Friday, 9 January 2015

നാരദഭക്തിസൂത്രം Day 68 അറുപത്തിഎട്ടാം ദിവസം

നാരദഭക്തിസൂത്രം Day 68 അറുപത്തിഎട്ടാം ദിവസം
53. "പ്രകാശതേ ക്വാപി പാത്രേ"
പൂര്‍ണ്ണയോഗ്യതയും അര്‍ഹതയും ഉള്ള ചില അതിദുര്‍ലഭരായ ഭക്തന്മാരില്‍ ഈ ദിവ്യപ്രേമഭക്തി വ്യക്തമായി പ്രകാശിക്കാറുണ്ട്‌. 
ഇതിന്‌ മൂകാസ്വാദനവത്‌ - മൂകന്‍ മധുരം ആസ്വദിക്കുന്നതുപോലെ എന്നൊക്കെ പറയുന്നുണ്ട്‌. പക്ഷേ അതിന്റെ അപ്പുറത്താണ്‌ മൗനത്തിന്റെ ആസ്വാദനം. മൂകന്റെ ആസ്വാദനം അത്‌ അയാളെ സംബന്ധിച്ചിടത്തോളം ഒരു ബലഹീനതയാണ്‌. 
പക്ഷേ അതല്ല മൗനത്തിന്റെ ആസ്വാദനം, 
എനിക്കു വാചാലനാവാന്‍ സാധിക്കും, 
അതുകൊണ്ടാണല്ലോ "മൂകം കരോതി വാചാലം".....
ശരിക്കും മനസ്സിലാക്കണം. 
"വാചാലം കരോതി മൂകം - മൂകം കരോതി വാചാലം "രണ്ടു വിധത്തിലും പറയാം. 
ആഴങ്ങളില്‌ അതിന്റെ ആസ്വാദനം. 
"പ്രകാശതേ ക്വാപി പാത്രേ" - പ്രകാശതേ - ഈ പരമമായ, ദിവ്യമായ പ്രേമം, അതിന്റെ പ്രകടനം പ്രകാശം. ക്വാപി - വളരെ ദുര്‍ല്ലഭമായി, പാത്രേ - സംഭവിക്കുന്നു. 
ഈ അനുഭവത്തിന്‌ പാത്രീഭൂതരാകുന്നത്‌ ദുര്‍ല്ലഭമാണ്‌. 
അത്‌ ഒരു അനുഗ്രഹമമാണ്‌. 
ആ അനുഗ്രഹത്തിന്‌ പാത്രീഭൂതരായി തീരാന്‍ ശ്രമിക്കൂ....
നാമാകുന്ന ഈ നിശബ്‌ദതയെ, ആ നിശബ്‌ദതയുടെ സൗന്ദര്യം നുകരാന്‍.......
രാത്രിയായിക്കഴിഞ്ഞാല്‍ ഇത്‌ സാധിക്കുന്നതാണ്‌......
ചെറിയ ചീവിടിന്റെ ശബ്‌ദം ....
എല്ലാ ശബ്‌ദവീചികളുടെയും ഇടയില്‍ ഒരു ശബ്‌ദമില്ലായ്‌മ ഉണ്ട്‌. ........
ഒരു ഇടവേള ഉണ്ടാകും......
എന്തായാലും കിട്ടുമത്‌ ഏതു കച്ചേരിയിലായാലു കിട്ടുമത്‌......
ഒരു വേള അതിനെ ആസ്വദിക്കാന്‍ പഠിച്ചാലുണ്ടല്ലോ 
വലിയ ഒരു കലയാണ്‌ നിശബ്‌ദതതയെ ആസ്വദിക്കുക എന്നുള്ളത്‌.,
ദേവര്‍ഷി നാരദന്‍ ഭക്തിയുടെ പരമമായ അല്ലെങ്കില്‍ ദിവ്യമായ അതിന്റെ ശരിയായ ഭാവം പല പ്രകാരത്തില്‍ സൂചിപ്പിച്ചു. ഈ സൂക്തങ്ങളെല്ലാം തന്നെ ഉപനിഷത്തിന്റെയും ഭഗവദ്‌ഗീതയുടെയും ദര്‍ശനത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടിട്ടുള്ളതാണ്‌. ഇവിടെ നാരദര്‌ പറയുന്നു വിഷയത്തിന്റെ സംഗം, ആ സംഗം ഹേതുവായിട്ടുണ്ടാകുന്ന കാമം പിന്നെ അതില്‍ നിന്നുള്ള ക്രോധം, പിന്നെ സ്‌മൃതി ഭ്രംശം, ബുദ്ധിനാശം, സര്‍വ്വനാശം, നമുക്കിന്നുണ്ടായിക്കൊണ്ടിരിക്കുന്ന എന്തൊക്കെ നാശങ്ങളുണ്ടോ അല്ലെങ്കില്‍ നാം അനുഭവിക്കുന്ന എന്തൊക്കെ വ്യഥകളുണ്ടോ അതെല്ലാം തന്നെ നാം തന്നെ വരുത്തിവയ്‌ക്കുന്നതാണ്‌. കാരണങ്ങള്‍ പലതാണ്‌. അതുകൊണ്ട്‌ വിഷയധ്യാനം അതിന്‌ ഉപായങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്‌. സദാ സമയം ദുസ്സംഗത്തെ ത്യജിക്കേണ്ടതുണ്ട്‌. ദുസ്സംഗം വരുന്ന വഴികളൊക്കെ പറഞ്ഞു തന്നു. നാരദര്‌ തന്നെ പറഞ്ഞു. ചെറിയ തിരമാലയായിട്ട്‌ അത്‌ സമുദ്രമായി മാറുന്നു. അതുകൊണ്ട്‌ വളരെ സൂക്ഷിക്കേണ്ടതുണ്ട്‌. തുടര്‍ന്ന്‌ പ്രേമത്തെ വീണ്ടും ദേവര്‍ഷി വിവരിക്കുന്നു. 
അനിര്‍വചനീയം പ്രേമസ്വരൂപ - അനിര്‍വചനീയം - വാക്കുകള്‍ക്കപ്പുറത്താണ്‌. നമ്മള്‍ കണ്ടു ഉപനിഷത്തില്‌, യത്‌ വാചാ അനഭ്യുദിതം. ഏനവാഗഭ്യുദ്യതേ. യാതൊന്നാണോ വാക്കുകൊണ്ട്‌ പറയാന്‍ പറ്റാത്തത്‌ നാരദര്‌ പ്രേമത്തെ വചിക്കാന്‍ പറ്റില്ല എന്നു പറയുമ്പോള്‍ ഉപനിഷത്തില്‌ ഋഷി നിസ്സഹായനാവുകയാണ്‌. യദ്‌ വാചാ അനഭ്യുദിതം - യാതൊന്നാണോ വാക്കു കൊണ്ട്‌ വിവരിക്കാന്‍ പറ്റാത്തത്‌. യാതൊന്ന്‌ ഹേതുവായി വാക്കുണ്ടാവുന്നു. ഇവിടെ അതിന്റെ ആസ്വാദനം എന്നുള്ളത്‌ മൂകാസ്വാദനവത്‌ - മൂകന്റെ ആസ്വാദനമെന്നും മൗനമാകുന്ന ആസ്വാദനമെന്നും. ഇവിടെ ചിന്മയാനന്ദ സ്വാമിജി പറഞ്ഞിട്ടുണ്ട്‌ മൂകന്‌ വളരെ സ്വാദിഷ്‌ടമായ എന്തെങ്കിലും കൊടുത്തുകഴിഞ്ഞാല്‍ മൂകന്‌ അതിനെപ്പറ്റി പറയാന്‍ പറ്റില്ല. ഇതാണ്‌ ഭക്തിയുടെ ഒരു അനുഭവം എന്നു പറയുന്നത്‌. വാക്കുകള്‍ക്കപ്പുറം അത്‌ അനുഭവയോഗ്യമാണ്‌. പ്രകാശതേ ക്വാപി പാത്രേ. പ്രകാശതേ - പരമമായ ഭക്തി ചിലപ്പോള്‍ ചിലരില്‍ സംഭവിച്ചേക്കാം. ഇനി ഭക്തിയുടെ ലക്ഷണത്തെപ്പറ്റി നമുക്കു നോക്കാം. ഇത്‌ എത്ര നമ്മുടെ ഉള്ളിലുണ്ട്‌ ഇതിന്റെ നേട്ടമെന്താണ്‌ എന്നൊക്കെ നമുക്കു നോക്കാം.
(തുടരും...)

No comments:

Post a Comment