ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-16
-ദൈവാസുരസമ്പദ്വിഭാഗയോഗം-
ശ്ളോകം-10
കാമമാശ്രിത്യ ദുഷ്പൂരം
ദംഭമാനമദാന്വിതാഃ
മോഹാത് ഗൃഹീത്വാ സദ്ഗ്രാഹാന്‍
പ്രവര്‍ത്തന്തേƒശുചിവ്രതാഃ
ദംഭമാനമദാന്വിതാഃ
മോഹാത് ഗൃഹീത്വാ സദ്ഗ്രാഹാന്‍
പ്രവര്‍ത്തന്തേƒശുചിവ്രതാഃ
ഒരിക്കലും തൃപ്തിവരാത്ത കാമത്തെ ആശ്രയിച്ചിട്ട്, ദംഭം മാനം മദം എന്നീ ശ്രീമദ്
ഭഗവദ്ഗീത-അദ്ധ്യായം-16 -ദൈവാസുരസമ്പദ്വിഭാഗയോഗം- ശ്ളോകം-9
പാപത്തിന്‍റെ ചലിക്കുന്ന ദുഷ്കീര്‍ത്തിസ്തംഭങ്ങള്‍ :
--------------------------------------------------------------
ഏതാം ദൃഷ്ടിമവഷ്ടഭ്യ
നഷ്ടാത്മാനോƒല്പബുദ്ധയഃ
പ്രഭവന്ത്യുഗ്രകര്‍മ്മാണഃ
ക്ഷയായ ജഗതോƒഹിതാഃ
--------------------------------------------------------------
ഏതാം ദൃഷ്ടിമവഷ്ടഭ്യ
നഷ്ടാത്മാനോƒല്പബുദ്ധയഃ
പ്രഭവന്ത്യുഗ്രകര്‍മ്മാണഃ
ക്ഷയായ ജഗതോƒഹിതാഃ
ഇപ്രകാരമുള്ള ലോകവീക്ഷണത്തെ അവലംബിച്ചുകൊണ്ട്
നഷ്ടചിത്തന്മാരായും അല്പബുദ്ധികളായും ക്രൂരകര്‍മ്മികളായും ഇരിക്കുന്നവര്‍ ജഗത്തിനു
വിരോധികളായി ഭവിച്ച് തനിക്കും ലോകത്തിനും ശത്രുക്കളായി ജഗത്തിന്‍റെ നാശത്തിനു
വന്നു ജനിക്കുന്നു.
ഇപ്രകാരം ഈശ്വരനെ തിരസ്കരിച്ചിട്ട് അവര്‍ പൊള്ളയായ
സംസാരങ്ങളില്‍ ഏര്‍പ്പെടുന്നു. എന്നുമാത്രമല്ല, ഈശ്വരന്‍ ഇല്ലെന്നുള്ള
ദൃഢവിശ്വാസത്തില്‍ അവര്‍ എത്തിച്ചേരുന്നു. അവര്‍ ധര്‍മ്മവിരോധികളാണെന്നുള്ള ധാരണ
പരത്തുന്നു. നാസ്തിക്യം അവരില്‍ വേരൂന്നിയിരിക്കുന്നു. സ്വര്‍ഗ്ഗത്തെപ്പറ്റിയുള്ള
പ്രത്യാശാസ്ഫുരണങ്ങളോ നരകത്തെപ്പറ്റിയുള്ള ഭീതിയോ അവരുടെ ചിത്തത്തില്‍നിന്നു
കൊഴിഞ്ഞുപോകുന്നു. ആധ്യാത്മികവാസന എരിച്ചുകളഞ്ഞിരിക്കുന്നു. അവര്‍ ദേഹബുദ്ധികൊണ്ട്
ശരീരത്തില്‍ ബന്ധിതരാവുകയും മലിനജലത്തിലെ കുമിളകള്‍പോലെ വിഷയസുഖങ്ങളാകുന്ന
ചെളിക്കുണ്ടില്‍ ഒടുങ്ങുകയും ചെയ്യുന്നു. കുളത്തിലെ ജലം വറ്റി മത്സ്യത്തിന്‍റെ
മരണം ദൈവകല്പിതമാകുമ്പോള്‍,
മത്സ്യത്തെ പിടിച്ചെടുക്കാനായി മുക്കുവര്‍ വന്നുചേരുന്നതുപോലെ, ശരീരം ക്ഷയിച്ച്
കൊഴിഞ്ഞുപോകാറാകുമ്പോള്‍ എല്ലാ രോഗങ്ങളും ചേര്‍ന്ന് ശരീരത്തെ ആക്രമിക്കുന്നു.
ലോകത്തിന്‍റെ വിനാശത്തെ സൂചിപ്പിച്ചുകൊണ്ട് ധൂമകേതു ആകാശത്തില്‍ ഉദിക്കുന്നു.
അതുപോലെ ഈ ലോകത്തെ നശിപ്പിക്കുന്നതിനായി ആസുരീസമ്പന്നര്‍ ജനിക്കുന്നു. അഗ്നി അതിന്‍റെ
ചുറ്റും നോക്കാതെ എന്തിനെയും ദഹിപ്പിക്കുന്നതുപോലെ ഇവരുടെ മണ്ഡലപരിധിയിലെത്തുന്ന
എല്ലാവരെയും ഇവര്‍ നശിപ്പിക്കുന്നു. വിഷച്ചെടികളില്‍നിന്ന് വിഷത്തിന്‍റെ
അങ്കുരങ്ങള്‍ മുളയ്ക്കുന്നതുപോലെ ആസുരീവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ പാപത്തില്‍നിന്നു
മുളച്ചുവളരുന്നവരാണ്. അവര്‍ യഥാര്‍ത്ഥത്തില്‍ പാപത്തിന്‍റെ ചലിക്കുന്ന ദുഷ്കീര്‍ത്തിസ്തംഭങ്ങളാണ്.
പ്രപഞ്ചത്തിന്റെ സത്ത് സര്‍വവ്യാപിയും സമവസ്ഥിതവുമായ
ഏകീകൃതബലമാണ്. അതാണ് എല്ലാവരിലും എല്ലാറ്റിലുമുള്ള നാശരഹിതമായ ഉണ്മ. അങ്ങനെ ഒന്ന്
ഉണ്ടെന്ന് അറിയാതിരുന്നാല്‍ അത് നഷ്ടപ്പെട്ടതിനു തുല്യംതന്നെ. അത്തരക്കാര്‍
നഷ്ടാത്മാക്കള്‍. കനകം ചുമക്കുന്ന കഴുതയുടെ സ്ഥിതിയിലാണവര്‍. പ്രത്യക്ഷങ്ങള്‍ക്കതീതമായ
ആത്മസ്വരൂപത്തെക്കുറിച്ച് ബോധമുണ്ടാകാന്‍ ബുദ്ധി അത്രയും പടര്‍ന്നു കയറണം. ആ വളര്‍ച്ച
സ്വാഭാവികമായി ഉണ്ടാകുന്നില്ലെങ്കില്‍ ബുദ്ധി മുരടിച്ചു എന്നാണ് അര്‍ഥം. അതു
സംഭവിച്ചവര്‍ അല്പബുദ്ധികള്‍.
മറ്റു ജീവികള്‍ക്കില്ലാത്ത കഴിവുകള്‍ മനുഷ്യനുണ്ട്.
അതത്രയും സമൂഹത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നു. ജീവിതംകൊണ്ട് എന്തു ചെയ്യണം
എന്നു നിശ്ചയിക്കുന്നതില്‍ ഇക്കൂട്ടര്‍ക്ക് പിഴ പറ്റുന്നു. തന്നിഷ്ടം പൊന്നിഷ്ടവും
മുന്നിഷ്ടവുമായിത്തീരുന്നു. ഇന്ദ്രിയസുഖം പരമലക്ഷ്യം. അതു നേടാനുള്ള നിത്യവൃത്തി
നിരങ്കുശമായ വേട്ടയാടല്‍. തനിക്ക് തന്റെ നീതി മാത്രം. എന്തു കടുംകൈയും ചെയ്യും.
സര്‍വചരാചരങ്ങളെയും ദ്രോഹിക്കും. ചുരുക്കത്തില്‍, ഇവര്‍ പ്രപഞ്ചത്തെ
ഉപദ്രവിക്കുന്നവരായി ഭവിക്കുന്നു. അത് ലോകത്തിന്റെയും അവരുടെതന്നെയും
നാശത്തിനാണെന്ന് തിരിച്ചറിയുന്നുമില്ല.
ഇനിയും എത്രത്തോളം താല്പര്യത്തോടെയാണ് ഇവര്‍
ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നതെന്ന് ഞാന്‍ വിശദികരിക്കാം.
(തുടരും...)
(തുടരും...)
ദുര്‍ഗ്ഗുണങ്ങളോടുകൂടിയ അവര്‍ അശുദ്ധങ്ങളായ
വ്രതാചരണങ്ങളിലും മറ്റും ഏര്‍പ്പെട്ട് അവിവേകം ഹേതുവായി അസദ്‍വൃത്തരായിത്തന്നെ
ജീവിതം നയിക്കുന്നു.
ഒരു വലയ്ക്കകത്ത് വെള്ളം ഒഴിച്ചു നിറയ്ക്കാന്‍
സാദ്ധ്യമല്ല. എത്രമാത്രം ഇന്ധനം ഇട്ടുകൊടുത്താലും തപനന്‍ തൃപ്തനാവുകയില്ല. അതുപോലെ
അതൃപ്തപദാര്‍ത്ഥങ്ങളുടെ മുന്‍നിരയില്‍ നില്ക്കുന്ന കാമത്തിന് ഹൃദയത്തില്‍ മുന്‍ഗണന
നല്കി ജീവിതം നയിക്കുന്ന ഇവരെ ഒന്നുകൊണ്ടും തൃപ്തിപ്പെടുത്താന്‍ സാദ്ധ്യമല്ല.
തന്നെയുമല്ല, ദംഭും
ദുരഭിമാനവും കാമാസക്തിക്കു സഹായമായി എത്തുകയും ചെയ്യുന്നു. മദം പൊട്ടിനില്ക്കുന്ന
ഒരു മത്തേഭത്തിന് മദ്യം കൂടി നല്‍കിയാല്‍ കൂടുതല്‍ ഉന്മത്തനാകുന്നതുപോലെ പ്രായം
കൂടുന്തോറും ഇവരുടെ അഹങ്കാരം വര്‍ദ്ധിച്ചുവരുന്നു. മൂര്‍ഖത്വവും മര്‍ക്കടമുഷ്ടിയും
ഇവരുടെ സ്വഭാവത്തില്‍ ഇടകലര്‍ന്നിരിക്കുന്നു. അപ്രകാരമുള്ളവരുടെ നിശ്ചയദാര്‍ഢ്യത്തെപ്പറ്റി
എന്താണു പറയുക? മറ്റുള്ളവര്‍ക്കു
കഷ്ടപ്പാടുണ്ടാക്കുന്നതിനും അവരുടെ ജീവിതം നശിപ്പിക്കുന്നതിനും വേണ്ടിയുള്ള
പ്രവൃത്തികള്‍ ചെയ്യുന്നതിനാണ് ആസുരീവര്‍ഗ്ഗക്കാര്‍ ജനനം മുതല്‍ ശീലിക്കുന്നത്.
ലോകം വെറും തുച്ഛമാണെന്നു കരുതുന്ന അവര്‍ അവരുടെ അപദാനങ്ങളെ
പുരപ്പുറത്തുകയറിനിന്ന് കൊട്ടിഘോഷിക്കുന്നു. അവരുടെ കാമനകളുടെ വല പത്തു
ദിശകളിലേക്കും വ്യാപിക്കത്തക്കവണ്ണം അവര്‍ വീശുന്നു. സ്വതന്ത്രമായി നടക്കുന്ന ഒരു
പശു കണ്ണില്‍കണ്ടതെല്ലാം തിന്നു കൊഴുക്കുന്നതുപോലെ ആസുരീസമ്പന്നര്‍ അവരുടെ
പാപങ്ങളെ വര്‍ദ്ധിപ്പിക്കുന്നു.
ശാന്തിയും നീതിയും അന്യമായിക്കൊണ്ടിരിക്കുന്ന, പരിഷ്‌കൃതമെന്നു നാം വിളിക്കുന്ന, ആധുനികലോകത്തിലെ
ദുരിതങ്ങളുടെ പൊരുളാണ് ഈ പദ്യത്തില്‍ ചുരുളഴിയുന്നത്. തീരാത്ത ആര്‍ത്തികള്‍ക്ക്
അടിമകളാണ് പലരും. കടലിലെ ഓളവും കരളിലെ മോഹവും ഒടുങ്ങുകില്ലെന്ന് നാം പരസ്യമായി
പാടി ആടുന്നുവല്ലോ. ആര്‍ത്തിക്കു വളമിടുന്ന പരസ്യങ്ങളുംഅന്യരുടെ ആര്‍ത്തികള്‍
വളരുന്തോറും തങ്ങളുടെ ആര്‍ത്തികള്‍ നിറവേറുമെന്ന് കരുതുന്ന
സുഖഭോഗവിഭവക്കമ്പനിക്കാരും പരിലസിക്കെ, നേടിയതില്‍ ദുരഭിമാനവും
അഹങ്കാരവും മദവുമായി വിഷത്തിലെ കൃമികളെപ്പോലെ മനുഷ്യകുലം നരകിക്കുന്നു.
ആര്‍ത്തികള്‍ നിറവേറ്റിത്തരാമെന്ന പൊള്ളയായ വാഗ്ദാനം നല്‍കി
ദുര്‍വൃത്തര്‍ അധികാരം കൈയാളുന്നു. ഭൂമിയിലെ വായുവും വെള്ളവും നാം
മലിനമാക്കിക്കഴിഞ്ഞു. സ്വന്തം ജീവമണ്ഡലം നശകുശയാക്കുന്ന ഏകജീവി എന്ന ബഹുമതി
മനുഷ്യന് സ്വന്തമായിരിക്കുന്നു.
ഹിമാലയത്തിന്റെ കൊടുമുടികളും ശാന്തസമുദ്രത്തിന്റെ
അടിത്തട്ടും ബഹിരാകാശവും വരെ കുപ്പകൊണ്ടു നിറഞ്ഞു. മനസ്സ് മലിനമായതുകൊണ്ടാണ്
പരിഃസ്ഥിതി മലിനമായതെന്നു തീര്‍ച്ചയല്ലേ? പ്രപഞ്ചത്തിന്
എന്തുതന്നെ സംഭവിച്ചാലും എന്റെ കാര്യം തരപ്പെട്ടാല്‍ മതി എന്ന് പലരും
കരുതുന്നതല്ലേ ഇക്കാണായ എല്ലാ അശുചിത്വങ്ങള്‍ക്കും കാരണം? സാമ്പത്തികത്തകര്‍ച്ച, സാമൂഹികമായ അഴിമതികള്‍, ആയുധക്കച്ചവടം, തീവ്രവാദം, ലഹരിവിപണി, കൊലകള്‍, കൊള്ളകള്‍, യുദ്ധങ്ങള്‍ എന്നു
തുടങ്ങിയ അഹിതങ്ങളില്‍ ഏതെടുത്താലും അതിനടിയില്‍ കാണുക, വേണ്ടതും വേണ്ടാത്തതും
തിരിച്ചറിയാന്‍ കഴിവില്ലായ്മയല്ലേ?
മനുഷ്യരെ മൊത്തമായി വിവേകികളെന്നും അവിവേകികളെന്നും
തിരിക്കുകയല്ല ഇവിടെ. വിവേകത്തിന്റെ വര്‍ണരാജിയില്‍ ഇടനിലക്കാരാണ് മഹാഭൂരിഭാഗവും.
ഒരറ്റത്ത് ഹിറ്റ്‌ലറെയും മറ്റേ അറ്റത്ത് മദര്‍ തെരേസയെയും കാണാം. മൊത്തം
മനുഷ്യരാശിയുടെ തൂക്കം വിവേകത്തിന്റെ ഭാഗത്തേക്കാണെന്നും കാണാം. അതിനാലാണല്ലോ ലോകം
ഇപ്പോഴും ഇത്രയെങ്കിലും പച്ചപിടിച്ചുതന്നെ നില്‍ക്കുന്നത്. വിവേകം എപ്പോഴും ആര്‍ക്കും
ആര്‍ജിക്കാവുന്ന ഒന്നായതിനാല്‍ ശുഭപ്രതീക്ഷയ്‌ക്കേ വകയുമുള്ളൂ.
(തുടരും...)
No comments:
Post a Comment