Friday, 9 January 2015

നാരദഭക്തിസൂത്രം Day 66 അറുപത്തിആറാം ദിവസം

നാരദഭക്തിസൂത്രം Day 66 അറുപത്തിആറാം ദിവസം
51. "അനിര്‍വചനീയം പ്രേമസ്വരൂപം"
ഭഗവത്‌പ്രേമഭക്തിയുടെ സ്വതഃസിദ്ധമായ സ്വഭാവം അനിര്‍വചനീയവും അവര്‍ണ്ണനീയവുമാണ്‌. 
പ്രേമസ്വരൂപം - പ്രേമത്തിന്റെ സ്വരൂപം 
അനിര്‍വചനീയം - പറയാന്‍ പറ്റാത്തത്‌. 
ഇവിടെ നാരദര്‌ അനിര്‍വചനീയം പ്രേമസ്വരൂപം എന്നു പറയുമ്പോള്‍ ഉപനിഷത്തിലെ ഋഷി എങ്ങനെയാ പറയുക യാതൊന്നാണോ വാക്കു കൊണ്ട്‌ പറയാന്‍ പറ്റാത്തത്‌ എന്നാല്‍ യാതൊന്നിനാല്‍ വാക്ക്‌ പ്രകടമാവുന്നു. 
"യതോ വാചോ നിവര്‍ത്തന്തേ". എവിടെയാണോ വാക്ക്‌ മനസ്സോടുകൂടി തിരിച്ചുവരുന്നത്‌, വാക്കുകള്‍ പ്രവേശിക്കാത്തത്‌ അതുകൊണ്ട്‌ നാരദര്‌ പറയുന്നു. 
ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത്‌ ഇതിനെ സംബന്ധിക്കുന്നതല്ല. 
ഒരു ശ്രമം നടത്തിയതാണ്‌ ശ്രമം നടത്തിയപ്പോള്‍ തന്നെ അധികം ശ്രമിക്കാത്തതാണ്‌ നല്ലത്‌. അനിര്‍വചനീയം - അത്‌ വചിക്കാന്‍ പറ്റുന്നതല്ല. അതിന്റെ സ്വരൂപം. പിന്നെ അതിനുള്ളതോ ഒറ്റ വഴിയേ ഉള്ളു. 
52. "മൂകാസ്വാദനവത്‌" 
ഒരു ഊമയുടെ മധുരപദാര്‍ത്ഥത്തിന്റെ ആസ്വാദനം പോലെയാണ്‌. 
മൂകാസ്വാദനവത്‌ - മൂകന്‍ എന്നു പറഞ്ഞാല്‍ സംസാരിക്കാന്‍ കഴിവില്ലാത്തവന്‍. 
അതിന്റെ ഒരു ആസ്വാദകന്‍ അതായത്‌ സംസാരമില്ലാത്ത ഒരു ആസ്വാദനം. 
അത്‌ ശരിക്കുള്ള ആസ്വാദനമാണ്‌. അതായത്‌ നമ്മളെന്തെങ്കിലും ആസ്വദിക്കുന്ന സമയത്ത്‌ ആരെങ്കിലും ബഹളം വച്ചാല്‍ നമുക്ക്‌ ഇഷ്‌ടപ്പെടുമോ? 
നമ്മുടെ ചില പഴയ കാരണവന്മാര്‌, നമ്മുടെ ഓര്‍മ്മയിലുള്ളൊരാള്‌
അയാള്‌ ചോറു കഴിക്കുന്ന സമയത്ത്‌ സംസാരിക്കുകയാണെങ്കില്‍ നല്ല വഴക്കു തരും. 
ചോറു കഴിക്കുന്ന സമയത്ത്‌ ആര്‍ക്കും സംസാരിക്കാന്‍ പാടില്ല
അത്‌ അദ്ദേഹത്തിന്‌ ആസ്വദിക്കണം. 
ഈ കുട്ടികള്‍ക്കൊക്കെ സംശയമാണ്‌ 
ഭക്ഷണം കഴിക്കുന്നവരല്ലേ സംസാരിക്കാന്‍ പാടില്ലാത്തത്‌.?
അല്ലാത്തവര്‍ സംസാരിക്കുന്നതുകൊണ്ടെന്താ കുഴപ്പം ?
എന്നാല്‍ ആ ആസ്വാദനത്തിനു തടസ്സം ഉണ്ടാക്കുന്നതാണ്‌ മറ്റുള്ളവരുടെ സംസാരം. ആസ്വദിക്കുന്ന സമയത്ത്‌ മറ്റുള്ള ശബ്‌ദവീചികള്‍ തന്നെ നമുക്കു തടസ്സമാണ്‌. 
ഈ മൗനത്തില്‍ നിന്നുള്ള ഒരു ആസ്വാദനം, മൗനമാകുന്ന സംഭാഷണം ദക്ഷിണാമൂര്‍ത്തി സനകാദികള്‍ക്കു കൊടുക്കുന്നുണ്ട്‌. ആചാര്യസ്വാമികള്‍ വളരെ മനോഹരമായിട്ടാണ്‌ അതിനെ വര്‍ണ്ണിച്ചിരിക്കുന്നത്‌.
(തുടരും...)

No comments:

Post a Comment