Friday, 26 February 2016

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം – 13 ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം - ശ്ളോകം 3


ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം – 13 ക്ഷേത്രക്ഷേത്രജ്ഞ വിഭാഗയോഗം -
ശ്ളോകം 3

തത്ക്ഷേത്രം യച്ച യാദൃക് ച
യദ്വികാരി യതശ്ച യത്
സ ച യോ യത്പ്രഭാവശ്ച
തത് സമാസേന മേ ശൃണു.

'തത്‌ക്ഷേത്രം' എന്നതിലെ തത് ('' എന്ന) ശബ്ദം നേരത്തേ 'ഇദം ശരീരം' (ഈ ശരീരം) എന്നു ചൂണ്ടിക്കാണിച്ച മനുഷ്യശരീരത്തെ ഉദ്ദേശിച്ചാണ്. 'ചുരുക്കിപ്പറയുന്നതിനെ കേട്ടുകൊള്ളുക' എന്നു വെച്ചാല്‍, കേട്ടതിനെപ്പറ്റി മനനം ചെയ്ത് വിസ്തരിച്ച് മനസ്സിലാക്കിക്കൊള്ളുക എന്നുതന്നെ.

സ്ഥൂലശരീരത്തിന്റെ സ്വരൂപം, ഉത്പത്തി, സ്വഭാവം, വികാരം എന്നിവയാണ് ആദ്യം പറയുന്നത്. ഇത് ഭൗതികജ്ഞാനമാണ്. അത് മുഴുവനാകാതെ ആത്യന്തികജ്ഞാനത്തിലേക്ക് പോകാനാവില്ല. അതായത്, പരമമായതിനെ അന്വേഷിക്കാന്‍ കളമൊരുക്കലാണ് ഭൗതികശാസ്ത്രങ്ങളുടെ ലക്ഷ്യം. ഇതരക്ഷേത്രങ്ങളെ നിരീക്ഷിച്ചേ ക്ഷേത്രങ്ങളുടെ സാമാന്യസ്വഭാവം നിരൂപിക്കാനാവൂ. ആ നിരൂപണമാണ് തന്നെത്തന്നെ അറിയാനുള്ള യാത്രയിലെ പാഥേയം. ജ്ഞാനേന്ദ്രിയങ്ങള്‍കൊണ്ട് പ്രപഞ്ചനിരീക്ഷണം നേരേചൊവ്വേ നടത്തി വിവേകം നേടുമ്പോള്‍ മനുഷ്യന്‍ ഉള്ളിലേക്കു നോക്കാന്‍ തയ്യാറായിക്കഴിഞ്ഞു.

(തുടരും..)

No comments:

Post a Comment