ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 28
തത്ത്വവിത്തു മഹാബാഹോ
ഗുണകര്‍മ വിഭാഗയോഃ
ഗുണാ ഗുണേഷു വര്‍ത്തന്തേ
ഇതി മത്വാ ന സജ്ജതേ
ഗുണകര്‍മ വിഭാഗയോഃ
ഗുണാ ഗുണേഷു വര്‍ത്തന്തേ
ഇതി മത്വാ ന സജ്ജതേ
മഹാബാഹുവായ അര്‍ജുന, ഗുണങ്ങളുടെയും കര്‍മങ്ങളുടെയും മിഥ്യയും യാഥാര്‍ഥ്യവും തിരിച്ചറിയുന്നവരാകട്ടെ, ഗുണങ്ങള്‍ ഗുണങ്ങളില്‍ പ്രവര്‍ത്തിക്കുകയാണ് എന്നറികയാല്‍, (കര്‍ത്തൃത്വയോ ഭോക്ത്തൃത്വയോ കുറിച്ച്) ദുരഭിമാനം കൊള്ളുന്നില്ല.
അണുജീവി മുതല്‍ ആന വരെയും പരമാണു മുതല്‍ നക്ഷത്രകദംബം വരെയും നിരന്നു കാണുന്നതില്‍ ഓരോ വ്യക്തിത്വത്തിനും അതിന്റെ 'സ്വധര്‍മം' ഉണ്ട്. അത് തിരിച്ചറിഞ്ഞ് നന്നായി നിറവേറ്റുകയെന്ന ചുമതലയുണ്ട്. അത് നിറവേറുമ്പോള്‍ ആനന്ദമുണ്ട്. അപ്പോഴും പക്ഷേ, ബുദ്ധിയേക്കാള്‍ ശ്രേഷ്ഠമായ അദൈ്വതാവബോധം നേടാന്‍ കഴിഞ്ഞാല്‍ കര്‍ത്തൃത്വാഹങ്കാരം ഉണ്ടാവില്ല. കര്‍മസൗഖ്യവും ആ അദൈ്വതാവബോധലയത്തിന്റെ ഭാഗമായിരിക്കും.
അടുത്ത ശ്ലോകത്തില്‍ ഇതിന്റെ മറുപുറം വായിക്കാം.
(തുടരും.....)
No comments:
Post a Comment