Saturday, 3 January 2015

നാരദഭക്തിസൂത്രം Day62 അറുപത്തിരണ്ടാം ദിവസം

നാരദഭക്തിസൂത്രം Day62 അറുപത്തിരണ്ടാം ദിവസം
48. "യഃ കര്‍മ്മഫലം ത്യജതി കര്‍മ്മാണി സന്ന്യസ്യതി തതോ നിര്‍ദ്വന്ദ്വോ ഭവതി"
ആരാണോ കര്‍മ്മഫലത്തെ ഉപേക്ഷിക്കുന്നത്‌ 
അഹന്താജന്യമായ സകല കര്‍മ്മങ്ങളെയും സന്ന്യസിക്കുന്നത്‌ 
അയാള്‍ ദ്വന്ദങ്ങള്‍ക്കെല്ലാം അതീതനായി ഭവിക്കുന്നു.
ഈ ആശയങ്ങളൊക്കെ നമ്മളെ വെറുതെ ഒരു സമാശ്വസിപ്പിക്കലാണെന്നു തോന്നരുത്‌.
ഒരു സത്യം ഈ യാഥാര്‍ത്ഥ്യവുമായിട്ട്‌ മുന്നോട്ടു പോവുകയാണെങ്കില്‍ നമുക്കിത്‌ ബോധ്യമാകും എന്നതിന്‌ ഒരു സംശയവുമില്ല. 
യഃ - യാതൊരുവനാണോ കര്‍മ്മഫലം ത്യജതി - കര്‍മ്മഫലത്തെ ത്യജിക്കുന്നത്‌. ഭഗവദ്‌ഗീതയില്‍ കര്‍മ്മയോഗ സംബന്ധമായ നാലു സൂക്തങ്ങളുണ്ട്‌. 
1.നിനക്കു കര്‍മ്മത്തില്‍ മാത്രമാണ്‌ അധികാരം. 
2. ഒരിക്കല്‍ പോലും കര്‍മ്മഫലത്തില്‍ നിനക്കു അധികാരമില്ല. 
3.കര്‍മ്മഫലത്തില്‍ നീ ഹേതുവാകരുത്‌ 
4.കര്‍മ്മം ചെയ്യാതിരിക്കുക എന്നതില്‍ നിനക്കു സംഗം ഉണ്ടാകരുത്‌,
ഇതാണ്‌ കര്‍മ്മയോഗ സൂക്തികള്‍. അപ്പോള്‍ കര്‍മ്മം ചെയ്യാതിരിക്കുക എന്ന ഒരു കാര്യത്തില്‍ നിനക്കു സംഗമുണ്ടാവരുത്‌ . കര്‍മ്മഫലത്തിനു പാത്രീഭൂതനാവരുത്‌ അതുപോലെ കര്‍മ്മഫലം ഒരു തരത്തിലും നിന്നെ ബാധിക്കാന്‍ പാടില്ല ഇത്യാദി കാര്യങ്ങളൊക്കെ നാരദന്‍ വളരെ ഭംഗിയായിട്ട്‌ പറയുന്നുണ്ട്‌. 
"യഃ കര്‍മ്മഫലം ത്യജതി "- ആരാണോ കര്‍മ്മഫലത്തെ ത്യജിക്കുന്നത്‌,
കര്‍മ്മത്തെ ത്യജിക്കുന്നത്‌ എന്നല്ല. കര്‍മ്മം ത്യജിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. കാരണമെന്താണ്‌? ഭഗവാന്‍ തന്നെ ഗീതയില്‍ പറയുന്നുണ്ട്‌. 
"നഹി കശ്ചിത്‌ ക്ഷണമപി ജാതുതിഷ്‌ടത്യകര്‍മ്മകൃത്‌ 
കാര്യതേഹ്യവശകര്‍മ്മ, സര്‍വ്വപ്രകൃതിജൈര്‍ ഗുണൈഃ"
പ്രപഞ്ചത്തിലെ എല്ലാം തന്നെ ഒരു നിമിഷം പോലും കര്‍മ്മം ചെയ്യാതെ ഇരിക്കുന്നില്ല. 
കര്‍മ്മം എന്നു പറഞ്ഞാല്‍ ചലനം, അപ്പോള്‍ കര്‍മ്മഫലം എന്നു പറഞ്ഞാല്‍ നമ്മളെന്ത്‌ ചെയ്യുമ്പോഴും നമുക്ക്‌ ആദ്യത്തെ ചിന്ത പ്രയോജനം എന്തുകിട്ടും?
ഒന്നും കിട്ടാത്തതാണെങ്കില്‍ എന്നെ വിളിക്കണ്ട വെറുതെ മനുഷ്യനെ മെനക്കെടുത്താന്‍.......
(തുടരും...)

No comments:

Post a Comment