്നു. ഐഹികജീവിതമാണ് ഏറ്റവും വിലപ്പെട്ടതെന്ന് അവന്‍ വിശ്വസിക്കുന്നു. ദിഗംബരരായ മുനിമാര്‍ വസിക്കുന്ന ഗ്രാമത്തില്‍ ആരാണു പട്ടു വസ്ത്രം അണിയാന്‍ ആഗ്രഹിക്കുന്നത്? അന്ധനായി ജനിച്ച ഒരുവന് സൂരായന്റെ വില അറിയാന്‍കഴിയുമോ? ബധിരരായ ഒരു കൂട്ടം ആളുകളുടെ ഇടയില്‍ സംഗീതത്തെ അഭിനന്ദിക്കുന്നത്? അപ്രകാരം ആത്മീയദര്‍ശനത്തെക്കുറിച്ച് അജ്ഞരും സംസാരബന്ധത്തില്‍നിന്ന് വിമുക്തരായി ആത്മീയജീവിതം നയിക്കണമെന്ന് ആഗ്രഹമില്ലാത്തവരും, അജ്ഞാനന്ധകാരത്തില്‍ വട്ടം കറങ്ങുന്നവരുമായ ആത്മാക്കള്‍ക്ക് എന്റെ ദിവ്യഭാവത്തിന്റെ ദര്‍ശനം എങ്ങനെയാണ് സിദ്ധിക്കുന്നത്? എങ്ങനെയാണ് ഈ മോഹജാലം വൃദ്ധി പ്രാപിച്ചതെന്നറിഞ്ഞുകൂടാ. ഇ യോഗമാകട്ടെ ലോകത്തില്‍നിന്ന് അപ്രത്യക്ഷമായിട്ട് ഇപ്പോള്‍ കാലം ഏറെ കഴിഞ്ഞു.
ഋഷികള്‍കൂടി ആയ രാജാക്കന്മാരാണ് അറിഞ്ഞിരുന്നതും തലമുറകളിലേക്ക് പകര്‍ന്നതും. രാജാക്കന്മാര്‍ ഋഷികളല്ലാതായതോടെ രാജാധികാരം ദുഷിച്ചു. പരമമായ അറിവില്‍ നിന്ന് മനുഷ്യന്‍ അകന്നു.(ഈ 'മറവി'കൊണ്ട് അധികാരം ദുഷിച്ചു എന്നുമാകാം.)
(തുടരും.....)

No comments:

Post a Comment