Sunday, 20 April 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 58

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 58

യദാ സംഹരതേ ചായം കൂര്‍മോശങ്ഗാനീവ സര്‍വശഃ
ഇന്ദ്രിയാണിന്ദ്രിയാര്‍ത്ഥേഭ്യഃ തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ

ആമ എല്ലാ ഭാഗത്തുനിന്നും തന്റെ അവയവങ്ങളെയെന്നപോലെ ഇവന്‍ എപ്പോള്‍ (തന്റെ) ഇന്ദ്രിയങ്ങളെ ഇന്ദ്രിയാര്‍ഥങ്ങളില്‍ (വിഷയങ്ങളില്‍) നിന്ന് പിന്‍വലിക്കുന്നു
വോ അപ്പോള്‍ അവന്റെ ജ്ഞാനം (അന്തരാത്മാവില്‍) ഉറച്ചതായി ഭവിക്കുന്നു.

ആമ ഭയം കൊണ്ടാണ് അവയവങ്ങള്‍ ഉള്‍വലിക്കുന്നത്. മുനിയാകട്ടെ, വിഷയസംഗങ്ങളില്‍ നിന്ന് ഇന്ദ്രിയങ്ങളെ ഒരു ചര്യ എന്ന നിലയില്‍ പിന്‍വലിക്കുകയേ ചെയ്യുന്നുള്ളൂ. ഇന്ദ്രിയങ്ങളെന്ന കുതിരകളെ തല്ലിക്കൊല്ലുകയോ ദേഹമെന്ന വണ്ടിയില്‍ നിന്ന് അറുത്തുമാറ്റുകയോ ഒന്നുമല്ല, അവയ്ക്ക് ഫലപ്രദമായ കടിഞ്ഞാണ്‍ ഇടുക മാത്രമാണ് യോഗി ചെയ്യുന്നത്. അതോടൊപ്പം, ആ കടിഞ്ഞാണ്‍ ഉപയോഗിക്കാന്‍ പരിശീലിക്കുകയും ചെയ്യുന്നു.

രോഗബാധയാലും മറ്റും ലൗകികസുഖങ്ങള്‍ അനുഭവിക്കാന്‍ കഴിവില്ലാതായ ആളുടെ ഇന്ദ്രിയങ്ങള്‍ അവയുടെ സുഖവിഷയങ്ങളില്‍ നിന്ന് മോചിതമായിട്ടുണ്ട്. പക്ഷേ, അതുകൊണ്ടുമാത്രം ആ സുഖങ്ങളില്‍ അയാള്‍ക്കുള്ള ആശയ്ക്ക് അറുതി വരുന്നില്ല. മുനിയില്‍ ഈ ആശയും ഇല്ലാതാവുന്നുണ്ട്.എങ്ങനെ? നോക്കാം.
(തുടരും.....)

No comments:

Post a Comment