Friday, 9 January 2015

നാരദഭക്തിസൂത്രം അറുപത്തിഏഴാം ദിവസം Day 67

നാരദഭക്തിസൂത്രം അറുപത്തിഏഴാം ദിവസം Day 67

മൗനമാകുന്ന സംഭാഷണം ദക്ഷിണാമൂര്‍ത്തി സനകാദികള്‍ക്കു കൊടുക്കുന്നുണ്ട്‌. ആചാര്യസ്വാമികള്‍ വളരെ മനോഹരമായിട്ടാണ്‌ അതിനെ വര്‍ണ്ണിച്ചിരിക്കുന്നത്‌.
മൗനമായി വ്യാഖ്യാനം നടത്തിക്കൊണ്ടിരിക്കുന്നു, ശിഷ്യരില്‍ ഒരല്‌പം പോലും സംശയത്തിന്‌ ഇടനല്‍കാത്ത വിധം, സംശയത്തിന്റെ ഒരു കണികപോലും അവശേഷിക്കാത്ത വിധത്തിലാണ്‌ അത്‌ നിര്‍വഹിക്കുന്നത്‌. ബുദ്ധന്‍ കുറെക്കാലം അങ്ങനെയാണ്‌ ചെയ്‌തുകൊണ്ടിരുന്നത്‌. അവരങ്ങനെ ഇരിക്കും എന്നിട്ട്‌ ആരോടെങ്കിലും നോക്കി ചിരിക്കും. 
മണിക്കൂറുകള്‍ അങ്ങനെ ഇരുന്നിട്ടുണ്ട്‌. 
ചിലരൊക്കെ വരും എന്നിട്ട്‌ അവിടെ ഇരിക്കും. 
ചിന്മയാനന്ദസ്വാമിജിയുടെ മെഡിറ്റേഷന്‍ ക്ലാസ്സില്‍ ഒരിക്കല്‍ സ്വാമിജി വന്ന്‌ അവിടെ ഇരുന്നു. ഓരോരുത്തരും വന്നിരിക്കും. 
എപ്പോഴോ സ്വാമിജി എഴുന്നേറ്റ്‌ പോയി. 
എല്ലാവരും എഴുന്നേറ്റു പോയി. 
പലരും പറഞ്ഞു ഓ! സ്വാമിജീ ഇന്നത്തെ മെഡിറ്റേഷന്‍. 
എന്താ, ഞാന്‍ ഒന്നും പറഞ്ഞിട്ടില്ലല്ലോ.?
എന്തൊക്കെയോ സ്വാമിജി എന്നോട്‌ പറഞ്ഞു. 
എവിടെയൊക്കെയോ എന്തൊക്കെയോ സംഭവിച്ചു. 
വല്ലാത്ത ഒരു സാന്നിധ്യമായിരുന്നു..........
മഹര്‍ഷിമാരൊക്കെ തപസ്സു ചെയ്‌ത ഹിമാലയത്തില്‍ പോവുക. 
നമ്മളതിന്‌ തയ്യാറാവുക ഹിമാലയത്തിലെ പ്രഭാതം ,ആ ഭൂപ്രദേശം, അവിടെയൊക്കെ പോയി ഇരിക്കുമ്പോഴ്‌, രാത്രി പന്ത്രണ്ടു മണിക്കൊക്കെ, നിങ്ങള്‍ ആരെങ്കിലുമൊക്കെ പോവുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക്‌ അനുഭവിക്കാം.........
ഹിമവാന്റെ അല്ലെങ്കില്‍ ഗംഗയുടെ സാമിപ്യം ആസ്വദിക്കണം.
അതിനെന്തുവേണം ഒറ്റയ്‌ക്കു പോയിട്ട്‌ അതിന്റെ തീരത്തിരിക്കണം. 
ഒരു അഞ്ചുമിനിട്ടെങ്കില്‍ ഒരു അഞ്ചു മിനിട്ട്‌. 
ഭയത്തോടുകൂടി പോകരുത്‌ ഗംഗയുടെ മൗനം ആസ്വദിക്കണം. 
ആ ഭൂപ്രേദേശത്തിന്‌ നമ്മളെ എങ്ങോട്ടേയ്‌ക്കൊക്കെയോ കൊണ്ടുപോകാന്‍ സാധിക്കും. 
സ്ഥിരം നമ്മുടെ വീട്‌ കണ്ട്‌ കണ്ട്‌ നമുക്കു ഒന്നും തോന്നില്ല പലപ്പോഴും. 
അതിന്റെ കോലം കാണുമ്പോള്‍ തന്നെ കാരണം വീട്ടിലേക്കു കയറുമ്പോള്‍ കാണുന്നത്‌ അങ്ങേരുടെ ഷര്‍ട്ട്‌ തൂങ്ങിക്കിടക്കുന്നതാണ്‌. അപ്പോള്‍ അങ്ങേരെക്കുറിച്ച്‌ ഒരോര്‍മ്മ വരും. അല്ലെങ്കില്‍ ഇങ്ങനെ ഓരോ ഓര്‍മ്മകള്‌. എല്ലാം നമുക്കു അലോസരം സൃഷ്‌ടിക്കുന്നതാണ്‌. കുട്ടികള്‌ അലക്ഷ്യമായി ഇട്ടിട്ടുളള അവരുടെ പാഠപുസ്‌തകങ്ങള്‌, അവരുടെ ബാഗ്‌, അല്ലെങ്കില്‍ ജോലിക്കാരി മര്യാദയ്‌ക്കു ചെയ്യാതെ പോയത്‌ എവിടെ നോക്കിയാലും നമുക്കു കാണാന്‍ ഇതാണ്‌. അതില്‍ നിന്നും തികച്ചും ഭിന്നമായ നമ്മുടേതല്ലാത്ത ഒരു ഭൂമി. അതിനെ നമുക്കു ആസ്വദിക്കാന്‍ പറ്റും. അതിവിടെയല്ലെങ്കില്‍, എപ്പോഴെങ്കിലും ഈ പ്രകൃതിയിലേക്ക്‌, ഈ മൗനത്തെ ആസ്വദിക്കാന്‍ സമയം കണ്ടെത്തണം. 
മൂകാസ്വാദനവത്‌ - സംസാരിക്കാന്‍ പറ്റാത്തവന്റെ അവസ്ഥ എന്നല്ല.
(തുടരും...)

No comments:

Post a Comment