Wednesday, 24 December 2014

നാരദഭക്തിസൂത്രം Day 52 അമ്പത്തിരണ്ടാം ദിവസം

നാരദഭക്തിസൂത്രം Day 52 അമ്പത്തിരണ്ടാം ദിവസം
ഋഷി പറഞ്ഞതെന്താണ്‌?
" തത്വമസി ശ്വേതകേതോ"അത്‌ നീയാകുന്നു. 
ഭക്തി ശാസ്‌ത്രം ശ്രവിച്ച നിങ്ങളില്‍ അങ്ങനെയൊരു ഭേദചിന്ത ഉണ്ടാകരുത്‌. 
എന്തുകൊണ്ടാ ഞാനൊരു പാവം എന്നു പറയുന്നത്‌.?
പരിമിതമായതുമായി നമ്മളെ താതാത്മ്യപ്പെടുത്തുമ്പോഴാണത്‌ .
കൂപമണ്‌ഢൂകം - കിണറ്റിലെ തവള.
സമുദ്രത്തിന്റെ അടുത്ത്‌ നിന്നൊരു തവള വന്നു കിണറ്റില്‍ ചാടി. 
അപ്പോഴവിടെയുള്ളവന്‍ ചോദിച്ച്‌ നീ എവിടുന്നാണ്‌. ?
ഞാന്‍ സമുദ്രത്തിന്റെയടുത്തു നിന്ന്‌. 
അത്‌ എത്രയുണ്ടാവും ?
അവനൊരു ചാട്ടം ചാടിയിട്ട്‌ ചോദിച്ചു ഇത്രയും ഉണ്ടോ.?
ഇത്രയുമൊന്നുമല്ല. 
കുറച്ചുകൂടി ചാടി. എന്നിട്ട്‌ ചോദിച്ചു. ഇത്രയും വരുമോ.?
ഏയ്‌ ഇതൊന്നുമല്ല. 
എന്നാല്‍പ്പിന്നെ അങ്ങനെയൊരു സ്ഥലമില്ല എന്നു പറഞ്ഞു. 
പിന്നെ ജിജ്ഞാസുവായ തവള മെല്ലെ മെല്ലെ ചാടി ചാടി.........
സമുദ്രം കണ്ടപ്പോള്‍ അതിന്‌ മനസ്സിലായി ഹോ എന്തായിത്‌ ???????
ഇപ്പോള്‍ നമ്മള്‌ ഈ ചെറിയ ചാട്ടത്തിലൊക്കെയാണ്‌. 
ഞാന്‍ ഇന്ന ആളുടെ ഭാര്യ അല്ലെങ്കില്‍ ഇത്രവയസ്സായി. 
എനിക്ക്‌ ഇന്ന ഇന്ന അസുഖങ്ങളൊക്കെയുണ്ട്‌. 
ഇതൊക്കെ ചേര്‍ത്തിട്ടാണ്‌ നമ്മള്‌ നമ്മളെ വിലയിരുത്തുന്നത്‌. 
ഈശാവാസ്യോപനിഷത്തില്‌ ഉപനിഷത്‌ വിദ്യാര്‍ത്ഥി പറയുന്നുണ്ട്‌. 
"ഹിരണ്‍മയേന പാത്രേണ സത്യസ്യാഭിഹിതം മുഖം 
തത്വം പൂഷന്‍ അപാവൃണു സത്യധര്‍മ്മായ ദൃഷ്‌ടയേ
പൂഷന്നേകര്‍ഷേ യമസൂര്യ പ്രാജാപത്യ
വ്യൂഹ രസ്‌മീന്‍ സമൂഹ തേജഃ 
യത്തേ രൂപം കല്ല്യാണതമം തത്തേപശ്യാമി 
യോ� സാവസൗ പൂരുഷഃ സോ� ഹമസ്‌മി (ഈശാവാസ്യം 15 -- 16)
യഃ അസൗ പുരുഷഃ സഃ അഹമസ്‌മി - ഹേ സൂര്യഭഗവന്‍ ഏതൊരു ശക്തിയാണോ അങ്ങയില്‍ നിലകൊള്ളുന്നത്‌ അതിതാ ഞാനാണ്‌. സൂര്യന്റെ അസ്‌തിത്വവുമായിട്ട്‌ താതാത്മ്യപ്പെടുത്തുന്ന ഉപനിഷത്‌ നമ്മോട്‌ ഉദ്‌ഘോഷിക്കുന്നതെന്താണ്‌. 
അല്‌പജ്ഞനാണ്‌, അല്‌പശക്തിമാനാണ്‌. 
രോഗിയാണ്‌ എന്നൊക്കെ പറയാനാണോ?
ഉപനിഷത്‌ പ്രശംസ ഇതാണ്‌. 
"അങ്ങയെപ്പോലെ കത്തിജ്വലിക്കുന്ന മാര്‍ഗ്ഗത്തിലൂടെ എന്നെ നയിച്ചാലും"
എന്റെ ഭഗവനേ എന്റെ ഗതികണ്ടില്ലേ. .......എന്നെ രക്ഷിക്കണേ.......
ഇതൊക്കെ നിര്‍ത്തൂ. 
എവിടെയും പോയിട്ട്‌ ഒരു കരച്ചിലും വേണ്ട. 
അത്തരത്തിലൊരു ഭക്തിയെക്കുറിച്ചാണ്‌ നാരദര്‌ പറയുന്നത്‌.
" തദേവ സാധ്യതാം തദേവ സാധ്യതാം "- 
സാധിക്കേണ്ടതാണ്‌,സാധിക്കേണ്ടത്‌ അതുമാത്രം.
അതില്‍ കുറഞ്ഞ്‌ വേറെ ഒരേര്‍പാടും നാരദര്‍ക്ക്‌ പറയാനില്ല. 
ഇത്‌ പറഞ്ഞ ആളെ ഏഷണിക്കാരന്‍ എന്നല്ലേ നമ്മള്‌ പറഞ്ഞത്‌.
(തുടരും...)

No comments:

Post a Comment