Saturday, 3 January 2015

നാരദഭക്തിസൂത്രം Day 60 അറുപതാം ദിവസം

നാരദഭക്തിസൂത്രം Day 60 അറുപതാം ദിവസം
47. "യോ വിവക്തസ്ഥാനം സേവതേ, യോ ലോകബന്ധമുന്മൂലയതി, 
നിസ്‌ത്രൈഗുണ്യോ ഭവതി, യോഗക്ഷേമം ത്യജതി."
യാതൊരുവനാണോ ഏകാന്തസേവയില്‍ മുഴുകിയിരിക്കുന്നത്‌, 
ലൗകികബന്ധങ്ങളെ ഉപേക്ഷിക്കുന്നത്‌, 
ത്രിഗുണങ്ങളുടെ അധീനത്തില്‍ നിന്നു മുക്തനാകുന്നത്‌ യോഗത്തെപ്പറ്റിയും (സമ്പാദ്യത്തെപ്പറ്റിയും) ക്ഷേമത്തെപ്പറ്റിയും (അവയുടെ നിലനില്‍പ്പിനെപ്പറ്റിയും) ഉള്ള സകല ആശങ്കകളും ഉപേക്ഷിക്കുന്നത്‌. 
ഇവിടെയൊക്കെ ഭഗവദ്‌ഗീതയെ ഗദ്യമായിട്ട്‌ അവതരിപ്പിക്കുകയാണ്‌. 
യഃ വിവിക്തസ്ഥാനം സേവതേ. യഃ - യാതൊരുവനാണോ വിവക്തസ്ഥാനം വിജനമായ പ്രദേശത്തെ സേവിക്കുന്നത്‌, ഉപാസിക്കുന്നത്‌ എന്നു പറഞ്ഞാല്‍ തിരക്കുകളില്‍ നിന്നെല്ലാം മാറി നില്‍ക്കുന്നത്‌, അതായത്‌ താനേത്‌ ചന്തപ്പറമ്പില്‍ പോയിക്കഴിഞ്ഞാലും താനേകനായി നിലകൊള്ളാനുള്ള വിദ്യ. അത്‌ സാധ്യമാണോ എന്നാണ്‌ നമ്മുടെ ഒരു സംശയം. 
സാധ്യമാണ്‌ എന്നു പറയുകയാണ്‌. 
അത്‌ എങ്ങനെയാ സാധ്യമാവുക എന്നു ചോദിച്ചാല്‍ അതിന്‌ നിങ്ങള്‍ കുറച്ച്‌ യാത്രയൊക്കെ ചെയ്‌താല്‍ മനസ്സിലാകും. 
ഒരാള്‌ ചൈനയില്‍ പോകുന്നു എന്നിരിക്കട്ടെ. 
മുഴുവന്‍ ചൈനക്കാരുടെ അടുത്തു പോയിക്കഴിഞ്ഞാല്‍ നമ്മളവിടെ ഒറ്റയ്‌ക്ക്‌ തന്നെയാണ്‌. കാരണം ഇവര്‍ക്ക്‌ മലയാളവും അറിയില്ല, ഇംഗ്ലീഷും അറിയില്ല. 
ഭാഷയൊന്നും സംസാരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ചിലരെ സംബന്ധിച്ച്‌ വലിയ വിഷമം ഉണ്ടാക്കും. 
ചിലര്‍ ഒരു ഭാഷയും അറിയാത്ത സ്ഥലത്തുപോയിപെടും. 
അമ്മമാരൊക്കെ മക്കള്‌ വിളിച്ചുകൊണ്ടുപോകും ബോംബയിലേക്ക്‌, ഡല്‍ഹിയിലേക്ക്‌. കുട്ടികള്‍ക്കും ആഗ്രഹമുണ്ടാവും ഇന്‍ഡ്യാഗേറ്റുമൊക്കെ കാണിച്ചു കൊടുക്കണം. 
ഇവിടുത്തെ ഗേറ്റൊന്നും പോരാ എന്നു പറയുകയാണ്‌. 
താജ്‌മഹല്‌ കാണിക്കണം. 
എന്തായാലും അതൊക്കെ കണ്ടു കഴിഞ്ഞ്‌ അവര്‌ അങ്ങനെ ഫ്‌ളാറ്റിലാണ്‌. 
ആരും ഉണ്ടാവില്ല സംസാരിക്കാന്‍. ഒറ്റയ്‌ക്കാണവിടെ ഇടയ്‌ക്കിടക്ക്‌ കതക്‌ തുറക്കുമ്പോള്‍ ഹിന്ദി പറയുന്ന ആള്‍ക്കാരുണ്ടാവും. അവര്‍ക്കാണെങ്കില്‍ ഒന്നും പറയാനും പറ്റില്ല. അപ്പോഴാണവര്‍ക്ക്‌ പഴയ ഹിന്ദി ടീച്ചറെയൊക്കെ ഓര്‍മ്മ വരുക. പെട്ടന്ന്‌ അവര്‍ക്കവിടെ മടുക്കും. മോളെ എനിക്ക്‌ നാട്ടില്‍ പോകണം. എന്തുകൊണ്ടാ നമുക്കവിടെ ഒരു ഏകാന്തതയാണ്‌. അതൊരു നല്ല അവസരമായിട്ടു കാണണം. താനൊരു അനുഗ്രഹിക്കപ്പെട്ടവളാണ്‌ എല്ലാവരും പോയിക്കഴിഞ്ഞാല്‍ എനിക്ക്‌ എന്റേതായിട്ടുള്ള ലോകത്തിലേക്കു പ്രവേശിക്കാം എന്നു കരുതുന്നില്ല. അങ്ങനെയാണല്ലോ ഈ മലയാളീ സംഘടനകളൊക്കെ ഉണ്ടാകുന്നത്‌. ക്ഷേത്രങ്ങളുണ്ടാവുന്നത്‌. പിന്നെ ആ ക്ഷേത്രത്തില്‍ വരുന്ന മലയാളികളോട്‌ നീയെവിടെ, ഞാനെന്തുട്ടാ പറയുക. ഓ തൃശ്ശൂരുകാരിയാണ്‌. പിന്നെ പല പല ആളുകളുമായി സമ്പര്‍ക്കമായി പിന്നെ നമ്മുടെ സംഗം വലുതാവുകയായി. പണ്ട്‌ സ്വന്തം സ്ഥലത്തുമാത്രമായിരുന്നു. ഇപ്പോള്‍ പലസ്ഥലങ്ങളിലുള്ള ആളുകളുമായിട്ട്‌ ബന്ധമാണ്‌.
നാം ഒറ്റപ്പെടുന്ന സമയത്ത്‌ മറ്റു ഭാഷയും സംസ്‌കാരവും ഒക്കെ ഉള്ള ആളുകളുടെ ഇടയില്‍ വരുമ്പോള്‍ ഒരു വിരസത ഉണ്ടാകും. ഇവിടെ എല്ലാ ആള്‍ക്കൂട്ടവും ഉളള സമയത്ത്‌ നമ്മളിങ്ങനെ ഒറ്റയ്‌ക്കിരിക്കുക എന്നു പറയുമ്പോള്‍ അങ്ങനെയിരിക്കാനാണ്‌ പഠിക്കേണ്ടത്‌. ജീവന്‍മുക്താനന്ദലഹരിയില്‍ ശങ്കരാചാര്യര്‌ പറയുന്നുണ്ട്‌. 
എങ്ങനെയാണോ ഒറ്റക്കിരുപ്പ്‌. അതാണ്‌ പഠിക്കേണ്ടത്‌.....
(തുടരും...)

No comments:

Post a Comment